മുൻ കമ്യൂണിസ്റ്റ് സഹയാത്രികരും മറ്റും അവരുടേതായ അജണ്ടകളുമായി രംഗത്തുള്ളവരാണെന്നാണ് വ്യക്തമായ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമില്ലാതെ ആം ആദ്മിയിലേക്ക് ചേരാൻ സന്നദ്ധരായി വന്നിട്ടുള്ളവർ പറയുന്നത്.
കാക്കകളുടെ കൂടെ കൊത്തിപ്പറക്കി അവയിലൊന്നായി നടന്ന് കുയിലിനേപ്പോലെ പാടുന്നവനായിരിക്കണം ജനായത്ത സംവിധാനത്തിലെ നേതാവ്. എന്നാല്‍, കാക്കക്കൂട്ട കരച്ചലില്‍ പൊറുതിമുട്ടി രക്ഷപ്പെട്ടോടുന്ന ചിത്രമാണ് ദര്‍ബാര്‍ അവസാനിപ്പിച്ചതിലൂടെ തെളിഞ്ഞുവരുന്നത്.
ഇതുവരെ അദ്ദേഹത്തെ നയിച്ച നവീകരണ കാഴ്ചപ്പാടാണ് തുടർന്നും വെച്ചുപുലർത്തുന്നതെങ്കിൽ രാഷ്ട്രീയ ആശയക്കുഴപ്പത്തിൽ നിന്നും അരാഷ്ട്രീയത്തിലേക്കും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കുമായിരിക്കും രാഹുൽ കോൺഗ്രസ്സിനെ നയിക്കുക.