നില്‍പ്പ് സമരം ഒത്തുതീര്‍ന്നു; 7693 ഹെക്ടര്‍ വനഭൂമി ആദിവാസികള്‍ക്ക് നല്‍കും
ആദിവാസി ഗോത്ര മഹാസഭയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ 162 ദിവസമായി നടന്നുവന്ന നില്‍പ്പുസമരം വ്യാഴാഴ്ച അവസാനിപ്പിച്ചു.
ആദിവാസി ഗോത്ര മഹാസഭയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ 162 ദിവസമായി നടന്നുവന്ന നില്‍പ്പുസമരം വ്യാഴാഴ്ച അവസാനിപ്പിച്ചു.
മുഖ്യമന്ത്രിയും പത്ത് മന്ത്രിമാരും മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും അടക്കം അടക്കം 48 പേരുടെ സാക്ഷിപ്പട്ടികയാണ് കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ളത്.
ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സി.പി.ഐ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ സംസ്ഥാന ലോകായുക്തയുടെ നടപടികള്‍ ഹൈക്കോടതി ബുധനാഴ്ച സ്റ്റേ ചെയ്തു.
മദ്യനയത്തില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബുധനാഴ്ച സഭയില്‍ നിന്ന്‍ ഇറങ്ങിപ്പോയി.
ധനവകുപ്പ് മന്ത്രി കെ.എം മാണി വിവിധ വ്യക്തികളില്‍ നിന്ന്‍ 27.43 കോടി രൂപ കോഴ വാങ്ങിയതായി നിയമസഭയില്‍ വി. ശിവന്‍കുട്ടി എം.എല്‍.എ ആരോപണം എഴുതിക്കൊടുത്തു.
ബാര്‍ കോഴ കേസില്‍ ധന വകുപ്പ് മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം നിയമസഭയില്‍ തുടരുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷം.
സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ബാറുടകമള്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. സ്റ്റേ അനുവദിക്കാത്ത സാഹചര്യത്തില്‍ പത്ത് ബാറുകള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കേണ്ടിവരും.
ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സീറ്റ് നിര്‍ണ്ണയ വിഷയവുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി നേരിട്ട സി.പി.ഐ നേതാവ് അഡ്വ. പി. രാമചന്ദ്രന്‍ നായര്‍ പാര്‍ട്ടി വിട്ടു.
ബാർ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയത് ചട്ടങ്ങൾ പാലിച്ചാണെന്ന് എക്സൈസ് മന്ത്രി കെ.ബാബു.
പൂട്ടിയ ബാറുകൾ തുറക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ധന വകുപ്പ് മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വെള്ളിയാഴ്ച നിയമസഭ സ്തംഭിപ്പിച്ചു.