റഷ്യയെ തകർത്ത് യുക്രെയിൻ ഡ്രോൺ ആക്രമണം

യുക്രെയിൻ റഷ്യയുടെ വ്യോമത്താവളങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി 40 ജെറ്റ് വിമാനങ്ങൾ തകർത്തു. റഷ്യയുടെ നിർണായക ബോംബർ ജറ്റുകളായ ടി - 95 തകർക്കപ്പെട്ടതിൽ ഉൾപ്പെടുന്നു. തങ്ങളുടെ ഒട്ടേറെ ജെറ്റുകൾ തകർന്നതായി റഷ്യ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
ഓപ്പറേഷൻ "ചിലന്തിവല "എന്ന പേരിലാണ് ഉക്രൈൻ ഈ ഡ്രോൺ വർഷം നടത്തിയിരിക്കുന്നത്. റഷ്യക്കുള്ളിൽ 4500 കിലോമീറ്റർ ഉള്ളിൽ കടന്നാണ് ഒരേസമയം വ്യോമ കേന്ദ്രങ്ങൾ യുക്രൈൻ തച്ചു തകർത്തത്. 2022 ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയതിനു ശേഷം റഷ്യ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണ് ഞായറാഴ്ച നടന്നത്
റഷ്യയും കനത്ത ആക്രമമാണ് യുക്രെയിനിൽ നടത്തിയത്. ആക്രമണത്തിൽ ഖാർഖീവിലെ ഗോഡൗണുകൾ എല്ലാം കത്തിയമർന്നുകൊണ്ടിരിക്കുകയാണ്