പല പ്രൊഫഷണല്‍ കോളേജുകളിലായി പഠിക്കുന്ന നാല് കുട്ടികള്‍. രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും. ഒരേ സ്‌കൂളില്‍ ഒരേ ക്ലാസ്സിലിരുന്ന് പഠിച്ചവര്‍. അവര്‍ അവധിക്ക് നാട്ടിലെത്തി ഒന്നിച്ചപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറെ കാണാന്‍ ആഗ്രഹം. അവരെല്ലാം കൂടി ആ അദ്ധ്യാപികയുടെ വീട്ടിലെത്തി.
പ്ലസ്ടുവിന് പഠിക്കുന്ന മിടുമിടുക്കനായ വിദ്യാര്‍ത്ഥി. പരിശീലനമില്ലാതെ തന്നെ പ്രവേശനപ്പരീക്ഷ എഴുതിയാല്‍ എഞ്ചിനീയറിംഗിനോ മെഡിസിനോ തുടക്കത്തിലുള്ള റാങ്ക് കിട്ടാന്‍ സാധ്യതയുമുണ്ട്. പക്ഷേ ഈ കുട്ടി ഹ്യുമാനിറ്റീസ് പഠനം തുടരാനാണ് ആഗ്രഹിക്കുന്നത്.
പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം. ആസാറാമിന്റെ സഹായികളായ രണ്ട് പ്രതികള്‍ക്ക് 20 വര്‍ഷം തടവ്. ജോധ്പുരിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
കോട്ടയം തോലയോലപ്പറമ്പിനടുത്തുള്ള ബ്രഹ്മമംഗലത്തെ പതിമൂന്നിനും പതിനാറിനും ഇടയില്‍ പ്രായമുള്ള നാല് കൗമാരപ്രായക്കാര്‍ മദ്യപിച്ച്, ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുന്നത് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മാപിനിയിലെ അടയാളമാകുന്നു. ഈ കുട്ടികള്‍ക്ക് തങ്ങള്‍ ചെയ്തത് അരുതാത്തതാണെന്ന ഉത്തമ ബോധ്യമുണ്ട്.
സി.ബി.എസ്.സി പത്താംക്ലാസ്സ് പരീക്ഷയ്ക്ക് ശേഷം അവധിയാഘോഷിക്കുന്ന പെണ്‍കുട്ടി. ആഘോഷം എന്നു പറയുന്നത് ഉചിതമാവില്ല. കാരണം, കിടന്നുകൊണ്ട് മൊബൈലിലൂടെയുളള ആഘോഷമാണ്. സന്ധ്യയ്ക്ക് വീട്ടില്‍ അതിഥികളെത്തി.
പഠിപ്പിക്കുന്നതിന് വേണ്ടി പട്ടാള ചിട്ടയാണ് അവിടെ നടപ്പിലാക്കുന്നത്. രാവിലെ ഉറക്കം എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി കിടക്കുന്നതുവരെ മണിമുഴക്കങ്ങളാണ് വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്നത്.കുളിക്കാന്‍, കഴിക്കാന്‍, കളിയ്ക്കാന്‍, പഠിക്കാന്‍ വരെയും മണിയടികള്‍. മണിയടിയ്ക്കനുസരിച്ച് കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ ചൂരല്‍ പ്രയോഗമായിരിക്കും അവരെ കാത്തുനില്‍ക്കുന്നത്
തന്റെ ആശങ്കയും ഭീതിയും മകനിൽ നിഴലിക്കാത്തതിനെയാണ് ഈ അമ്മ മകന്റെ ഉത്തരവാദിത്വമില്ലായ്മയായി കാണുന്നത്. എന്നാൽ പരിഭ്രമമില്ലാത്ത ആത്മവിശ്വാസവും തെളിഞ്ഞ ബുദ്ധിയുള്ള കുട്ടിയാണ് തന്റെ മകനെന്ന് അമ്മ മനസ്സിലാക്കാതെ പോകുന്നു.
ആരാണോ തനിക്ക് സന്തോഷവും സംരക്ഷണവും നൽകേണ്ടത് അവരിൽ നിന്നു പീഡനമേൽക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ഗതികേട് ആ കുട്ടിയുടെ അനുഭവമാണ്. കുറേകൂടി കഴിഞ്ഞ് മുതിരുമ്പോൾ ആ അനുഭവം ഏതു വിധത്തിലാകും പ്രകടമാവുക എന്നത് ഇപ്പോഴേ മുൻകൂട്ടി കാണാവുന്നതേ ഉള്ളൂ.
ധൈര്യമില്ലാത്തവർ, ആ ഫാഷനോട് യോജിപ്പില്ലാത്തവർ, ലജ്ജാബോധം അവശേഷിക്കുന്നവർ എന്നിങ്ങനെ മൂന്ന്‍ വിഭാഗത്തിൽ പെട്ടവരാണ് സ്ലീവ്‌ലെസ്സ് ബ്ലൗസ്സിനോട് മുഖം തിരിഞ്ഞുനിൽക്കുന്നത്.