കുവൈറ്റിൽ പുതുവത്സര ആഘോഷത്തിനും വിലക്ക്
31 December 2023
-
0
Submitted by
ഇസ്രയേൽ പാലസ്തീൻ യുദ്ധത്തെ തുടർന്ന് ഉടലെടുത്ത പുതിയ സാഹചര്യത്തിൽ കുവൈത്ത് പുതുവത്സര ആഘോഷങ്ങളും നിരോധിച്ചിരിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളും ഇതുപോലെ നിരോധിച്ചിരുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന സാധനങ്ങൾ വിൽക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. അത് ലംഘിച്ച് ചിലരെ കുവൈറ്റ് നാട്കടത്തിയതായി റിപ്പോർട്ടുകൾ ഉണ്ട് .പുതുവത്സര ആഘോഷം എവിടെയെങ്കിലും നടത്തപ്പെടുന്നുണ്ടോ എന്ന് അറിയുന്നതിനായി ശക്തമായ പോലീസ് തെരച്ചിലും ഏർപ്പാടാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
RELATED ARTICLES
ലോകത്തിലെ ഏറ്റവും വലിയ രണ്ടു ശക്തന്മാരായ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും , ഭൂമുഖത്തെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്കും തമ്മിൽ പൊരിഞ്ഞ അടി . ട്രംപിനെ ഇമ്പീച്ച് ചെയ്ത് ജെ.ഡി വാൻസിനെ പ്രസിഡണ്ട് ആക്കണം എന്ന് പരസ്യമായി മസ്ക് എക്സിൽ കുറിച്ചു. താമസിയാതെ ട്രംപിന്റെ പ്രതികരണം വന്നു.
ബിജെപിയെ കേരളത്തിൽ മുഖ്യമായും വളർത്തുന്നത് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാരാണ്. അതിൽ ഏറ്റവും ഒടുവിലത്തെതാണ് ഭാരതാംബ വിവാദം. ആർഎസ്എസും ബിജെപിയും ഉദ്ദേശിച്ച കാര്യം അവർ വിചാരിച്ചതിനേക്കാൾ ഗംഭീരമായി ഇടതുപക്ഷ സർക്കാർ ചെയ്തുകൊടുത്തു. ഇത്തവണ അതിന് നായകത്വം വഹിച്ചത് സിപിഐ മന്ത്രിയായ പി പ്രസാദ് .
ഏതു യുദ്ധത്തിനു വേണമെങ്കിലും തങ്ങൾ തയ്യാറാണെന്ന് ചൈന വീണ്ടും ആവർത്തിക്കുന്നു. വ്യാപാരയുദ്ധമാണോ, സാങ്കേതികയുദ്ധമാണോ, അതോ പരമ്പരാഗത രീതിയിലുള്ള യുദ്ധമോ . ഏതു വേണമെന്ന് അമേരിക്കയ്ക്ക് നിശ്ചയിക്കാമെന്ന് കടുത്ത ഭാഷയിലാണ് ചൈന ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വ്യാപൃതരായിരിക്കുന്ന വി ഡി സതീശൻ തുടങ്ങി താഴേക്കുള്ള എല്ലാ കോൺഗ്രസ് നേതാക്കളും വിശേഷിച്ചും മധ്യ- യുവ നിലയിലുള്ളവർ ക്ഷുഭിതരായി മാറുന്നു. അവരുടെ ക്ഷോഭം മുഴുവൻ മാധ്യമങ്ങളോട് പ്രകടിപ്പിക്കുന്നു.
യുക്രെയിൻ റഷ്യയുടെ വ്യോമത്താവളങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി 40 ജെറ്റ് വിമാനങ്ങൾ തകർത്തു. റഷ്യയുടെ നിർണായക ബോംബർ ജറ്റുകളായ ടി - 95 തകർക്കപ്പെട്ടതിൽ ഉൾപ്പെടുന്നു. തങ്ങളുടെ ഒട്ടേറെ ജെറ്റുകൾ തകർന്നതായി റഷ്യ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യ അജണ്ട മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിൽ പ്രഖ്യാപിച്ചു. കേരളത്തിൻറെ വികസനം നടക്കണമെങ്കിൽ തുടർഭരണം ഉണ്ടായാൽ മാത്രമേ കഴിയുകയുള്ളൂ എന്നതാണ് ആ അജണ്ട.