അന്‍പത്തി നാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ല വീണ്ടും ജേതാക്കള്‍. 926 പോയിന്റു നേടിയാണ് 117 പവന്റെ സ്വർണക്കപ്പിൽ കോഴിക്കോട് മുത്തമിട്ടത്. തുടർച്ചയായ എട്ടാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്.
ആദ്യദിനം മുതല്‍ വാശിയേറിയ മത്സരം നടന്ന കലോത്സവത്തില്‍ ആതിഥേയരായ പാലക്കാട് 920 പോയിന്റോടെ രണ്ടാം സ്ഥാനത്തും 918 പോയിന്റു നേടി തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമെത്തി. പാലക്കാട് ആലത്തൂരിലെ ബി.എസ്.എസ് ഗുരുകുലം സ്കൂള്‍ 91 പോയന്റ് നേടി സ്കൂളുകളില്‍ മുന്നിലെത്തി.
അപ്പീലുകള്‍ പരിഗണിച്ചപ്പോഴാണ് അതുവരെ മുന്നില്‍ നിന്നിരുന്ന പാലക്കാടിനെ കോഴിക്കോട് മറികടന്നത്. അടുത്ത വര്‍ഷത്തെ കലോത്സവത്തിന് എറണാകുളം വേദിയാകും.
കലോത്സവത്തിന്റെ സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം കാവ്യാ മാധവന്‍ മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ പി.കെ അബ്ദുറബ്ബ്, എം.കെ മുനീര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.