നവകേരളത്തിൻ്റെ പ്രബുദ്ധ തലസ്ഥാന നഗരിയിലെ ശാന്തികവാടം. അവിടെ ഇന്നലെ ( 25/01/24) വൈകീട്ട് എൻ്റെ അടുത്ത ബന്ധു ജി. ഗോപിനാഥൻ്റെ (റിട്ട. ഡെ.ഡയറക്ടർ, കൃഷിവകുപ്പ്) ശവസംസ്കാരത്തിൽ പങ്കെടുക്കാനെത്തി. ഞങ്ങൾ ചെല്ലുമ്പോൾ അവിടെ ആംബുലൻസിൽ നിന്ന് മറ്റൊരു മൃതദേഹം പുറത്തെടുക്കുന്നു. അതിനു മുന്നോടിയായി കൂടെവന്നയൊരാൾ ആംബുലൻസിൽ നിന്ന് ഒരു കരിങ്കോഴിയെ പുറത്തെടുക്കുന്നു.
‘ സാനുരാമായണ’ ത്തിൻ്റെ പിന്നിലെ കഥ ഓർക്കാൻ പറ്റിയ അവസരം
ചാനൽചർച്ചകളിൽ വരുന്ന സെക്കുലറിസ്റ്റുകൾ ഉള്ളിടത്തോളം കാലം ബി.ജെ.പിക്ക് കുശിയാണ്. രാമക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞതോടെ ഇന്ത്യയിൽ സെക്യൂലറിസം മരിച്ചെന്നാണ് ഈ ബുദ്ധിജീവികൾ പറഞ്ഞുറപ്പിക്കുന്നത്. ഈ സെക്യൂലറിസ്റ്റുകളെ പോലെ ഇന്ത്യൻ ജനായത്ത സംസ്കാരത്തിൽ വിശ്വാസമില്ലാത്ത വിഭാഗമില്ല.
ഗാന്ധിസ്മൃതിയുടെ പശ്ചാത്തലത്തിൽ ഇനി അയോദ്ധ്യയെ കാണാം
ചാനൽചർച്ചകളിൽ വരുന്ന സെക്കുലറിസ്റ്റുകൾ ഉള്ളിടത്തോളം കാലം ബി.ജെ.പിക്ക് കുശിയാണ്. രാമക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞതോടെ ഇന്ത്യയിൽ സെക്യൂലറിസം മരിച്ചെന്നാണ് ഈ ബുദ്ധിജീവികൾ പറഞ്ഞുറപ്പിക്കുന്നത്. ഈ സെക്യൂലറിസ്റ്റുകളെ പോലെ ഇന്ത്യൻ ജനായത്ത സംസ്കാരത്തിൽ വിശ്വാസമില്ലാത്ത വിഭാഗമില്ല.
അഴിമതിക്കിനീ വാർത്താ പ്രാധാന്യമില്ല
യഥാർത്ഥ മാധ്യമപ്രവർത്തനം നടത്തുകയാണെങ്കിൽ കേരളത്തിൽ ഇന്ന് ഏറ്റെടുക്കേണ്ട ആദ്യത്തെ അന്വേഷണാത്മക വിഷയമാകേണ്ട ഒന്നുണ്ട്. എങ്ങനെ കേരളത്തിൽ അഴിമതി സാമാന്യവൽക്കരിക്കപ്പെട്ടു? . ഈ ദിശയിൽ അന്വേഷണം നടത്തുന്നവർക്ക് നിസ്സംശയം കണ്ടെത്താൻ കഴിയും ,മാധ്യമങ്ങൾ തന്നെയാണ് കേരളത്തിൽ അഴിമതി സാമാന്യവൽക്കരിക്കപ്പെടാൻ കാരണമായത്. കഴിഞ്ഞ 20 കൊല്ലത്തിനുള്ളിൽ ഒരു വ്യക്തിക്കും പ്രസ്ഥാനത്തിനും എതിരെ എന്തെല്ലാം അപകീർത്തികരമായ വെളിപ്പെടുത്തൽ നടത്താമോ അതെല്ലാം മാധ്യമങ്ങളിലൂടെ നടത്തപ്പെട്ടു. എന്നിട്ട് എന്ത് സംഭവിച്ചു? അത്തരം വെളിപ്പെടുത്തലുകൾ നടക്കുമ്പോൾ ആരോപണത്തിനിരയാകുന്നവർ ഇപ്പോൾ പ്രസ്താവനയിറക്കുന്നു, ” തികച്ചും അടിസ്ഥാനരഹിതം ” ” രാഷ്ട്രീയ പ്രേരിതം ” “തിരഞ്ഞെടുപ്പല്ലേ വരുന്നത് “. അതോടെ ആ വിഷയം അവരെ സംബന്ധിച്ച് കഴിയുന്നു. എന്നാലും അതിനെ ചുറ്റിപ്പറ്റി ചാനലുകളിൽ ഒരാഴ്ചത്തെ ചർച്ച . അപ്പോഴേക്കും അടുത്ത വിഷയം വന്നിരിക്കും.