Skip to main content

സി.എ.ജി റിപ്പോര്‍ട്ടിനെതിരെ ജേക്കബ് തോമസ്

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ക്രമക്കേടുകള്‍ നടത്തിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്. ഡയറക്ടറേറ്റ് കെട്ടിടനിര്‍മാണത്തിലും സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിലും ക്രമക്കേട് നടന്നതായാണ് റിപ്പോര്‍ട്ട്

വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി

വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തൽസ്ഥാനത്തുനിന്നു മാറ്റാൻ നിർദേശിച്ചിട്ടില്ലെന്നു ഹൈക്കോടതി. സര്‍ക്കാരിന്റെ അവകാശത്തില്‍ വിജിലന്‍സ് കാണിക്കുന്ന അമിതാധികാരം നിയന്ത്രിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും  കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ തെറ്റായ വാര്‍ത്തകളാണ് വന്നതെന്ന്‍ സൂചിപ്പിച്ച കോടതി സര്‍ക്കാരിനെയും ഇത്തരത്തില്‍ ധരിപ്പിച്ചോയെന്ന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. ബജറ്റ് നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവേയാണ് കോടതിയുടെ വിശദീകരണം വന്നത്.

 

ജേക്കബ് തോമസ്സിലൂടെ സംഭവിച്ചത് അഴിമതിയേക്കാള്‍ വലിയ ദുരന്തം

ജേക്കബ് തോമസ്സിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം ഉചിതമായി. ഇതുവരെ ഈ സര്‍ക്കാര്‍ പ്രവര്‍ത്തനരഹിതമായിരുന്നു എന്നു തന്നെ പറയേണ്ടി വരും. പത്തുമാസം ഒരു സര്‍ക്കാരിനെ സംബന്ധിച്ച് വളരെ വിലപ്പെട്ടതാണ്

ജേക്കബ് തോമസ് ഇനി തുടരുന്നത് ദുരന്തത്തിൽ കലാശിക്കും

ഹൈക്കോടതി ഉയർത്തിയ വിമർശനങ്ങളും ചില കേസുകളിലെ തീർപ്പുകളും ജേക്കബ് തോമസ്സിന്റെ തീരുമാനങ്ങളും നടപടികളും തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നു. അപ്പോൾ ഐ.എ.എസുകാർ പറയുന്നതാണോ അതോ ജേക്കബ് തോമസ് എടുക്കുന്ന നിലപാടാണോ ശരി എന്നതിന്നു  മറുപടി നൽകേണ്ടത് മുഖ്യമന്ത്രിയാണ്.

കള്ളപ്പരാതികള്‍ തിരിച്ചറിയാന്‍ വിജിലന്‍സിന് കഴിയണമെന്ന് ഹൈക്കോടതി

വിജിലൻസ് വകുപ്പിന് ഹൈക്കോടതിയില്‍ നിന്ന്‍ വിമർശനം. പരാതികളുടെ സ്വഭാവം പരിശോധിക്കാൻ വിജിലൻസിനാകുന്നില്ലെങ്കിൽ എന്തിനാണ് ഇത്തരത്തിലൊരു സംവിധാനമെന്ന് കോടതി.

സംസ്ഥാനത്ത് ‘വിജിലന്‍സ് രാജാ’ണോയെന്ന്‍ ഹൈക്കോടതി; അഴിമതിക്കെതിരെ നടപടിയില്ലെന്ന് വി.എസ്

സംസ്ഥാനത്ത് ‘വിജിലൻസ് രാജാ’ണോ നടക്കുന്നതെന്ന് ഹൈക്കോടതി. വിജിലൻസ് കോടതികൾ അനാവശ്യ വ്യവഹാരങ്ങൾക്ക് വഴിയൊരുക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. എൻ.ശങ്കർ റെഡ്ഡിയ്ക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയതിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു വിജിലൻസിനും വിജിലൻസ് കോടതികൾക്കുമെതിരെ ഹൈക്കോടതിയുടെ വിമർശനം.

 

മന്ത്രിസഭ യോഗം ചേർന്ന് കൈക്കൊണ്ട തീരുമാനങ്ങൾ പോലും ചോദ്യം ചെയ്യുന്ന വിജിലൻസിന്റെ നടപടി ഉചിതമല്ലെന്ന്‍ കോടതി പറഞ്ഞു. ഇത്തരം തീരുമാനങ്ങൾ പുതിയ സർക്കാർ പുന:പരിശോധിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

 

Subscribe to Mir Yar Baloch