Skip to main content

കോടതികളിലെ മാദ്ധ്യമവിലക്ക്: പരിഹാരത്തിന് നാലാഴ്ച സമയം വേണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് മാദ്ധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുന്നുവെന്നും ഇതിന് നാലാഴ്ചയെങ്കിലും സമയം വേണമെന്നും ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീം കോടതിയില്‍.

കേരള ഹൈക്കോടതി സമുച്ചയം ബാഹ്യശക്തികളുടെ നിയന്ത്രണത്തിൽ

കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് പോലും പ്രസക്തിയില്ലാതെ വരുമ്പോൾ സാധാരണ ജനങ്ങൾക്ക് എത്രമാത്രം കേരളത്തിൽ നീതി പ്രതീക്ഷിക്കാൻ കഴിയും? ഈ പശ്ചാത്തലത്തിൽ ബാഹ്യശക്തിയുടെ പിടിയിലല്ല കേരള ഹൈക്കോടതിയെന്ന് വ്യക്തമാക്കേണ്ടതിന്റെ ചുമതല ചീഫ് ജസ്റ്റിസ്സിനു തന്നെയാണ്.

കേരള ഹൈക്കോടതിയില്‍ ഭീഷണി നേരിടുന്നത് ജനായത്തം

ഒരു ഹൈക്കോടതിയും അതിന്റെ ചീഫ് ജസ്റ്റിസും മുന്നിൽ നടക്കുന്ന നഗ്നമായ ഭരണഘടനാ ലംഘനത്തെ നിസ്സഹായമായി കാണുകയും അല്ലെങ്കിൽ വിഷയത്തെ ആ വിധം കാണാൻ കഴിയാതെയും വരികയാണെങ്കിൽ സംവിധാനത്തിന്റെ പ്രത്യക്ഷമായ പരാജയം തന്നെയാണത്. 

ഹൈക്കോടതിയില്‍ വിജിലന്‍സ് കേസിനെതിരെ മാണിയ്ക്ക് വേണ്ടി കെ.എം ദാമോദരന്‍

വിജിലന്‍സ് റജിസ്റ്റർ ചെയ്ത രണ്ട് കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നേരത്തെ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി പരിഗണിച്ചിരുന്ന ദാമോദരന്‍ ഹാജരായത്.

തുടരുന്ന അഭിഭാഷക-മാദ്ധ്യമപ്രവര്‍ത്തക സംഘര്‍ഷത്തില്‍ തെളിയുന്ന 14 കാഴ്ചകള്‍

അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ തുടരുന്ന സംഘർഷം പരിശോധിക്കുമ്പോൾ ഒട്ടേറെ വിഷയങ്ങൾ തെളിഞ്ഞുവരുന്നു. അവയെ വർത്തമാനകാല സമൂഹത്തിന്റെ പരിഛേദക്കാഴ്ചയെന്നു ഒറ്റവാചകത്തിൽ പറയാം.

ഹൈക്കോടതി മീഡിയാ റൂം തുറക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

അഭിഭാഷകരും മാദ്ധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‍ അടച്ച കേരള ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂര്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. കേരള പത്രപ്രവർത്തക യൂണിയൻ ഭാരവാഹികളുടെ നിവേദനം പരിഗണിച്ചാണ് നടപടി. കേരളത്തിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് വിഷയം  അന്വേഷിക്കാന് ആക്ടിംഗ് ചീഫ് ജസ്റ്റിസിനേയും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

Subscribe to navakeralayatra