മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന്റെ വിശ്വാസപ്രമേയ അവതരണമാണ് മൂന്ന്‍ ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ പ്രധാന കാര്യപരിപാടി.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്നാവിസ് വെള്ളിയാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാണ് 44-കാരനായ ഫട്നാവിസ്.
മഹാരാഷ്ട്രയില്‍ ബി.ജെ.പി നിയമസഭാകക്ഷി നേതാവായി പാര്‍ട്ടി അദ്ധ്യക്ഷന്‍ കൂടിയായ ദേവേന്ദ്ര ഫട്നാവിസിനെ ചൊവ്വാഴ്ച തെരഞ്ഞെടുത്തു. 44-കാരനായ ഫട്നാവിസ് സംസ്ഥാനത്തെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാകും.
ഉപതിരഞ്ഞെടുപ്പ് നടന്ന ബീഡ് ലോക്‌സഭാ മണ്ഡലത്തിൽ ഗോപിനാഥ് മുണ്ടെയുടെ മകള്‍ പ്രീതം മുണ്ടെ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. 6,92,245 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രീതം വിജയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ബി.ജെ.പി കേവല ഭൂരിപക്ഷത്തിലേക്ക്. മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി. രണ്ടിടത്തേയും നേട്ടങ്ങള്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി.
ഭരണമുന്നണിയില്‍ 15 വര്‍ഷം നീണ്ട സഖ്യത്തിന് കോണ്‍ഗ്രസും എന്‍.സി.പിയും അവസാനമിട്ടപ്പോള്‍ പ്രതിപക്ഷത്ത് ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള 25 വര്‍ഷം നീണ്ട യോജിപ്പിനാണ് വ്യാഴാഴ്ച രാത്രി വിരാമമായത്.