Thursday, April 16, 2026
Home Blog

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

0
election 2026

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും വോട്ടുകളെ മുഖ്യ ലക്ഷ്യമാക്കി നീങ്ങുന്നതിൻ്റെ ചിത്രമാണിപ്പോൾ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെളിയുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നു കഴിഞ്ഞാൽ കേരളം ഭരിക്കുക ജമാഅത്തെ ഇസ്ലാമി ആയിരിക്കും എന്നതാണ് എൽഡിഎഫിന്റെ പ്രത്യേകിച്ചും സിപിഎമ്മിന്റെ കേന്ദ്ര പ്രചരണ ബിന്ദു. അതിനെ ബലപ്പെടുത്തുന്ന രീതിയിലുള്ളതാണ് യുഡിഎഫ് നടത്തുന്ന പ്രചാരണവും. അതാണ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ പറയുന്ന സിപിഎം-ബിജെപി ഡീൽ.
ഇത് കൃത്യമായി മുസ്ലിം മത വിഭാഗത്തിന്റെ വോട്ട് തങ്ങളുടെ പാളയത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തിൽ തന്നെയാണ് യുഡിഎഫ് ഈ പ്രചാരണത്തിന് പ്രാമുഖ്യം നൽകുന്നത്. യഥാർത്ഥത്തിൽ സിപിഎമ്മിന് എന്താണോ ശ്രദ്ധാകേന്ദ്രം ആകേണ്ടത് അതിനെ സഹായിക്കുന്ന രീതിയിലുള്ളതായും മാറുന്നു യുഡിഎഫിന്റെ പ്രചാരണം എന്നതാണ് വിരോധാഭാസം.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ജനവിഭാഗത്തിൽ ഭൂരിപക്ഷവും ഇടതുപക്ഷ മുന്നണിയെ പിന്തുണച്ചു. അതാണ് 98 സീറ്റുകളോടെ വിജയിച്ചു കയറാൻ ഇടതുപക്ഷ മുന്നണിയെ സഹായിച്ചത്. 2024ലെ ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷ മുന്നണി നിലപാട് മാറ്റി. സിപിഎമ്മിന്റെ പാളയത്തിൽ നിന്ന് വൻതോതിൽ ബിജെപിയിലേക്ക് വോട്ട് ഒഴുകിയതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഇത്. ഇതിനെ തുടർന്നാണ് സിപിഎം മുസ്ലിം വിരുദ്ധ ഹിന്ദു അനുകൂല രാഷ്ട്രീയ നിലപാടിലേക്ക് മാറിയത്. ഇത് തിരിച്ചറിഞ്ഞാണ് യുഡിഎഫും പ്രത്യക്ഷ മുസ്ലിം പ്രീണനവുമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

1
Warning for India

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത് മടങ്ങിയ ഐറിസ് ദേനാ കപ്പലിന് അമേരിക്കൻ അന്തർവാഹിനി തകർത്തത് വളരെ പരോക്ഷമായ ഇന്ത്യക്കുള്ള ഒരു മുന്നറിയിപ്പാണ്. വിശാഖപട്ടണത്തു നടന്ന ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ ഇന്ത്യ അമേരിക്കയെയും ക്ഷണിച്ചിരുന്നു. എന്നാൽ 80 രാജ്യങ്ങൾ പങ്കെടുത്ത ആ പ്രകടനത്തിൽ അമേരിക്ക പങ്കെടുത്തില്ല.
ഇന്ത്യയുടെ സമുദ്ര അതിർത്തിക്ക് തൊട്ടരികിൽ വച്ച് ഇറാന്റെ ഈ പടക്കപ്പൽ തകർത്തതിലൂടെ പ്രകടമാക്കുന്നത് അമേരിക്കയുടെ സാന്നിധ്യ ശേഷിയെയാണ്. അതായത് അമേരിക്കയുടെ ഇംഗിതങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ഇന്ത്യയുടെയും സ്ഥിതി മറ്റൊന്നല്ല എന്ന മുന്നറിയിപ്പ് തന്നെയാണിത്.
ഇറാനെതിരെയുള്ള യുദ്ധത്തിൽ ബ്രിട്ടൻ പരസ്യമായി തങ്ങളെ അനുകൂലിക്കാത്തതിന്റെ പേരിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് , ബ്രിട്ടനെതിരെയുള്ള അതൃപ്തി പരസ്യമായി കഴിഞ്ഞ ദിവസം പ്രകടമാക്കിയിരുന്നു. ഇന്ത്യയോട് അത്തരത്തിലുള്ള ഒരു പ്രതികരണം പരസ്യമായി നടത്തുക നിലവിൽ സാധ്യമല്ല. അതേസമയം, ഇന്ത്യയ്ക്ക് സന്ദേശം നൽകണം എന്ന തീരുമാനമാകണം, ഇന്ത്യയിൽ നിന്നു വാങ്ങിയ ഇറാൻ കപ്പലിനെ തകർത്തത്.

