ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക് നേരേ വെടിയുതിർത്തത് അമേരിക്കൻ പ്രസിഡണ്ടിനുള്ള ശക്തമായ മറുപടി നൽകുന്നതിനുവേണ്ടിയാണെന്ന് കരുതപ്പെടുന്നു. ഹോർമൂസ് കടലിടുക്ക് ഇറാൻ തുറന്നത് തൻ്റെ വിജയമാണെന്നുൾപ്പടെ ഒട്ടനവധി അവകാശവാദങ്ങൾ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രുപ് പ്രഖ്യാപിച്ചു. എന്നാൽ എല്ലാം അവസ്ഥമാണെന്നും അമേരിക്കയുടെ ഹോർമൂന്ന് കടലിടുക്ക് ഉപരോധം ഉടർന്നുകൊണ്ട് അവിടം തുറന്നു കൊടുക്കുന്ന വിഷയമുദിക്കുന്നില്ലെന്നും പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയുടെ മേൽ നേടിയ വിജയവും തങ്ങളുടെ മേഖലാ ആധിപത്യവും പ്രഖ്യാപിക്കുന്നതിനാണ് ഇറാൻ ഇവിധത്തിൽ നടപടി സ്വീകരിച്ചതെന്ന് പറയപ്പെടുന്നു.
ഹോർമൂസ് കാടലിടുക്ക് വീണ്ടും അടച്ചുകൊണ്ട് ട്രംപിന് മറുപടിയായി ഒരു കപ്പലും ഹോർമൂസ് വഴി കടത്തിവിടിലെന്ന് ഇറാൻ പറയുകയുണ്ടായി. അതിൻ്റെ ഭാഗമാണ് സുഹൃത് രാജ്യമായ ഇന്ത്യയുടെ കപ്പലുകൾക്ക് നേരേ അപകടകരമല്ലാത്ത പെടിയുതിർക്കപ്പെട്ടതുമെന്ന് പറയപ്പെടുന്നു. ഇന്ത്യൻ കപ്പലുകൾക്ക് ആക്രമണം നേരിട്ടാൽ ഹോർമൂസ് പൂർണ്ണമായും അടക്കപ്പെടുകയും മറ്റ് കപ്പലുകൾ അതുവഴി വരില്ലെന്നും ഉറപ്പാണ്. എന്തായാലും ഇന്ത്യക്ക് അത് ഇരുട്ടടിപോലെയായി. അതുകൊണ്ടാണ് ഇറാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യയുടെ ശക്തമായ പ്രതിഷേധവും അറിയിച്ചത്.
ഏങ്ങനെയെങ്കിലും പശ്ചിമേഷ്യയിൽ നിന്ന് തടിയൂരാൻ ശ്രമിക്കുകയാണ് ട്രംപ്. അതിനു വേണ്ടിയാണ് ഇറാനെ മുട്ടുകുത്തിച്ച നിലയിലുള്ള പ്രസ്താവനകൾ ട്രംപ് ഇറക്കിയത്. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാതെ ഒരിഞ്ചു പിന്നോട്ടില്ലെന്ന കാർക്കശ്യ നിലപാട് ആവർത്തിച്ചുറപ്പിക്കാനും കൂടിയാകണം ഇന്ത്യൻ കപ്പലുകൾക്കു നേരെ ഇറാൻ സേന പെടിയുതിർത്തത്. വെടിവെയ്പ് സംഭവത്തിനു ശേഷവും ഇറാൻ നേതാക്കൾ ഇന്ത്യയുമായുള്ള തങ്ങളുടെ ഊഷ്മള ബന്ധത്തെ ആവർത്തിക്കുന്ന കാഴ്ചയാണിപ്പോൾ

