Skip to main content

ഇന്ത്യക്ക് തലവേദനയ്ക്കായി പാകിസ്ഥാന് 40 ലക്ഷം കോടി ഡോളർ ലോകബാങ്ക് സഹായം

Glint Staff
Pakistan receives fund from World Bank
Glint Staff

ലോകബാങ്ക് പാകിസ്താന് 40 ലക്ഷം കോടി ഡോളർ ധനസഹായം അനുവദിച്ചിരിക്കുന്നു. ആഴ്ചകൾക്കു മുമ്പ് അന്താരാഷ്ട്ര നാണയനിധി ഒരു ലക്ഷം കോടി ഡോളർ അനുവദിച്ചതിന് പിന്നാലെയാണിത്.
         അമേരിക്കയുടെ വ്യക്തമായ താൽപര്യം ഈ ലോകബാങ്ക് വൻ ധനസഹായത്തിന്റെ പിന്നിൽ കാണാം. ലോകത്ത് ആർക്കും അറിയുന്നതാണ് പാകിസ്ഥാന് ലഭ്യമാകുന്ന ധനം എവിടേക്കാണ് പോകുന്നതെന്ന് . അത് ഇന്ത്യയെ ശത്രുവായി കണ്ട് ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതിനാണ് . അതായത് പട്ടാളത്തിന്റെ പക്കലിലേക്ക് കാശ് എത്തിക്കുക. 
      ലോക ബാങ്ക്സഹായത്തിന്റെ നല്ലൊരു ശതമാനം പാകിസ്ഥാൻ പട്ടാളം വഴി എത്തിച്ചേരുക അവിടത്തെ തീവ്രവാദ സംഘടനകളുടെ പക്കലായിരിക്കും. ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് പാകിസ്ഥാൻ തീവ്രവാദ കേന്ദ്രങ്ങൾക്ക് സംഭവിച്ച നഷ്ടങ്ങൾ പരിഹരിക്കാനും ഈ സഹായം ഉപകരിക്കും. അതോടൊപ്പം വർദ്ധിതമായ ഈ ധനലഭ്യതയുടെ പശ്ചാത്തലത്തിൽ മുമ്പെന്നത്തേക്കാളും ശക്തമായ വിധം തീവ്രവാദ പ്രവർത്തനങ്ങൾ പാകിസ്ഥാനിൽ നടക്കുകയും ചെയ്യും എന്നുള്ളതിൽ സംശയമില്ല.
        പാകിസ്താനെ പരമാവധി ധനം നൽകി സഹായിക്കുന്നതിലൂടെ ഇന്ത്യയുടെ വികസന കുതിപ്പിനെ പിന്നോട്ടടിക്കുക എന്നതാണ് ഇതിൻറെ പിന്നിലുള്ള ലക്ഷ്യം. ഇപ്പോൾ ബംഗ്ലാദേശിലെയും കാര്യങ്ങൾ നിർണയിക്കുന്നത് പാകിസ്ഥാന്റെ ചാര സംഘടനയായ ഐ എസ് ഐ ആണ്. അതുകൊണ്ടാണ് ഷെയ്ക്ക് ഹസീനയെ പുറത്താക്കിയതിനു ശേഷം ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പാകിസ്ഥാനുമായി ചങ്ങാത്തം ആരംഭിച്ചത്. 
        ഇന്ത്യയുടെ പടിഞ്ഞാറുഭാഗത്ത് പാകിസ്ഥാൻ സൃഷ്ടിക്കുന്ന ശത്രു  സാന്നിധ്യത്തെപ്പോലെ കിഴക്ക് ഭാഗത്ത് ബംഗ്ലാദേശിന്റെ അതിർത്തിയും അങ്ങനെ ആക്കി തീർക്കുക. രണ്ട് ഭാഗത്തുനിന്നും ഭീഷണി നേരിടുമ്പോൾ ഇന്ത്യയ്ക്ക് കൂടുതൽ വിഭവനീക്കിവയ്ക്കലും ജാഗ്രതയും വേണ്ടിവരും. ഇത് ആഭ്യന്തര വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നതിന് ഇടയാകുന്നുള്ള കണക്കുകൂട്ടലാണ് അമേരിക്കയുടെ ഒത്താശയുടെയുള്ള വേൾഡ് ബാങ്കിൻറെ ഈ പാകിസ്ഥാൻ സഹായത്തിനു  പിന്നിലുള്ളത്.