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

0
Congress's interest is becoming anti-national

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും താല്പര്യങ്ങൾ രാജ്യത്തിന് വിരുദ്ധമാണെന്ന് ചിത്രീകരിക്കപ്പെട്ടാൽ അതിൽ അതിശയോക്തിയില്ല. ഇറാൻ പരമാധികാരി അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകത്തിൽ ഇന്ത്യ പ്രതിഷേധിക്കാത്തതിനെ കേന്ദ്രസർക്കാരിനെതിരെ സോണിയ ഗാന്ധി വിശദമായ വിമർശനം ഉന്നയിച്ചിരുന്നു.
ഇപ്പോൾ ഇറാൻ പടക്കപ്പൽ ശ്രീലങ്കൻ തീരത്ത് വെച്ച് അമേരിക്കൻ അന്തർവാഹിനി കപ്പൽ തകർത്തതിൽ എന്തുകൊണ്ട് ഇന്ത്യ ശക്തമായി പ്രതിഷേധിക്കുന്നില്ല എന്ന ചോദ്യവുമായി രാഹുൽഗാന്ധിയും മറ്റു കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരിക്കുന്നു.
ഉത്തരവാദിത്വമുള്ള ഒരു പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ ഇത്തരം സന്ദർഭങ്ങളിൽ രാജ്യത്തിൻറെ താല്പര്യത്തിന് മുൻഗണന നൽകേണ്ടതാണ്.ഒരു കോടി ഇന്ത്യക്കാരാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ ഉള്ളത്. ആ രാജ്യങ്ങളെല്ലാം ഇന്ന് ഇറാനിൽ നിന്ന് ആക്രമണം നേരിടുകയാണ്. കാരണം അവിടെയെല്ലാം അമേരിക്കയുടെ സേനാ താവളങ്ങൾ ഉള്ളതിന്റെ പേരിൽ . അതിനാൽ ഇപ്പോൾ ഏത് സാഹചര്യം വന്നു കഴിഞ്ഞാലും മുഖ്യ പ്രാധാന്യം നൽകേണ്ടത് ഗൾഫ് രാജ്യങ്ങളിൽ ഉള്ള ഒരുകോടി ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും നിലനിൽപ്പിനുമാണ്. ഇത്തരം കാര്യങ്ങൾ പരിഗണിച്ചും രാജ്യത്തിൻറെ പൊതുതാല്പര്യം പരിഗണിച്ചുമല്ലാതെ ഒരു സർക്കാരിന് നിലവിലെ ഭൗമ രാഷ്ട്രീയ സാഹചര്യത്തിൽ നിലപാടുകൾ സ്വീകരിക്കാൻ കഴിയില്ല. അത്തരത്തിൽ വളരെ നിയന്ത്രിതമായ ഒരു നിലപാടാണ് കേന്ദ്രസർക്കാർ ഈ യുദ്ധം തുടങ്ങിയതിനു ശേഷം സ്വീകരിച്ചുവരുന്നത്. വ്യാഴാഴ്ച ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ദില്ലിയിലെ ഇറാൻ എംബസി കാര്യാലയത്തിൽ എത്തി കമേനിയുടെ കൊലപാതകത്തിൽ ഔപചാരികമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ത്യയിലെ നാവികസേന അഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങിയ ഇറാന്റെ പടക്കപ്പലാണ് ശ്രീലങ്കൻ തീരത്ത് വച്ച് തകർക്കപ്പെട്ട ഐറിസ് ദേന. ഇന്ത്യയും ഇറാനും സൗഹൃദ രാജ്യങ്ങളുമാണ്. അതിൻറെ തെളിവു കൂടിയാണ് നാവികസേന അഭ്യാസത്തിൽ ഇറാന്റെ പടക്കപ്പൽ പങ്കെടുത്തത്. ഇറാന്റെ തുറമുഖമായ ഛബ്ഹാർ നിയന്ത്രിക്കുന്നത് ഇന്ത്യയും ഇറാനും സംയുക്തമായാണ് .
ഇത്തരത്തിലുള്ള അനേകം വിഷയങ്ങൾ കണക്കിലെടുക്കാതെ ഇന്ത്യയ്ക്ക് നിലവിലെ സാഹചര്യത്തിൽ പ്രതികരണങ്ങൾ നടത്തുക അസാധ്യമാണ്. ഇത് തിരിച്ചറിയാതെ ലഭ്യമാകുന്ന ഏത് അവസരത്തെയും കേന്ദ്രസർക്കാരിനെയും മോദിയെയും ആക്രമിക്കാൻ ഉപയോഗിക്കാം എന്നുള്ള നിരുത്തരവാദപരമായ സമീപനമാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

