Skip to main content

അതിര്‍ത്തിയില്‍ പോരാട്ടം തുടരുന്നു; കരസേനാ, ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആക്രമണം രൂക്ഷമായി തുടരുന്നു. നിയന്ത്രണ രേഖയിലെ മാച്ചില്‍ സെക്ടറില്‍ പാകിസ്ഥാന്‍ സൈനികരുടെ ആക്രമണത്തില്‍ ശനിയാഴ്ച ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഇതേ സെക്ടറില്‍ വെള്ളിയാഴ്ച രാത്രി അതിര്‍ത്തി കടന്ന ഭീകരര്‍ ഒരു ഇന്ത്യന്‍ സൈനികനെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തു.

 

മഹാരാഷ്ട്ര സ്വദേശിയായ ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ കോലി നിതിന്‍ സുഭാഷ് (28) ആണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. കരസേനയുടെ നാലും ബി.എസ്.എഫിന്റെ മൂന്നും സൈനികര്‍ ഇപ്പോഴത്തെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

 

ആക്രമണ ദൃശ്യം പുറത്തുവിടാമെന്ന് സൈന്യം

പാക് അധിനിവേശ കശ്മീരില്‍ തീവ്രവാദ ക്യാമ്പുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയ്യാറെന്ന് സൈന്യം. തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യ മന്ത്രിസഭാ സമിതി ചേരുന്നു.

സ്ഥാനക്കയറ്റം തടയാന്‍ വി.കെ സിങ്ങ് ശ്രമിച്ചതായി കരസേനാ മേഹാവി ദല്‍ബീര്‍ സിങ്ങ് സുഹാഗ്

തന്റെ സ്ഥാനക്കയറ്റം തടയുന്നതിനായി മുന്‍ കരസേനാ മേധാവിയും നിലവില്‍ കേന്ദ്രമന്ത്രിയുമായ വി.കെ സിങ്ങ് ശ്രമിച്ചിരുന്നതായി കരസേനാ മേധാവി ദല്‍ബീര്‍ സിങ്ങ് സുഹാഗ്. ദല്‍ബീര്‍ സിങ്ങ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ്‌ വ്യാഴാഴ്ച ഇത് റിപ്പോര്‍ട്ട് ചെയ്തത്.

 

തെറ്റും അടിസ്ഥാനരഹിതവും കല്‍പ്പിതസൃഷ്ടിയുമായ ആരോപണങ്ങളുടെ പേരില്‍ തന്റെ മേല്‍ വി.കെ സിങ്ങ് അനധികൃത നിരോധനം ഏര്‍പ്പെടുത്തിയതായി ദല്‍ബീര്‍ സിങ്ങ് പറയുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതാദ്യമായാണ് ഒരു കരസേനാ മേധാവി മുന്‍ഗാമിയ്ക്കെതിരെ പരസ്യമായി ആക്ഷേപം ഉന്നയിക്കുന്നത്.

സൈന്യത്തിന്റെ വെടിമരുന്ന് ശാലയില്‍ തീപിടുത്തം; ചുരുങ്ങിയത് 20 മരണം

മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയില്‍ പുല്‍ഗാവിലുള്ള സൈന്യത്തിന്റെ കേന്ദ്ര വെടിമരുന്ന് ശാലയില്‍ ചൊവ്വാഴ്ച ഉണ്ടായ തീപിടുത്തത്തില്‍ ചുരുങ്ങിയത് 20 പേരെങ്കിലും മരിച്ചു.

കശ്മീര്‍: വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ അഞ്ച് സൈനികര്‍ക്ക് ജീവപര്യന്തം

ജമ്മു കശ്മീരിലെ മചിലില്‍ 2010-ല്‍ മൂന്ന്‍ യുവാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ട് സേനാ ഉദ്യോഗസ്ഥരടക്കം അഞ്ച് സൈനികര്‍ക്ക് സൈനിക കോടതി വ്യാഴാഴ്ച ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

പ്രധാനമന്ത്രി മോദി ഉന്നത സൈനിക ഓഫീസര്‍മാരുടെ യോഗത്തില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പ്രതിരോധ മന്ത്രാലയത്തിലെ യുദ്ധമുറിയില്‍ നടന്ന സൈനിക കമാന്‍ഡര്‍മാരുടെ സംയുക്ത കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Subscribe to Government of india