Skip to main content

ശിഖണ്ഡി പാടില്ല; വ്യാസനെ തിരുത്തുന്ന ചാനൽ ചർച്ചാ നായകൻ

വേദവ്യാസനെ തിരുത്തേണ്ടതുണ്ടെങ്കിൽ അതു വേണ്ടതു തന്നെ. ശിഖണ്ഡി എന്ന പദം പൊതു മണ്ഡലത്തിൽ ഉപയോഗിക്കാൻ പാടില്ലെന്ന് മുഖ്യധാരാ മാധ്യമത്തിലെ ന്യൂസ് അവർ ചർച്ചാ നായകൻ പ്രഖ്യാപിക്കുന്നു. ഒന്നിലധികം അവസരങ്ങളിൽ ഈ ഭേദപ്പെട്ട ചർച്ചാനായകൻ പാനലിസ്റ്റുകളെ ഇക്കാര്യം ഉദ്ബോധിപ്പിട്ടുണ്ട്.

മുഖ്യമന്ത്രി അസ്വസ്ഥൻ : ഭരണമുന്നണി അടിയന്തിരമായി പരിഗണിക്കേണ്ട വിഷയം

മുഖ്യമന്ത്രി പിണറായി വിജയൻറെ വൈകാരിക നില സ്ഫോടനാത്മകമായ അവസ്ഥയിൽ. ചുട്ടു പഴുത്തിരിക്കുന്ന ചില്ലിൽ തണുത്ത വെള്ളം വീണാൽ ഉണ്ടാവുന്ന അവസ്ഥ. ഏറ്റവും ഒടുവിലത്തെ അതിൻറെ ഉദാഹരണമാണ് ബുധനാഴ്ച ഒരു അവതാരകയോട് അദ്ദേഹം കയർത്തത്.

സാഹിത്യ അക്കാദമിയുടെ ഉത്സവവും 'ഞാൻ ' തടവറയും

സാംസ്കാരിക രംഗത്തെ നായകനായാലും വില്ലനായാലും ഒരുകാര്യം ഒന്നുകൂടി വ്യക്തം. വാർധക്യത്തിലെത്തിയിട്ടും കൗമാര സ്വഭാവം. കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് വയസ്സ് 67. കവി സച്ചിതാന്ദന് 78. കവികൾ, സാഹിത്യ അക്കാദമി ചെയർമാൻ, സാംസ്കാരിക കുത്തകാവകാശം, എന്നുള്ളതും വിദ്യാസമ്പന്നനോ ദരിദ്രനോ എന്നതുമൊക്കെ മാറ്റി വയ്ക്കാം.

മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്കെതിരെ കേസ്സെടുക്കുന്നത് അപരിഷ്കൃതം

അമ്മയെ സംരക്ഷിച്ചില്ല : മകന് സസ്പെൻഷൻ ' ബുധനാഴ്ചത്തെ മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത. കുമിളി പോലീസ് മകനെതിരെ കേസ്സെടുത്തതിനെ തുടർന്നാണ് അദ്ദേഹത്തെ കേരളാ ബാങ്ക് ജോലിയിൽ നിന്ന് സസ്പെണ്ട് ചെയ്തത്. ഇതേ കുറ്റത്തിന് ഈ വൃദ്ധയുടെ മകളെ നേരത്തെ പഞ്ചായത്ത് ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. മക്കൾക്കെതിരെ ഇത്തരത്തിൽ കേസ്സെടുക്കുന്നത് ഇപ്പോൾ സാധാരണമായിരിക്കുന്നു. വല്ലാതെ ജീർണ്ണതയനുഭവിക്കുന്ന ഗുരുതരശൈഥില്യത്തെ നേരിടുന്ന കേരളീയ സമൂഹത്തിൻ്റെ ലക്ഷണമാണ് ഇത് പ്രകടമാക്കുന്നത്.