അരിന സബലെങ്ക വിവാഹനിശ്ചയം പ്രഖ്യാപിച്ചു

0
Aryna Sabalenka ,georgios frangulis,

മാർച്ച് 4,2026 നു യൂ. എസ് ടെന്നീസ് താരം അരിന സബലെങ്ക ബ്രസീലിയൻ സംരംഭകനായ ജോർജിയസ് ഫ്രാങ്ഗുലിസുമായുള്ള തൻ്റെ വിവാഹനിശ്ചയം പ്രഖ്യാപിച്ചു.ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരമായ അരീന തന്റെ സോഷ്യൽ മീഡിയയിലൂടെ ഹൃദയസ്പർശിയായ ആ വിവാഹാഭ്യർത്ഥന വീഡിയോ പങ്കുവെക്കുന്നു.
2024 മെയ് മാസത്തിൽ ദമ്പതികൾ ആദ്യമായി അവരുടെ ബന്ധം പരസ്യമാക്കിയതിന് ശേഷമുള്ള ഒരു വർഷത്തെ ഡേറ്റിംഗിന് ശേഷമാണ് ഈ പൊതു സ്ഥിരീകരണം.

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

0
‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍ സാധാരണക്കാരുടെ മനസ്സില്‍ തെളിയുന്ന ചിത്രം സ്റ്റതസ്‌കോപ്പിന്റേയും ഗുളികകളുടേതുമായിരിക്കും. അതുപോലെ തന്നെ ആരോഗ്യവകുപ്പ്, ആരോഗ്യരംഗം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആശുപത്രിയും അതുമായി ബന്ധപ്പെട്ട ബിംബങ്ങളുമാണ് ഓര്‍മ്മയിലെത്തുക. ഇത്തരത്തില്‍ ഒരു ധാരണ രൂപപ്പെടുന്നതില്‍ മാധ്യമങ്ങള്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഇപ്പോഴും ഏതു മാധ്യമമായാലും ആരോഗ്യരംഗത്തില്‍ ചര്‍ച്ച ചെയ്യുന്നത് രോഗങ്ങളെക്കുറിച്ചും അവയ്ക്കുള്ള ചികിത്സകളെക്കുറിച്ചുമായിരിക്കും. ആരോഗ്യവകുപ്പും ആരോഗ്യവകുപ്പു മന്ത്രിയും പ്രധാനമായും ഏര്‍പ്പെടുന്നത് ആശുപത്രിസംബന്ധമായ പ്രവൃത്തികളിലാണ്.

ചികിത്സ രോഗവുമായി ബന്ധപ്പെട്ടതാണ്. സ്വാഭാവികമായും ആരോഗ്യരംഗ വിശേഷങ്ങള്‍ വായിക്കുകയോ, കേള്‍ക്കുകയോ, കാണുകയോ ചെയ്യുന്ന ഒരു വ്യക്തിയിലേക്ക് കയറിക്കൂടുന്ന ചിത്രങ്ങള്‍ രോഗത്തിന്റേതാവും. രോഗത്തിന്റെ ബിംബങ്ങളേയും പേറി നടക്കുന്ന ഒരു വ്യക്തി രോഗിയായിക്കഴിഞ്ഞു. ആധുനികശാസ്ത്രം പോലും ഇപ്പോള്‍ സമര്‍ഥിക്കുന്നു, എന്താണോ ഒരു വ്യക്തി ചിന്തിക്കുന്നത് അയാള്‍ അതായിത്തീരും. പേടി, ആത്മവിശ്വാസമില്ലായ്മ, സംശയം എന്നിവ ശരീരത്തിന്റെ ഊര്‍ജ്ജത്തെ ഇല്ലാതാക്കി ദുര്‍ബലപ്പെടുത്തുന്നു. ദുര്‍ബലമായ ശരീരം ഏതു രോഗത്തിനും എപ്പോള്‍ വേണമെങ്കിലും കുടിയേറാനുള്ള സത്രമാണ്.

പ്ലാസിബോ പരീക്ഷണങ്ങളും വ്യക്തമാക്കുന്നത് ഇതാണ്. ഒരേ രോഗവുമായി വരുന്ന രണ്ടു രോഗികളില്‍ ഒരാള്‍ക്ക് വീര്യമുള്ള യഥാര്‍ഥ മരുന്നും മറ്റേയാള്‍ക്ക് മരുന്നിന്റെ ഒട്ടും അംശമില്ലാത്ത പഞ്ചാരക്കട്ടിയും നല്‍കുന്നു. നിശ്ചിത സമയം കഴിയുമ്പോള്‍ രണ്ടു പേര്‍ക്കും രോഗം ഭേദമാകുന്നു. പഞ്ചാരക്കട്ടി കഴിച്ച ആള്‍ കൂടുതല്‍ ഉന്മേഷത്തോടെ കാണപ്പെടുന്നു. കാരണം അയാളില്‍ മരുന്നിന്റെ ദോഷഫലം പ്രവര്‍ത്തിക്കാഞ്ഞതുകൊണ്ട്. ദിനംപ്രതിയെന്നോണം മാധ്യമങ്ങളില്‍ ആരോഗ്യരംഗമുള്ളതിനാല്‍ ജനങ്ങള്‍ ഓരോ രോഗങ്ങളെക്കുറിച്ച് അല്പജ്ഞാനമുള്ളവരാകുന്നു. നല്ലൊരു ശതമാനം പേര്‍ തങ്ങള്‍ക്ക് ആ രോഗമുണ്ടെന്ന് സംശയാലുക്കളാവുകയും പരിശോധനകള്‍ക്കും മറ്റും വിധേയരാവുകയും ചെയ്യുന്നു. ആരോഗ്യരംഗ പരിപാടികള്‍ ജനങ്ങളുടെ മാനസികാരോഗ്യത്തെ ഇല്ലായ്മ ചെയ്തുവെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാവില്ല. ഇതിന്റെ ഗുണം മരുന്നുകമ്പനികളും ആധുനിക ചികിത്സാ കേന്ദ്രങ്ങളും യഥേഷ്ടം കൊയ്യുന്നു.