ഈ ചർച്ചയുടെ ആവേശം പ്രതിസ്ഥാനത്തു നിൽക്കുന്നവരെ കൈയ്യാമം വച്ച് അകത്താക്കുന്നതിലേക്ക് തിരിയുന്നു. ജനായത്ത സംവിധാനത്തിൽ ജനങ്ങൾ ഏറ്റെടുത്തു ചെയ്യേണ്ടത് തങ്ങൾ ഏറ്റെടുക്കുന്നു എന്ന പ്രതീതി മാധ്യമങ്ങൾ ജനിപ്പിക്കുന്നു. അതിലൂടെ ജനങ്ങൾ വെറും പ്രേക്ഷകരായി മാറ്റപ്പെടുന്നു. പങ്കാളികളിൽ നിന്ന് പ്രേക്ഷകരായി ജനം മാറുന്നതാണ് ജനായത്ത സംവിധാനത്തിലെ ഏറ്റവും വലിയ അപകടം. ഒരു സംഗതി സാമന്യവൽക്കരിക്കപ്പെട്ടുകഴിഞ്ഞാൽ അത് ക്രമേണ വ്യവസ്ഥാപിതമാകും. ഉദാഹരണത്തിന് യോഗ്യത മുഖ്യപരിഗണന ആകാതെ മറ്റ് താല്പര്യങ്ങൾ മുൻനിർത്തി വൈസ് ചാൻസിലർമാരെയും പി.എസ് സി അംഗങ്ങളെയും നിയമിക്കുന്നത്. ഇതിൽപരം വലിയ അഴിമതി വേറെ ഇല്ല . എന്നാൽ അതിന്ന് വ്യവസ്ഥാപിതമാണ്. അത് അഴിമതി ആണെന്ന് മാധ്യമങ്ങൾക്ക് തോന്നുക പോലും ചെയ്യാത്ത അവസ്ഥ. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയനെതിരെ ബംഗളുരു രജിസ്റ്റർ ഓഫ് കമ്പനീസ് തയ്യാറാക്കിയ റിപ്പോർട്ട് . ഏതാനും മാസങ്ങളായി മാധ്യമങ്ങൾ ചർച്ച ചെയ്തു ഉറപ്പിച്ച വസ്തുതകളുടെ സ്ഥിരീകരണം മാത്രമാണ് രജിസ്റ്റർ ഓഫ് കമ്പനീസ് കണ്ടെത്തിയിട്ടുള്ളത്. എന്നിട്ടും അതിനെ അടിസ്ഥാനപ്പെടുത്തി ഒരേ തരത്തിലുള്ള ചർച്ചകളുടെ ആവർത്തനം .ഇത്തരത്തിലുള്ള അമിത ചർച്ചകളിലൂടെയാണ് , ചെടിപ്പുണ്ടായി ജുഗുപ്സാവഹവും അശ്ലീലകരവുമായ പ്രവണതകൾ സാമാന്യവൽക്കരിക്കപ്പെടുന്നത്. സി.എം.ആർ എല്ലിൽ നിന്ന് സേവനകരാറിലൂടെ വീണയ്ക്കും കമ്പനിക്കും ലഭിച്ചത് വെറും ഒരു കോടി എഴുപത്തിയഞ്ചു ലക്ഷം മാത്രം. എന്നാൽ കമ്പനിയുടെ രേഖകളിൽ ചുരുക്കപ്പേരുകൾക്കുടമകളായ ഇരുമുന്നണികളിലെയും നേതാക്കൾ കൈപ്പറ്റിയത് വമ്പൻ രണ്ടക്ക കോടികളാണ്. അതൊരു കാര്യമായ അഴിമതിയാണെന്നു പോലും മാധ്യമങ്ങൾക്ക് തോന്നുന്നില്ല. ഒരു പരാമർശ യോഗ്യത മാത്രമേ അതിനു കൽപ്പിക്കപ്പെടുന്നുള്ളു. അതിനാൽ അഴിമതിക്കിനീ കേരളത്തിൽ വാർത്താപ്രാധാന്യമില്ല. സ്ത്രീകൾ ഉൾപ്പെട്ട വിഷയത്തിനും അഴിമതിക്കും വാർത്താപ്രാധാന്യമില്ലാതെ വന്നാൽ ബുദ്ധിമുട്ടാൻ പോകുന്നതും മാധ്യമങ്ങൾ..
Ganesh Kumar tries to rebrand himself
K. B. Ganesh Kumar, the Minister of Transport in Kerala, garnered attention for transport matters even before assuming office. It appears his primary focus is building up a new image for him rather than discharging his duty as a minister . Particularly when the government’s face is tarnished following allegations against the daughter of Chief Minister.
