മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ആറുപേര്‍ക്കും മൂന്ന്‍ എം.എല്‍.എമാര്‍ക്കുമെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ തിരുവനന്തപുരത്തെ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തെ നിയമസഭയില്‍ രൂക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
മദ്യനയം ടൂറിസം മേഖലയെ വിപരീതമായി ബാധിച്ചിരിക്കുകയാണെന്ന് ടൂറിസം മന്ത്രി എ.സി മൊയ്തീന്‍. നയത്തില്‍ മാറ്റം അനിവാര്യമാണെന്നും ടൂറിസം മേഖലകളിലെ ബാറുകളില്‍ മദ്യം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.എം മാണിയ്ക്ക് എതിരായ ബാർ കോഴ ആരോപണത്തിന് പിന്നിൽ അന്ന് ആഭ്യന്തര വകുപ്പ് മന്ത്രി ആയിരുന്ന രമേശ് ചെന്നിത്തലയാണെന്ന് കേരള കോൺഗ്രസ് (എം) മുഖപത്രമായ പ്രതിച്ഛായ. ഗൂഢാലോചനയിൽ മന്ത്രിമാരായ കെ.ബാബുവിനും അടൂർ പ്രകാശിനും പങ്കുണ്ടെന്നും മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ബാർ കോഴ ആരോപണങ്ങളും കള്ളക്കളികളും എന്ന ലേഖനത്തില്‍ ആരോപണമുണ്ട്.
കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്നത് രാഷ്ട്രീയ വിരോധം മൂലമുള്ള കൊലപാതകങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തേക്കുറിച്ച് കോണ്‍ഗ്രസ് എം.എല്‍.എ കെ. മുരളീധരന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു പിണറായി. കണ്ണൂരില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തില്‍ കഴമ്പില്ലെന്നും പിണറായി പറഞ്ഞു.
ഇരിക്കുന്ന സ്ഥാനങ്ങൾ എങ്ങനെ ഉറപ്പിക്കാമെന്നു നോക്കി നീക്കങ്ങൾ നടത്തുന്ന നേതൃത്വമാണ് സുധീരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരിലൂടെ വ്യക്തമാകുന്നത്. കേരളത്തിലും കോൺഗ്രസ്സിനെ നയിക്കാൻ ഒരു നേതാവില്ലാത്ത അവസ്ഥയാണ് അതിലൂടെ പ്രകടമാകുന്നത്.
പത്തോ ഇരുപതോ വരുന്ന മാവോവാദികളെ നേരിടാന്‍ കോടികള്‍ മുടക്കി ആയുധം സംഭരിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും ഇവരെ ആശയപരമായാണ് നേരിടേണ്ടതെന്നും ചീഫ് വിപ്പ് പി.സി ജോര്‍ജ്
പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്വാറി ഖനനത്തിനും പാറമടകള്‍ക്കും അനുമതി നല്‍കിയതിനെക്കുറിച്ചും വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.