2012 ആദ്യം തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ആയുര്‍വേദ മീറ്റില്‍ പാലക്കാട് മേഴത്തുര്‍ വൈദ്യമഠം ആയുര്‍വേദാശുപത്രിയുടെ മുഖ്യവൈദ്യര്‍ ചെറിയ നാരായണന്‍ നമ്പൂതിരി ഒരു പ്രാസംഗികനായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ മുഖ്യഭാഗം ആയുര്‍വേദം ഒരു ചികിത്സാശാസ്ത്രമല്ല ,മറിച്ച് അതൊരു ആരോഗ്യശാസ്ത്രമാണ് എന്നായിരുന്നു. പക്ഷേ മീറ്റില്‍ പങ്കെടുത്തവരും മാധ്യമപ്രവര്‍ത്തകരും അതിന് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല. ചികിത്സ പോലും വ്യക്തിയുടെ ആരോഗ്യത്തെ വര്‍ധിപ്പിച്ച് രോഗത്തെ അകറ്റുക എന്നതാണ്.

ഇന്ന് കേരളം നേരിടുന്ന മുഖ്യ ആരോഗ്യപ്രശ്‌നങ്ങളിലൊന്ന് ഇയാട്രോജനസിസ് എന്ന പ്രതിഭാസമാണ്. അതായത് ഒരു രോഗത്തിനുള്ള ചികിത്സയിലൂടെ മറ്റ് രോഗങ്ങള്‍ ഏറ്റുവാങ്ങുക. അവയ്ക്ക് ചികിത്സിച്ച് വീണ്ടും മറ്റ് രോഗങ്ങള്‍. അങ്ങിനെയുള്ള ദൂഷിത വലയത്തില്‍. ആ ദൂഷിത വലയത്തിന്റെ ആക്കം കൂട്ടുന്നു ആരോഗ്യ പംക്തികള്‍.

ജനപ്രതിനിധികള്‍ ആവേശപൂര്‍വം തങ്ങളുടെ മണ്ഡലത്തിലേക്ക് മെഡിക്കല്‍ കോളേജാശുപത്രിക്കു വേണ്ടി വാദിക്കുന്നു. സര്‍ക്കാര്‍ വന്‍ നേട്ടമെന്നവണ്ണം മെഡിക്കല്‍ കോളേജ് അനുവദിക്കുന്നു. ജനം അതു വികസനം വരുന്നു എന്ന ഭാവത്തോടെ, ആഘോഷത്തോടെ സ്വീകരിക്കുന്നു. മെഡിക്കല്‍ കോളേജാശുപത്രി അവിടങ്ങളില്‍ നന്നായി നടക്കണമെങ്കില്‍ രോഗികള്‍ ഉണ്ടായേ തീരൂ. അതായത് രോഗത്തേയും രോഗികളേയും നാം ആവേശത്തോടെ പ്രതീക്ഷിച്ചിരിക്കുന്നു. രോഗികള്‍ കൂടുന്ന സമൂഹവും രോഗാതുരമാകുമെന്ന്‍ പ്രത്യേകിച്ച് പറയേണ്ടതില്ല. രോഗാതുരമായ മനസ്സ് നമ്മില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് മെഡിക്കല്‍ കോളേജിനു പകരം ഒന്നാം തരം കളിക്കളങ്ങള്‍ മതി എന്നു പറയാന്‍ ജനങ്ങള്‍ക്ക് കഴിയാതെ വരുന്നത്. അഞ്ചു പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കു പകരം അഞ്ച് നല്ല അന്താരാഷ്ട്ര നിലവാരത്തിലുളള കളിക്കളങ്ങളായിരുന്നു എങ്കില്‍ മറ്റൊരു കേരളചരിത്രം അവിടെ പിറക്കുമായിരുന്നു.