എം.ടി.യുടെ ‘ പൊള്ളിക്ക ‘ലിൽ തെളിഞ്ഞത് തന്റെ നായകരുടെ ദൗർബല്യം
എന്നും വൈയക്തിക വേദനയുടെ തടവറയിൽ കഴിയുന്നവരാണ് എം.ടി.യുടെ നായകർ. സേതുവായാലും ഭീമനായാലും. വേദനയുടെ ഭൂതകാലം. അതിനെ വിടാതെ കൊണ്ടുനടക്കുക. വേദനിപ്പിച്ചവരെ പൊള്ളിക്കാനുള്ള ത്വര അഥവാ പ്രതികാര ദാഹം
പിണറായിയിലേക്കല്ല നോക്കേണ്ടത്
കേരളത്തിനകത്ത് രാഷ്ട്രീയ-മത- മാധ്യമ ഭേദമന്യേ ഓരോ മലയാളിയിലും ഒരു കമ്മ്യൂണിസ്റ്റ്മനസ്സ് പ്രവർത്തിക്കുന്നുണ്ട്. എന്നുവെച്ചാൽ അപരനെ ആക്രമിച്ച് വേദനിപ്പിക്കുക. അതിൽ ലഹരി യനുഭവിക്കുക, ആഘോഷിക്കുക. അതിന്റെ കാരണം കണ്ടെത്താനുതകുന്നതാണ് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെ ഓർമ്മക്കുറിപ്പുകളെ ഉദ്ധരിച്ച് ചൊവ്വാഴ്ചത്തെ ‘മാതൃഭൂമി’ പത്രം കൊടുത്തിട്ടുള്ള റിപ്പോർട്ട്..
മാധ്യമപ്രവർത്തകർ എം.വി.ഗോവിന്ദന്റെ പത്രസമ്മേളനത്തിന് പോകുന്നതെന്തിന്?
മാധ്യമപ്രവർത്തകർ ഇനിമുതൽ സി.പി.ഐ – എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പത്രസമ്മേളനത്തിൽ പങ്കെടുക്കേണ്ടത് ആവശ്യമുണ്ടോ എന്നു സ്വയം ചിന്തിക്കണം. അതുപോലെ അത് സംപ്രേഷണം ചെയ്യുന്നതും.
വന്യമൃഗങ്ങളുടെ മുന്നിൽ ലജ്ജിക്കേണ്ട മലയാളി
വന്യമൃഗങ്ങളുടെ മുന്നിൽ ലജ്ജിച്ചു തലതാഴ്ത്തേണ്ട അവസ്ഥയാണ് മലയാളിയുടെയും കേരളത്തിലെ മാധ്യമങ്ങളുടെയും .മലയാളി, വിശേഷിച്ചും കുടിയേറ്റക്കാർ മാധ്യമങ്ങളുമായി ചേർന്ന് വന്യമൃഗങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു പ്രതീതിയാണിപ്പോൾ. വന്യമൃഗങ്ങൾ നിലനിൽപ്പിനായി ഭക്ഷണം തേടി നാട്ടിലിറങ്ങുന്നു. അല്ലാതെ മലയാളിയോട് യുദ്ധം പ്രഖ്യാപിച്ചിട്ടല്ല
The trap Congress is in
If the Congress party endorses certain stances or engages in actions with ritualistic significance, it often becomes entangled in controversies, primarily originating from within the party. A recent example is the dilemma over attending the opening ceremony of the Ram Mandir in Ayodhya..
തൃശ്ശൂരിൽ സുനിൽ കുമാറെങ്കിൽ സുരേഷ്ഗോപിക്ക് പ്രതീക്ഷിക്കാം
തൃശ്ശൂരിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി സിപിഐയുടെ സുനിൽകുമാർ വരികയാണെങ്കിൽ സുരേഷ് ഗോപിയുടെ വിജയ സാധ്യത വർദ്ധിക്കുന്നു.ഇടതുപക്ഷത്തു നിന്ന് തൃശൂർ പാർലമെൻറ് മത്സരത്തിൽ എത്താൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയായിരിക്കും സുനിൽകുമാർ . ബിജെപിയുടെ സുരേഷ് ഗോപി യുഡിഎഫിന്റെ ടി എൻ പ്രതാപൻ ഇടതുപക്ഷത്തിന്റെ സുനിൽകുമാർ , ഇവർ മൂന്നുപേരും മികച്ച സ്ഥാനാർഥികൾ ആയതിനാൽ തീർച്ചയായും അതിശക്തമായ ത്രികോണ മത്സരം തൃശ്ശൂരിൽ അരങ്ങേറും. കഴിഞ്ഞതവണ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി സിപിഐയുടെ രാജാജി മാത്യൂസ് ആയിരുന്നു.
ഐ.സി.യു: കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹം; പ്രയോഗത്തിൽ വരാൻ പ്രയാസം
കുടുംബത്തിൻറെ അംഗീകാരം ഇല്ലാതെ രോഗികളെ ഐ.സി.യുവിൽ കിടത്താൻ പാടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം സ്വാഗതാർഹമാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവർ നിർദ്ദാക്ഷിണ്യമാണ് ചൂഷണം ചെയ്യപ്പെടുന്നത്.











