കൃഷ്ണനെ വരയ്ക്കുന്ന മുസ്ലിം യുവതി ; അല്ല യുവതി

ജസ്ന സലിം.കൃഷ്ണനെ വരച്ചു പ്രശസ്തിയായ മുസ്ലിം യുവതി. അവരിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പറയുന്നു" ഞാൻ ജാതി മതം എല്ലാം ഉപേക്ഷിച്ചിരിക്കുന്നു.ഇനിമുതൽ ഞാൻ തട്ടമിടുന്നതല്ല" തൻറെ നീണ്ട മുടി മുൻപിലേക്ക് ഇറക്കിയിട്ട് ജെസ്‌ന വീണ്ടും പറയുന്നു, ഇനിമുതൽ"ഞാൻ കൃഷ്ണൻറെ പടം വരയ്ക്കുന്ന യുവതി" എന്നായിരിക്കും അറിയപ്പെടുക.
അതോടൊപ്പം ജസ്ന മറ്റൊരു വിവരവും കൂടി പങ്കുവെച്ചു.തൻറെ പുതിയ വീട്ടിലേക്കുള്ള കയറിത്താമസം. മുസ്ലിം മതാചാരച്ചടങ്ങ് പ്രകാരമുള്ള പ്രാർത്ഥനയോടെയാണ് കയറിത്താമസം തുടങ്ങിയത്. ഇതുകണ്ട് കമൻറ് ബോക്സിൽ ആരോ ചോദിച്ചു എങ്ങനെയാണ് മതം ഉപേക്ഷിച്ച വ്യക്തി മതാചാര പ്രകാരം കയറിത്താമസം നടത്തിയത്. അതിന് ചിരിച്ചുകൊണ്ടുള്ള ജസ്നയുടെ മറുപടി ഇങ്ങനെ . " മദാചാരപ്രകാരം വീടിൻറെ പാലുകാച്ച് നടന്നു എന്ന് മാത്രമേയുള്ളൂ.ഞാൻ നടത്തി എന്ന് പറഞ്ഞിട്ടില്ല. എൻറെ വാപ്പയും ഉമ്മയും അവരുടെ വിശ്വാസപ്രകാരം ചടങ്ങുകൾ നടത്തി. എനിക്ക് ആ വീട് തന്നത് കണ്ണനാണ്. എന്നുവച്ച് ഞാൻ കണ്ണനെ ആവാഹിക്കുകയോ ഒന്നും ചെയ്തിട്ടില്ല. കയറിത്താമസ്സചടങ്ങു നടന്നപ്പോൾ ഞാൻ ഓരത്ത് മാറി നിന്നു.കാരണം എനിക്ക് മതമില്ല."
വർത്തമാന കേരളത്തിൽ വളരെയധികം ധൈര്യം ഇല്ലാതെ ഒരു സാധാരണ മുസ്ലിം യുവതിക്ക് സമൂഹത്തിൻ്റെ മുന്നിൽ ഇത്തരം ഒരു വെളിപ്പെടുത്തൽ നടത്താൻ പറ്റില്ല. ജെസ്ന വീണ്ടും പറയുന്നു "ഞാൻ മതവും തട്ടവും ഒക്കെ ഉപേക്ഷിച്ചു എന്ന് കരുതി ഞാൻ ഹിന്ദുമതം സ്വീകരിച്ചിട്ടില്ല. എൻറെ വിശ്വാസം എൻറെ ഉള്ളിലാണ്."
എന്ത് പ്രത്യാഘാതങ്ങൾ വേണമെങ്കിലും നേരിടാനുള്ള ഒരു ധൈര്യമാണ് ജസ്നയുടെ വാക്കുകൾ പ്രതിഫലിപ്പിക്കുന്നത്. തൻറെ വീടിൻറെ പിന്നിൽ കുറച്ചു സ്ഥലം വെറുതെ ഇട്ടിട്ടുണ്ടെന്നും ജെസ്ന പറയുന്നു.അത് തന്റെയും ഭർത്താവിന്റെയും ശരീരങ്ങൾ മറവ് ചെയ്യാൻ വേണ്ടി .പള്ളിക്കാട്ടിലാണെങ്കിലും വീടിൻറെ പിറകിലാണെങ്കിലും മരിച്ചുകഴിഞ്ഞാൽ പിന്നെ രണ്ടും മണ്ണ് തന്നെ .
ഒരു ഭാഗത്തുനിന്ന് മുസ്ലിം സമുദായംമതത്തിൻറെ കാർക്കശ്യമായ ബാഹ്യചിഹ്നങ്ങൾ എടുത്താണിഞ്ഞ് നീങ്ങുമ്പോൾ ആ മതത്തിനുള്ളിൽ നിന്നു തന്നെ അതിനെയൊക്കെ നിഷേധിക്കുന്ന ചലനങ്ങളും രൂപം കൊള്ളുന്നു. പുതിയ കാലത്തിൻറെ മാറ്റം ആ സമുദായത്തിലും അലയൊലികൾ സൃഷ്ടിക്കുന്നു എന്നതിൻറെ തെളിവാണ്.
മക്കയുടെ ആസ്ഥാനമായ സൗദി അറേബ്യ പോലും ഹിജാബ് നിർബന്ധമല്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ചരിത്രം കണ്ടിട്ടില്ലാത്ത വിധമാണ് സൗദി അറേബ്യ മാറുന്നത്. ആ മാറ്റം മുഴുവൻ പ്രകടമാകുന്നത് സ്ത്രീകളിലൂടെയും . ലോകം മുഴുവൻ ഇസ്ലാം മതതീവ്രവാദവും മൗലികവാദവും മുൻപെങ്ങുമില്ലാത്തവിധം ശക്തി പ്രാപിക്കുന്ന ഘട്ടത്തിലാണ് ഇതിന്റെയെല്ലാം പ്രഭവസ്ഥാനം എന്ന് കരുതപ്പെട്ടു പോന്നിരുന്ന സൗദി അറേബ്യയിലെ ഈ മാറ്റങ്ങൾ. അതിൻറെ സ്വാധീനവും ലോകത്ത് എമ്പാടും അനുരണനങ്ങൾ സൃഷ്ടിക്കും. അത് കേരളത്തിലും വലിയ തോതിൽ കണ്ടു തുടങ്ങിയിരിക്കുന്നു. ഒടുവിലത്തെ ഉദാഹരണമാണ് കൃഷ്ണനെ വരയ്ക്കുന്ന ജസ്നന എന്ന മുസ്ലീംയുവതിയുടേത്; അല്ല യുവതിയുടേത്.