Skip to main content

ബി.ജെ.പി കേരളത്തിൽ രണ്ടു സീറ്റിനു മാത്രം വേണ്ടി പോരാടി

ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് ശതമാനം വർദ്ധിപ്പിക്കുക എന്ന മുഖ്യ ലക്ഷ്യത്തിൽ നിന്നും  മാറി രണ്ട് സീറ്റുകൾ കേരളത്തിൽ നേടുക എന്നതിൽ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ തന്നെതെരഞ്ഞെടുപ്പ് പ്രചാരണം .

ടിപ്പർ ലോറി അപകടങ്ങൾ സർക്കാർ അശ്രദ്ധ മൂലം

കേരളത്തിൽ ടിപ്പർ ലോറി അപകടങ്ങൾ പുതുമയല്ല .അത്തരം അപകടങ്ങൾക്ക് ഒരു പൊതുസ്വഭാവമുണ്ട്. ഒന്ന്, അമിതവേഗത്തിൽ ഓടുന്ന ടിപ്പറുകൾ. രണ്ട്, വേണ്ടവിധം ടിപ്പറിനുള്ളിൽ സാമഗ്രികൾ അല്ലെങ്കിൽ ചരക്ക് സൂക്ഷിക്കാത്ത രീതി.

ശിഖണ്ഡി പാടില്ല; വ്യാസനെ തിരുത്തുന്ന ചാനൽ ചർച്ചാ നായകൻ

വേദവ്യാസനെ തിരുത്തേണ്ടതുണ്ടെങ്കിൽ അതു വേണ്ടതു തന്നെ. ശിഖണ്ഡി എന്ന പദം പൊതു മണ്ഡലത്തിൽ ഉപയോഗിക്കാൻ പാടില്ലെന്ന് മുഖ്യധാരാ മാധ്യമത്തിലെ ന്യൂസ് അവർ ചർച്ചാ നായകൻ പ്രഖ്യാപിക്കുന്നു. ഒന്നിലധികം അവസരങ്ങളിൽ ഈ ഭേദപ്പെട്ട ചർച്ചാനായകൻ പാനലിസ്റ്റുകളെ ഇക്കാര്യം ഉദ്ബോധിപ്പിട്ടുണ്ട്.

മുഖ്യമന്ത്രി അസ്വസ്ഥൻ : ഭരണമുന്നണി അടിയന്തിരമായി പരിഗണിക്കേണ്ട വിഷയം

മുഖ്യമന്ത്രി പിണറായി വിജയൻറെ വൈകാരിക നില സ്ഫോടനാത്മകമായ അവസ്ഥയിൽ. ചുട്ടു പഴുത്തിരിക്കുന്ന ചില്ലിൽ തണുത്ത വെള്ളം വീണാൽ ഉണ്ടാവുന്ന അവസ്ഥ. ഏറ്റവും ഒടുവിലത്തെ അതിൻറെ ഉദാഹരണമാണ് ബുധനാഴ്ച ഒരു അവതാരകയോട് അദ്ദേഹം കയർത്തത്.

സാഹിത്യ അക്കാദമിയുടെ ഉത്സവവും 'ഞാൻ ' തടവറയും

സാംസ്കാരിക രംഗത്തെ നായകനായാലും വില്ലനായാലും ഒരുകാര്യം ഒന്നുകൂടി വ്യക്തം. വാർധക്യത്തിലെത്തിയിട്ടും കൗമാര സ്വഭാവം. കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് വയസ്സ് 67. കവി സച്ചിതാന്ദന് 78. കവികൾ, സാഹിത്യ അക്കാദമി ചെയർമാൻ, സാംസ്കാരിക കുത്തകാവകാശം, എന്നുള്ളതും വിദ്യാസമ്പന്നനോ ദരിദ്രനോ എന്നതുമൊക്കെ മാറ്റി വയ്ക്കാം.

മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്കെതിരെ കേസ്സെടുക്കുന്നത് അപരിഷ്കൃതം

അമ്മയെ സംരക്ഷിച്ചില്ല : മകന് സസ്പെൻഷൻ ' ബുധനാഴ്ചത്തെ മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത. കുമിളി പോലീസ് മകനെതിരെ കേസ്സെടുത്തതിനെ തുടർന്നാണ് അദ്ദേഹത്തെ കേരളാ ബാങ്ക് ജോലിയിൽ നിന്ന് സസ്പെണ്ട് ചെയ്തത്. ഇതേ കുറ്റത്തിന് ഈ വൃദ്ധയുടെ മകളെ നേരത്തെ പഞ്ചായത്ത് ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. മക്കൾക്കെതിരെ ഇത്തരത്തിൽ കേസ്സെടുക്കുന്നത് ഇപ്പോൾ സാധാരണമായിരിക്കുന്നു. വല്ലാതെ ജീർണ്ണതയനുഭവിക്കുന്ന ഗുരുതരശൈഥില്യത്തെ നേരിടുന്ന കേരളീയ സമൂഹത്തിൻ്റെ ലക്ഷണമാണ് ഇത് പ്രകടമാക്കുന്നത്.

ഒ. എൻ .വിക്ക് പറ്റിയ തെറ്റ് തിരുത്തുന്ന കരിങ്കോഴി

തലസ്ഥാനത്തെ ഇലക്ട്രിക് ശ്മശാനത്തിന് ' ശാന്തികവാടം ' എന്ന് പേരിട്ടത് കവി ഒ.എൻ.വി. കുറുപ്പ്. എന്തുകൊണ്ടാകാം അദ്ദേഹം ഈ പേരിലെത്തിയത്? അശാന്തമായ ജീവിതത്തിൽ നിന്നും ശാന്തിയിലേക്കു പ്രവേശിക്കുന്നു എന്ന തോന്നലാകാം. എന്നു വെച്ചാൽ ശാന്തിയുടെ കവാടത്തിലെത്തുന്നതിനുള്ള മിനിമം യോഗ്യത മരണമെന്നർത്ഥം.
Subscribe to