ഒ. എൻ .വിക്ക് പറ്റിയ തെറ്റ് തിരുത്തുന്ന കരിങ്കോഴി

തലസ്ഥാനത്തെ ഇലക്ട്രിക് ശ്മശാനത്തിന് ' ശാന്തികവാടം ' എന്ന് പേരിട്ടത് കവി ഒ.എൻ.വി. കുറുപ്പ്. എന്തുകൊണ്ടാകാം അദ്ദേഹം ഈ പേരിലെത്തിയത്? അശാന്തമായ ജീവിതത്തിൽ നിന്നും ശാന്തിയിലേക്കു പ്രവേശിക്കുന്നു എന്ന തോന്നലാകാം. എന്നു വെച്ചാൽ ശാന്തിയുടെ കവാടത്തിലെത്തുന്നതിനുള്ള മിനിമം യോഗ്യത മരണമെന്നർത്ഥം.

ശാന്തികവാടത്തിലെ കരിങ്കോഴി

നവകേരളത്തിൻ്റെ പ്രബുദ്ധ തലസ്ഥാന നഗരിയിലെ ശാന്തികവാടം. അവിടെ ഇന്നലെ ( 25/01/24) വൈകീട്ട് എൻ്റെ അടുത്ത ബന്ധു ജി. ഗോപിനാഥൻ്റെ (റിട്ട. ഡെ.ഡയറക്ടർ, കൃഷിവകുപ്പ്) ശവസംസ്കാരത്തിൽ പങ്കെടുക്കാനെത്തി. ഞങ്ങൾ ചെല്ലുമ്പോൾ അവിടെ ആംബുലൻസിൽ നിന്ന് മറ്റൊരു മൃതദേഹം പുറത്തെടുക്കുന്നു. അതിനു മുന്നോടിയായി കൂടെവന്നയൊരാൾ ആംബുലൻസിൽ നിന്ന് ഒരു കരിങ്കോഴിയെ പുറത്തെടുക്കുന്നു.
' സാനുരാമായണ' ത്തിൻ്റെ പിന്നിലെ കഥ ഓർക്കാൻ പറ്റിയ അവസരം
ചാനൽചർച്ചകളിൽ വരുന്ന സെക്കുലറിസ്റ്റുകൾ ഉള്ളിടത്തോളം കാലം ബി.ജെ.പിക്ക് കുശിയാണ്. രാമക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞതോടെ ഇന്ത്യയിൽ സെക്യൂലറിസം മരിച്ചെന്നാണ് ഈ ബുദ്ധിജീവികൾ പറഞ്ഞുറപ്പിക്കുന്നത്. ഈ സെക്യൂലറിസ്റ്റുകളെ പോലെ ഇന്ത്യൻ ജനായത്ത സംസ്കാരത്തിൽ വിശ്വാസമില്ലാത്ത വിഭാഗമില്ല.
News & Views
ഗാന്ധിസ്മൃതിയുടെ പശ്ചാത്തലത്തിൽ ഇനി അയോദ്ധ്യയെ കാണാം
ചാനൽചർച്ചകളിൽ വരുന്ന സെക്കുലറിസ്റ്റുകൾ ഉള്ളിടത്തോളം കാലം ബി.ജെ.പിക്ക് കുശിയാണ്. രാമക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞതോടെ ഇന്ത്യയിൽ സെക്യൂലറിസം മരിച്ചെന്നാണ് ഈ ബുദ്ധിജീവികൾ പറഞ്ഞുറപ്പിക്കുന്നത്. ഈ സെക്യൂലറിസ്റ്റുകളെ പോലെ ഇന്ത്യൻ ജനായത്ത സംസ്കാരത്തിൽ വിശ്വാസമില്ലാത്ത വിഭാഗമില്ല.
News & Views

അഴിമതിക്കിനീ വാർത്താ പ്രാധാന്യമില്ല

യഥാർത്ഥ മാധ്യമപ്രവർത്തനം നടത്തുകയാണെങ്കിൽ കേരളത്തിൽ ഇന്ന് ഏറ്റെടുക്കേണ്ട ആദ്യത്തെ അന്വേഷണാത്മക വിഷയമാകേണ്ട ഒന്നുണ്ട്. എങ്ങനെ കേരളത്തിൽ അഴിമതി സാമാന്യവൽക്കരിക്കപ്പെട്ടു? .

Ganesh Kumar tries to rebrand himself

K. B. Ganesh Kumar, the Minister of Transport in Kerala, garnered attention for transport matters even before assuming office. It appears his primary focus is building up a new image for him rather than discharging his duty as a minister . Particularly when the government's face is tarnished following allegations against the daughter of Chief Minister.
Subscribe to