ആരോഗ്യമുള്ള മനസ്സും ശരീരവും. ഏതു സംസ്‌കാരം എടുത്തു നോക്കിയാലും ആചാരങ്ങളിലും ചില ചിട്ടവട്ടങ്ങളിലുമൊക്കെ അത് ഭദ്രമായി വിന്യസിച്ചിരിക്കുന്നത് കാണാം. കേരളം അത്തരം ചിട്ടകളുടെ കേദാരമായിരുന്നു. ഓരോ ഭക്ഷണം ഓരോ കാലത്ത് കഴിക്കുന്നതു വരെ ആ ആചാരനിഷ്ഠകളില്‍ വിന്യസിപ്പിച്ചിരുന്നു. അവയില്‍ ചിലതൊക്കെ ഇന്നും ആചരിക്കുന്നു. പക്ഷേ അവയൊക്കെ പലപ്പോഴും അന്ധമായി ആചരിക്കുന്നു.

ഇന്ലോന്കം മുഴുവന്‍, കേരളം പ്രത്യേകിച്ചും, നേരിടുന്ന ഭീഷണി ഭക്ഷണം വിഷമയമായിരിക്കുന്നു എന്നതാണ്. ചിട്ടകള്‍ വിപരീതം. ഏറ്റവും കുറച്ചു ഭക്ഷണം കഴിക്കേണ്ട സമയത്ത് വാരിവലിച്ച് വയറ് നിറയ്ക്കുന്നു. നന്നായി കഴിക്കേണ്ട സമയത്ത് കഴിക്കുന്നില്ല. സ്വന്തം ശരീരത്തോടും മനസ്സിനോടും നീതിയും മാന്യതയും പുലര്‍ത്താന്‍ നമുക്കു പറ്റാതെ വരുന്നു. ആരോഗ്യത്തിന്റെ മറവില്‍ അനാരോഗ്യം സമ്മാനിക്കുന്ന പ്രതിഭാസങ്ങളെ ഓര്‍മ്മപ്പെടുത്തുക, ആരോഗ്യകരവും അതേ സമയം ആസ്വാദ്യവുമായ രീതികളിലൂടെ ജീവിതത്തിന്റെ ഭാഗമായി ആരോഗ്യത്തെ എങ്ങിനെ മെച്ചപ്പെടുത്താം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാണ് ശരീരമാദ്യം എന്ന ഗ്ലിന്റ് ലിഡ്. നന്നായി ജീവിക്കുന്ന മനുഷ്യര്‍, ആരോഗ്യമനസ്സോടെ ചികിത്സിക്കുന്ന ഭിഷഗ്വരര്‍ എന്നിവരുടെ അനുഭവജ്ഞാനങ്ങളും അറിവും, അതോടൊപ്പം പാരമ്പര്യം സ്‌നേഹപൂര്‍വം നമുക്ക് സമ്മാനിച്ച അമൂല്യ സംഗതികള്‍ തുടങ്ങിയവയായിരിക്കും ശരീരമാദ്യത്തിലെ ആരോഗ്യവിഭവങ്ങള്‍. ഒന്നുകൂടി ഓര്‍ക്കാം, ചികിത്സ രോഗത്തില്‍ നിന്ന് മുക്തി നേടാനാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ സമീപനമാണ് നമ്മെ രോഗഗാത്രരും അരോഗദൃഡഗാത്രരുമാക്കിമാറ്റുന്നത്.

 

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

0
leader Ali Khamenei in an Israeli attack has triggered mixed reactions in a polarized Iran

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം നിരത്തിലിറങ്ങി തുള്ളിച്ചാടിയാണ് ഒരു വിഭാഗം ഇറാൻ കാർ ആഘോഷിക്കുന്നത്. ആഘോഷത്തിൽ പങ്കെടുക്കുന്നവരിൽ നല്ലൊരു ശതമാനം യുവതികളുൾപ്പടെയുള്ള സ്ത്രീകളാണ്. ആണുങ്ങളും പെണ്ണുങ്ങളും ഇടകലർന്നുമാണ് നൃത്തം ചവിട്ടി ആഘോഷിക്കുന്നത്. സ്ത്രീകളിൽ കൂടുതൽ പേരും ഹിജാബില്ലാതെയും.

അമേരിക്കയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് അമേരിക്കയിലുള്ള ഷായുടെ മകൻ റാസാ പെഹൽവിയുടെ ചിത്രവും ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. വർഷങ്ങളായി ലോകത്തോടു തങ്ങൾ സ്വാതന്ത്ര്യത്തിനു വേണ്ടി കേഴുകയായിരുന്നുവെന്നും അവർ പറയുന്നു. കഴിഞ്ഞ ജനുവരിയിൽ ആയിരക്കണക്കിന് ആൾക്കാരെ ഇറാൻ ഭരണകൂടം കൊന്നൊടുക്കിയതും അവർ ഓർക്കുന്നു.
ലോകത്തിൻ്റെ പല ഭാഗങളിലുമുള്ള ഇറാൻകാരും യമേനിയുടെ കൊലപാതകം ആഘോഷിക്കാൻ തെരുവിലിറ ണ്ടുകയുണ്ടായി.

