Skip to main content

കേജ്രിവാളിനെതിരെയുള്ള അഴിമതി ആരോപണത്തില്‍ അന്വേഷണം

മന്ത്രിസഭയില്‍ നിന്ന്‍ പുറത്താക്കിയ കപില്‍ മിശ്ര ഉന്നയിച്ച അഴിമതി ആരോപണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ വിജിലന്‍സ് അഴിമതി വിരുദ്ധ ബ്രാഞ്ച് (എ.സി.ബി) അന്വേഷണം ആരംഭിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാലിനു മിശ്ര നല്‍കിയ പരാതി അദ്ദേഹം എ.സി.ബിയ്ക്ക് കൈമാറുകയായിരുന്നു. പരാതിയില്‍ ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്.  

 

ഡല്‍ഹി സര്‍ക്കാറിന് പണമില്ലെങ്കില്‍ കേജ്രിവാളിന് വേണ്ടി സൗജന്യമായി വാദിക്കുമെന്ന് റാം ജേത്മലാനി

തന്റെ ഫീസ്‌ നല്‍കാന്‍ ഡല്‍ഹി സര്‍ക്കാറിന് കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വേണ്ടി സൗജന്യമായി വാദിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ റാം ജേത്മലാനി. പണക്കാരില്‍ നിന്ന്‍ മാത്രമേ താന്‍ നിരക്ക് ഈടാക്കാറുള്ളൂവെന്നും ദരിദ്രരായ കക്ഷികള്‍ക്ക് വേണ്ടി സൗജന്യമായിട്ടാണ് വാദിക്കാറുള്ളതെന്നും പറഞ്ഞ ജേത്മലാനി കേജ്രിവാളിനെ തന്റെ ‘ദരിദ്ര’ കക്ഷികളില്‍ ഒരാളായി കണക്കാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

 

സഹാറ കുറിപ്പുകള്‍ തെളിവായി പരിഗണിക്കാനാകില്ലെന്ന് ആദായനികുതി കമ്മീഷന്‍

സഹാറ ഗ്രൂപ്പ് കമ്പനികളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കുറിപ്പുകളും ഇലക്ട്രോണിക് രേഖകളും തെളിവായി പരിഗണിക്കാന്‍ പറ്റാത്തവയാണെന്ന് ആദായനികുതി ഒത്തുതീര്‍പ്പ് കമ്മീഷന്‍. രാഷ്ട്രീയ നേതാക്കള്‍ക്ക് കൈക്കൂലി നല്‍കിയതായി സൂചിപ്പിക്കുന്ന ഈ രേഖകളാണിവ.

 

സഹാറ ഗ്രൂപ്പ്, ബിര്‍ള ഗ്രൂപ്പ് എന്നീ വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന്‍ പിടിച്ചെടുത്ത രേഖകള്‍ പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കവേ കൈക്കൂലി വാങ്ങിയതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളും ആരോപിച്ചിരുന്നു.

അസൗകര്യം സഹിച്ചും നോട്ട് അസാധുവാക്കല്‍ നടപടി സ്വീകരിച്ചതിന് ജനങ്ങളോട് നന്ദി പറഞ്ഞ് മോദി

അതേസമയം, നടപടിയുടെ പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കഴിഞ്ഞ മൂന്ന്‍ മാസത്തില്‍ ബാങ്കുകളില്‍ നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചത് സംശയജനകമാണെന്നും കേജ്രിവാള്‍.

ജഡ്ജിമാരുടെ ഫോണ്‍ ചോര്‍ത്തുന്നതായി സംശയമുണ്ടെന്ന് കേജ്രിവാള്‍; നിഷേധിച്ച് സര്‍ക്കാര്‍

തങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നതായി ജഡ്ജിമാര്‍ ആശങ്കപ്പെടുന്നത് യദൃച്ഛയാ കേട്ടതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഡല്‍ഹി ഹൈക്കോടതിയുടെ അമ്പതാം വാര്‍ഷിക ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂര്‍, കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്‌ എന്നിവരടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് കേജ്രിവാള്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

 

അണ്ണാ ഹസാരെയുടെ ഭൂമിയേറ്റെടുക്കല്‍ ഭേദഗതി വിരുദ്ധ സമരത്തില്‍ കേജ്രിവാള്‍

വിവാദമായ ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിയ്ക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ നടത്തുന്ന സമരത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാള്‍ ചൊവ്വാഴ്ച പങ്കെടുത്തു.

Subscribe to Joe Biden