മഹാരാജാസ് പ്രിൻസിപ്പലിന്റെ നടപടി ഒഴിവാക്കേണ്ടതായിരുന്നു
പ്രിൻസിപ്പൽ എൻ.എൽ. ബീനയ്ക്ക് അവരുടേതായ ന്യായീകരണങ്ങളുണ്ടായിരിക്കും. എന്നിരുന്നാലും പ്രാഥമികമായി പ്രിൻസിപ്പലിന് വിദ്യാർഥികളിൽ ഗുണപരമായ സ്വാധീനം ചെലുത്താൻ കഴിയാതെ വന്നതിന്റെ നല്ല ഉദാഹരണമാണിത്.
പ്രിൻസിപ്പൽ എൻ.എൽ. ബീനയ്ക്ക് അവരുടേതായ ന്യായീകരണങ്ങളുണ്ടായിരിക്കും. എന്നിരുന്നാലും പ്രാഥമികമായി പ്രിൻസിപ്പലിന് വിദ്യാർഥികളിൽ ഗുണപരമായ സ്വാധീനം ചെലുത്താൻ കഴിയാതെ വന്നതിന്റെ നല്ല ഉദാഹരണമാണിത്.
ഒറ്റവാക്കിൽ പറഞ്ഞാൽ ജയലളിത വ്യക്തിപരമായ ദുരന്തമായിരുന്നു. വ്യക്തി എന്ന നിലയിൽ ഒരു ജനതയുടെ ഹൃദയം കവർന്നിട്ടാണ് അവർ യാത്രയായിരിക്കുന്നതെങ്കിലും. എന്തുകൊണ്ട് ജയലളിത ഇന്ത്യയിലെ അസാധാരണ വ്യക്തിത്വമായി മാറി?
വൈറ്റില മാതൃക ഒരു നല്ല പാഠം കൂടിയാണ്. ഒരു നല്ല ആശയത്തിന്റെ ആവിഷ്‌കരണമായിരുന്നു അത്. എന്നാൽ ആ തീരുമാനം നടപ്പാക്കിയതിലെ അശാസ്ത്രീയത അതിനെ പരാജയപ്പെടുത്തി. ട്രാഫിക് പരിഷ്കാരങ്ങൾ ശാസ്ത്രീയമായി നടപ്പാക്കുന്നതിന് വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്വതന്ത്ര സംവിധാനം അടിയന്തരമായി കേരളത്തിൽ ഉണ്ടാകേണ്ടതാണ്.
കാര്യങ്ങൾ പഠിക്കാനുള്ള ശേഷി ഇപ്പോഴും മണിയാശാനിൽ അവശേഷിക്കുന്നുണ്ട്. നല്ല ഊർജ്ജവും. അറിയാത്ത കാര്യങ്ങൾ അറിയാമെന്നു നടിക്കാനുള്ള മൗഢ്യം മണിക്കില്ല എന്നുള്ളതാണ് ഒരു മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിനു ശോഭിക്കാൻ ഇട നൽകുന്ന കാര്യം.
ഉടുമ്പന്‍ചോല എം.എല്‍.എയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെറ്റ് അംഗവുമായ എം.എം മണി മന്ത്രിസഭയില്‍ അംഗമാകും. വൈദ്യുതി വകുപ്പാണ് മണിക്ക് നല്‍കുക.
കേരളത്തിലെ സഹകരണ മേഖല തകരുകയാണെങ്കിൽ അതിനുത്തരവാദികൾ നവംബര്‍ 18 ന് തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നിൽ സമരമിരിക്കുന്ന മുഖ്യമന്ത്രി ഉൾപ്പടെയുള്ള ഇടതുപക്ഷ മുന്നണിയും പ്രതിപക്ഷമായ ഐക്യ ജനാധിപത്യ മുന്നണിയുമാണ്.
നോട്ടസാധുവാക്കലിന്റെ മറവില്‍ കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് റിസര്‍വ്വ് ബാങ്കിന് മുന്നില്‍ സത്യാഗ്രഹ സമരം.
കോടതി റിപ്പോർട്ടിങ് പരിചയമുള്ള നിയമ ബിരുദധാരികൾക്കു മാത്രമായി ഹൈക്കോടതിയില്‍ നിന്ന്‍ വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള റഗുലർ,താൽക്കാലിക അക്രഡിറ്റേഷൻ പരിമിതപ്പെടുത്തിക്കൊണ്ടു ഹൈക്കോടതി ഫുൾകോർട്ട് സമിതി വ്യവസ്ഥകൾ ഏർപ്പെടുത്തി.
500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടി സഹകരണ മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന്‍ എല്‍.ഡി.എഫും യു.ഡി.എഫും യോജിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ആദ്യപടിയായി രണ്ട് മുന്നണികളും റിസര്‍വ് ബാങ്ക് ഓഫീസിനുമുന്നില്‍ വെള്ളിയാഴ്ച സംയുക്തമായി സമരം നടത്തും.
വിഷയത്തില്‍ നവംബര്‍ 21-ന് സര്‍വകക്ഷിയോഗം ചേരും. യുഡിഎഫ് നേതാക്കള്‍ സെക്രട്ടേറിയറ്റില്‍ വച്ച് ഇന്ന്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. ധന വകുപ്പ് മന്ത്രി തോമസ് ഐസക്കും സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനും ചര്‍ച്ചയില്‍ സംബന്ധിച്ചു.
മതിൽവ്യത്യാസമേ വീടുകൾക്കുള്ളുവെങ്കിലും സഹകരണത്തിന്റെ കാര്യത്തിൽ മൈൽവ്യത്യാസം എന്നൊരു ആക്ഷേപം നഗരവാസികളെക്കുറിച്ചുണ്ട്. അതിനറുതി വരുത്തുന്ന നിമിഷങ്ങളും നോട്ട് ക്ഷാമം സൃഷ്ടിക്കുന്നുണ്ട്.