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

0
3 US F-15 Jets Shot Down by Kuwaiti Air Defenses in Friendly Fire Incident

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന് എഫ് – 15 ഫൈറ്റർ ജറ്റുകൾ സൗഹൃദ തകർക്കലിൽ നിലംപതിച്ചതാണെന്ന് അമേരിക്ക അവകാശപ്പെടുന്നുവെങ്കിലും വസ്തുത ദുരൂഹമായി തുടരുന്നു. കുവൈറ്റ് എയർബേസിൽ നിന്നുള്ള പേട്രിയറ്റ് മിസൈലുകൾ തറച്ചാണ് അടുപ്പിച്ച് മൂന്ന് ജറ്റുകളും കുവൈറ്റിൽ തകർന്നതെന്നാണ് ഇപ്പോൾ പുറത്തു വിട്ടിട്ടുള്ള വിവരം. അതേസമയം യഥാർത്ഥ കാരണം കണ്ടെത്താനായി അമേരിക്ക അന്വേഷണവും പ്രഖ്യാപിച്ചിരിക്കുകയാണ്. എന്തായാലും ഈ യുദ്ധവിമാനങ്ങളിലുണ്ടായിരുന്ന ആറ് പേരും സുരക്ഷിതമായി പാരച്യൂട്ടിലെ രക്ഷപ്പെട്ടു.
ഒരു കാരണവശാലും ഇവ്വിധം സൗഹൃദത്തകർക്കൽ സംഭവിക്കാൻ ഒട്ടും സാധ്യതയില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിനൂതനമായ റഡാർ വിനിമയ സംവിധാനം സജ്ജമായിട്ടുള്ളതാണ് ബോയിംഗ് കമ്പനിയുടെ ഈ യുദ്ധവിമാനങ്ങൾ . അതും അടുപ്പിച്ച് മൂന്നെണ്ണത്തിന് ഒരേ ഗതിവരാൻ ഒട്ടും സാധ്യതയില്ല. അതിനാൽ ശത്രുപക്ഷത്തിൻ്റെ ആക്രമണ ഫലത്തിൻ്റെ ഭാഗം തന്നെയാണ് ഈ നഷ്ടത്തിന് കാരണമെന്ന് കരുതപ്പെടുന്നു . എങ്ങനെ അത് സാധ്യമാക്കി എന്നുള്ളത് കണ്ടെത്തുകയാണ് അടിയന്തിരമായി അമേരിക്ക അന്വേഷണത്തിനുത്തരവിട്ടതിലൂടെ വ്യക്തമാകുന്നതെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

0
The main gate of the UK's RAF Akrotiri base in Cyprus after it was hit by a drone on March, 2, 2026

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു നേരേ നടത്തിയ ആക്രമണം മൂന്നാം ലോകമഹായുദ്ധ സാധ്യതയുടെ സൂചകമായിട്ടാണ്. പരിമിതമായ തോതിൽ തങ്ങളുടെ സേനാ താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ പറഞ്ഞതിനു തൊട്ടുവിന്നാലെയാണ് സൈപ്രസ്സിലെ ബ്രിട്ടീഷ് താവളത്തിൽ ഇറാൻ്റെ മിസൈൽ പതിച്ചത്.

അമേരിക്കയുടെ താവളങ്ങൾക്കു നേരേ തങ്ങളുടെ ആക്രമണമുണ്ടാകുമെന്ന് നേരത്തേ തന്നെ ഇറാൻ പ്രഖ്യാപിച്ചിട്ടുള്ളതാണ്. സ്വാഭാവികമായും തങ്ങൾക്ക് ഭീഷണിയായേക്കാവുന്ന ബ്രിട്ടീഷ് താവളത്തിനു നേരേയുള്ള ആക്രമണവും ആ സമീപനത്തിൻ്റെ ഭാഗം തന്നെ. എന്നാൽ ഇറാൻ, ഇപ്പോൾ അമേരിക്കയെക്കയ്ക്കും ഇസ്രായേലിനുമൊപ്പം ബ്രിട്ടനെയും കാണുന്നു. ബ്രിട്ടൻ ആക്രമിക്കപ്പെട്ടാൽ ഇപ്പോൾ ഫലത്തിൽ യൂറോപ്പ് മാത്രമായി മാറിക്കഴിഞ്ഞ നാറ്റോ സഖ്യം ആക്രമിക്കപ്പെടുന്നതിനു തുല്യമാണ്. ഇത് ചൈനയെയും റഷ്യയെയും മറ്റ് രാജ്യങ്ങളെയും നിലപാടുകൾ സ്വീകരിക്കുന്നതിലേക്ക് നയിക്കും. അത് മൂന്നാം ലോകമഹാ യുദ്ധത്തിലേക്ക് വികസിക്കും. ഈ സൂചനയാണ് സൈപ്രസ്സ് ആക്രമണത്തിലൂടെ ഇറാൻ ലോകത്തിന് നൽകിയിരിക്കുന്നത്

ഖമേനി വധം: പാകിസ്ഥാനിൽ 6 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു

0
Pakistan attacks U S Consulate in Karachi

ഇറാൻ ആത്മീയ നേതാവ് ഖമേനിയെ വധിച്ചതിനെ തുടർന്ന് പാകിസ്ഥാനിൽ ഉണ്ടായ പ്രക്ഷോഭത്തിൽ ആറുപേർ കൊല്ലപ്പെട്ടു. കറാച്ചിയിലെ അമേരിക്കൻ കൗൺസലേറ്റ് ആക്രമിച്ച പ്രതിഷേധക്കാർക്കെതിരെ നടത്തിയ പോലീസ് വെടിവെപ്പിലാണ് ആറുപേർ മരിച്ചത്.
കോൺസലേറ്റിലേക്ക് തള്ളിക്കയറിയ പ്രതിഷേധക്കാർ കോൺസുലേറ്റിന്റെ ജനൽ പാളികൾ അടിച്ചു തകർക്കുകയും, പുറത്തുണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡ് കെട്ടിടം വയ്ക്കുകയും ചെയ്തു. ഇസ്ലാമാബാദിലും വൻ പ്രതിഷേധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ലാഹോറിലും കറാച്ചിയിലുമൊക്കെയാണ് സുന്നി ഭൂരിപക്ഷമായ പാകിസ്ഥാനിൽ ഷിയമുസ്ലിമുകൾ കൂടുതലുള്ളത്. പാകിസ്ഥാൻ ഇപ്പോൾ അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് ആഭ്യന്തര കലാപത്തെയും നേരിടേണ്ടി വരുന്നത്.

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

0
Ayatollah Ruhollah Khomeini, Ayatollah Ali Khamenei, Alireza Arafi,

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ വധിച്ചതിന്റെ പേരിൽ അമേരിക്കയ്ക്ക് വൻ വില നൽകേണ്ടിവരും. അത് പല രീതിയിലായിരിക്കും. അതിൻറെ ഏറ്റവും കൂടുതൽ ദുരിതം നേരിട്ട് അനുഭവിക്കേണ്ടിവരുന്നത് അമേരിക്കൻ പൗരന്മാരായിരിക്കും.
ഖമേനിയുടെ വധത്തെക്കുറിച്ചുള്ള വാർത്ത അറിഞ്ഞ ആ നിമിഷം ഇറാഖിൽ ലക്ഷക്കണക്കിന് ഷിയ മുസ്ലീമുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. അവിടെ അവർ അമേരിക്കൻ എംബസി ആക്രമിച്ചു. ആ ആക്രമണത്തിന്റെ ചുമതല ‘ബ്ലഡ് ഗാർഡിയൻ ബ്രിഗേഡ്’ എന്ന അവിടുത്തെ മൗലികവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്. തൊട്ട് പിന്നാലെ പാക്കിസ്ഥാനിലെ അമേരിക്കൻ എംബസിക്ക് നേരെയും ആക്രമണം ഉണ്ടായി. പാകിസ്ഥാൻ അമേരിക്കയുടെ ഒരു അടിമരാജ്യം ആയിട്ടുകൂടി .

Ayatollah Ruhollah Khomeiniഇപ്പോൾ വധിക്കപ്പെട്ട അലി ഖമേനിയുടെ മുൻഗാമി ആയത്തുള്ള റുഹൊള്ള ഖൊമേനി 1980കളിലാണ് പ്രസിദ്ധ എഴുത്തുകാരൻ സൽമാൻ റഷ്ദിക്കെതിരെ ഫത്വ ഇറക്കിയത്. അതിനുശേഷം സൽമാൻ റഷ്ദി സ്വതന്ത്രമായി സമൂഹത്തിൽ ഇറങ്ങിയിട്ടില്ല. 2022 ആഗസ്റ്റ് 12ന് അദ്ദേഹം അമേരിക്കയിൽ വെച്ച് ആക്രമിക്കപ്പെട്ടു.Sir Ahmed Salman Rushdie കത്തി കൊണ്ടുള്ള ആക്രമണത്തിൽ അദ്ദേഹം രക്ഷപ്പെട്ടുവെങ്കിലും വലതു കണ്ണ് നഷ്ടമായി. അതായത് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും നടപ്പിലാക്കപ്പെട്ട ഫത്വ. ഫത്വ ഇറക്കിയതിനു ശേഷം ജനിച്ച 24കാരൻ യുവാവാണ് റഷ്ദിയെ ആക്രമിച്ചത് എന്നും അറിയേണ്ടതുണ്ട്. ഇത് സൂചിപ്പിക്കുന്നത് ഇറാൻ ജനതയുടെ സവിശേഷ സ്വഭാവമാണ്.
ഖമേനിയുടെ വധത്തിനുശേഷം നടക്കുന്ന ആക്രമണങ്ങളുടെ സ്വഭാവം അമേരിക്കൻ പൗരന്മാരുടെ ഉറക്കം കെടുത്തുമെന്നുള്ളതാണ്. മുൻപത്തെപ്പോലെ അവർക്ക് പേടിയില്ലാതെ സ്വതന്ത്രമായി വിവിധ രാജ്യങ്ങളിൽ സഞ്ചരിക്കാൻ കഴിയുമോ എന്ന വലിയ ചോദ്യമാണ് ഇപ്പോൾ ഉയർന്നുവരുന്നത്.

