ഒരു സിനിമയുടെ എല്ലാ ആസ്വാദ്യതകളോടുംകൂടി കണ്ടിരിക്കാൻ പറ്റുന്ന ഹിന്ദിസിനിമയാണ് ലാപതാ ലേഡീസ് . എന്നു വെച്ചാൽ കാണാതായ സ്ത്രീകൾ.
സ്കൂൾ പരീക്ഷകൾ പൊളിച്ചെഴുതുമ്പോൾ
സ്കൂൾ പരീക്ഷകൾ പൊളിച്ചെഴുതാൻ കേരള സർക്കാർ തീരുമാനിച്ചു .അടിമുടി മൂല്യനിർണയ രീതി പരിഷ്കരിക്കാൻ ആണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
സി.പി.എം നടത്തിയത് വിനാശകരമായ പ്രചാരണം
ഇത്തവണത്തെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണം ശ്രദ്ധേയമായത് സംസ്ഥാനത്തെ വിവിധ മതങ്ങൾ തമ്മിലുള്ള അകലത്തെ സൃഷ്ടിക്കുന്നതിലൂടെയാണ് .
പുതുകാല ബന്ധങ്ങളിലെ മനോഹാരിത
രാവിലെ ചെന്നെയിൽ നിന്നുള്ള തിരുവനന്തപുരം മെയിൽ കൊച്ചിയിൽ നിന്നും പുറപ്പെട്ടു. സ്ലീപ്പർ കമ്പാർട്ട്മെൻ്റിലും നല്ല തിരക്ക്. കോട്ടയം അടുക്കാറായപ്പോൾ ടി.ടി.ഇ എത്തി. യുവാവ്. പരിശോധനയ്കിടയിൽ ഒരിരുപത്തിയേഴു കരൻ്റെ പക്കൽ ടിക്കറ്റില്ല.
പാർക്കിംഗ് സ്ഥലത്തെ സൂപ്പർ നിമിഷങ്ങൾ
തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ. രാവിലെ കാർ പാർക്ക് ചെയ്തിട്ട് യാത്ര പോകാനെത്തിയ ആൾ. പാർക്കിംഗ് ഫീസ് മേടിക്കാൻ അമ്പതുകളുടെ മധ്യത്തിലെത്തിയ സ്ത്രീ. യാത്രക്കാരൻ്റെ പാർക്കിംഗ് അൽപ്പം കൂടി ശരിയാകാനുണ്ട്. അല്ലെങ്കിൽ വശത്തുള്ള കാറിൻ്റെ ഡോറു തുറക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ടാകും. കാറുകാരൻ എന്തോ തെറ്റു ചെയ്തതു പോലെയാണ് സ്ത്രീ അദ്ദേഹത്തോട് പാർക്കിംഗ് നേരേയാക്കാൻ ആവശ്യപ്പെട്ടത്. ശരിയാണ് പാർക്കിംഗ് സ്ഥലങ്ങളിൽ നിയന്ത്രിക്കുന്നവർ ചിലപ്പോൾ ആധികാരികതയോടെ സംസാരിക്കാറുണ്ട്. ഈ സ്ത്രീയുടെ നിർദ്ദേശത്തിലും ആ ആധികാരികതയും ചെറുശാസനയും ഉണ്ടായിരുന്നു. എന്നാൽ കാറുകാരൻ നിർദ്ദേശം കേട്ടപ്പോൾ ആ സ്ത്രീക്ക് സ്നേഹപൂർവ്വമായ ