സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ആദ്യമാണ് ഇത്രയധികം വ്യക്തികളുമായി സംവദിച്ചുകൊണ്ടും ബന്ധപ്പെട്ടുകൊണ്ടും രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനിറങ്ങുന്നത്. ഇത്രയധികം സംവേദനസാധ്യതകളുടെ പശ്ചാത്തലത്തില്‍ വസ്തുതകളും വിലയിരുത്തലുകളും ജനങ്ങളുമായി പരസ്യമായും സ്വകാര്യമായും പങ്കുവയ്ക്കാന്‍ അവസരം ഉണ്ടെന്നിരിക്കെ മോഡിയെ ഓര്‍ത്ത് ഇപ്പോഴേ പനിപിടിക്കേണ്ട കാര്യം ഇല്ല.