Skip to main content
പഹൽ ഗം ഭീകരാക്രമണം കാശ്മീരിന്റെ പുതിയ ചരിത്രം രചിക്കും
നിഷ്കളങ്കരായ 26 വിനോദ സഞ്ചാരികളുടെ ജീവൻ അപഹരിക്കപ്പെട്ടുവെങ്കിലും പഹൽഗാം ഭീകരാക്രമണം കാശ്മീരിന്റെ ചരിത്രം തിരുത്തി കുറിക്കാൻ പോകുന്നു. കാശ്മീർ ജനത ഇന്ത്യയുടെ പൊതുവികാരം പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഏറ്റവും ശക്തമായിട്ടാണ് പ്രകടിപ്പിച്ചത് തന്നെ പാകിസ്ഥാൻ പട്ടാളത്തിനും ഭരണകൂടത്തിനും ഏറ്റ വലിയ പ്രഹരമാണ്
Society
Transactional Analysis

രാജ്യം കാശ്മീരിലേക്കും ഒമറിലേക്കും നോക്കട്ടെ

ഒരു മുഖ്യമന്ത്രി എന്ന നിലയിൽ തനിക്ക് ഇരകളുടെ കുടുംബത്തോട് മാപ്പിരക്കാൻ വാക്കുകളില്ല. തുടക്കം മുതൽ സംസ്ഥാന പദവി കേന്ദ്രസർക്കാരിനോട് താൻ ആവശ്യപ്പെടുന്നുണ്ട്. ഇന്നത്തെ നിലയിൽ എങ്ങനെ ആ ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിക്കാൻ കഴിയും? പറ്റില്ല.

ആശാവരി ജഗ്ദേലും പറയുന്നു എനിക്ക് രണ്ട് സഹോദരന്മാരെ കിട്ടി

പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ച പൂനെ സ്വദേശി സന്തോഷിന്‍റെ മകളായ  ആശാവരി ജഗദേലും പറയുന്നു 'എനിക്ക് കാശ്മീരിൽ രണ്ടു സഹോദരങ്ങളേ കിട്ടി'. കൊച്ചിയിൽ നിന്നുള്ള രാമേന്ദ്രന്റെ മകൾ ആരതി പറഞ്ഞതുപോലെ

കേരളത്തിലെ മാധ്യമങ്ങളുടെ ജുഗുപ്സാവഹ മനോരോഗം

രാജ്യം പഹൽഗം ഭീകരാക്രമണത്തിൽ നിന്ന് മോചിതമാകുന്നതിന് മുന്നേ കേരളത്തിലെ ചില മാധ്യമങ്ങൾ മതേതരത്വം ഉദ്ഘോഷിക്കാൻ ശ്രമിക്കുന്നതിനെ ജുഗുപ്സാവഹം എന്നേ പറയാനാകൂ.

ഹിമാൻഷിയുടെയും ചേതനയറ്റ ഭർത്താവിൻ്റെയും ചിത്രം ഒരമ്മയിൽ ഉയർത്തിയ ചോദ്യം

പഹൽഗാമിൽ വെടിയേറ്റ് മരിച്ച ഭർത്താവിനൊപ്പം ഇരുന്ന് കരയുന്ന നവ വധുവായ യുവതി. ഹിമാൻഷി . ഭീകരവാദത്തിന്റെ ഭീകരമുഖം മുന്നോട്ടു വയ്ക്കുന്നതിന് ഇത്രയധികം ഹൃദയസ്പർശിയായ ഒരു ചിത്രം ലോകത്തിൽ ഇതുവരെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം
കാശ്മീർ താഴ് വരയിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ച പുതിയ കാഴ്ചയും
ശ്രീനഗറിലെ ഭീകരാക്രമണം നടന്ന പഹൽഗാമുൾപ്പടെ കാശ്മീരിൽ  ജനം സ്വമേധയാ നിരത്തിലിറങ്ങി മെഴുകുതിരി കൊളുത്തി മാർച്ച് നടത്തി. ആദ്യമായാണ് ഭീകരാക്രമണത്തെത്തുടർന്ന് തദ്ദേശവാസികൾ ഈ വിധം ഭീകരവാദത്തിനെതിരെ തെരുവിലിറങ്ങുന്നത്.
News & Views
Subscribe to jammu and kashmir