അമേരിക്കൻ ചങ്ങാത്തം അറബ് രാജ്യങ്ങൾക്ക് കുരിശ്ശാകുന്നു

0
US-MITITARY-BASES-IN-MIDDLE-EAST

ഇറാൻ ഇപ്പോൾ യഥാർത്ഥത്തിൽ അയൽ മുസ്ലീം രാജ്യങ്ങളുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ്. കാരണം ഇവിടെയെല്ലാം അമേരിക്കൻ സൈനികത്താവളങ്ങളുണ്ട്. ഇതു മൂലമാണ് സൗദി അറേബ്യയും ഖത്തറും യുദ്ധം ഒഴിവാക്കുന്നതിന് പരമാവധി ശ്രദ്ധിച്ചത്.

2025 ജൂണിൽ അമേരിക്ക ഇറാനെതിരെ യുദ്ധം നടത്തിയപ്പോൾ ഇറാൻ മിതത്വം പാലിക്കുകയായിരുന്നു. അവസാന നിമിഷം മാത്രമാണ് ഇറാൻ ഖത്തറിലേക്ക് മിസൈൽ അയച്ചത്. ഇക്കുറിയും തങ്ങൾ എല്ലാ മിസൈലുകളും നിർവ്വീര്യമാക്കിയിട്ടുണ്ടെന്ന് ഖത്തർ അവകാശപ്പെടുന്നുണ്ട്. അതേ സമയം ഈ സൈനിക കേന്ദ്രങ്ങളിൽ നിന്ന് ഇറാനു നേരേ ആക്രമണമുണ്ടായിട്ടില്ല.
ന്നതന സാങ്കേതികവിദ്യയുടെ അകമ്പടിയിൽ വൻ സാമ്പത്തിക കുതിപ്പിനു തയ്യാറെടുക്കുന്നതിൻ്റെ ഭാഗമായി സൗദി അറേബിയ, ഖത്തർ തുടങ്ങിയ രാജ്യങ്ങളുമായി വൻകാരാറുകളിലും ഈ രാജ്യങ്ങൾ അമേരിക്കയുമായി ഏർപ്പെട്ടിട്ടുണ്ട്. അത് ഉദ്ദേശിച്ച രീതിയിൽ നടപ്പാകുന്നില്ലെന്നു മാത്രമല്ല രാജ്യത്തെ പിന്നോട്ടടിക്കുന്ന അവസ്ഥയിലേക്ക് യുദ്ധത്തിലേക്ക് തളിയിടുകയും ചെയ്തിരിക്കുന്നു.

അമേരിക്കയ്ക്ക് വേണ്ടത് ഭരണമാറ്റം

0
US needs regime change

അമേരിക്ക മുന്നേ തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് ഇപ്പോൾ ഇറാനു മേൽ യുദ്ധം ആരംഭിച്ചിരിക്കുന്നത്. ഇറാനുമായി ആണവ നിർവ്യാപന കരാറുണ്ടാക്കുക എന്നതല്ലായിരുന്നു അമേരിക്കരുടെ ലക്ഷ്യം. ഇറാനിൽ ഭരണമാറ്റം ഉണ്ടാക്കുക എന്നത് മാത്രമാണ്.
ഇറാനിലെ ആഭ്യന്തര കലാപത്തിനു പിന്നിലും അമേരിക്കയാണ് പ്രവർത്തിച്ചത്. അതിലൂടെയും ഭരണമാറ്റം സാധ്യമല്ലെന്നു കണ്ടാണ് ഇപ്പോൾ യുദ്ധം ആരംഭിച്ചിരിക്കുന്നത്. ഇറാൻ വളരെ മുൻപ് തന്നെ വ്യക്തമായി പ്രഖ്യാപിച്ചിട്ടുള്ളതായിരുന്നു, അമേരിക്ക ആക്രമണം തുടങ്ങുകയാണെങ്കിൽ മധ്യേഷ്യയിലുള്ള എല്ലാ അമേരിക്കൻ സൈനികത്താവളങ്ങളെ ആക്രമിക്കുമെന്ന്. അതുപോലെ ഇപ്പോൾ ഇറാൻ അയൽ രാജ്യങ്ങളിലെ അമേരിക്കൻ താവള ണറിലേക്ക് മിസൈൽ ആക്രമണം നടത്തിയിരിക്കുകയാണ്.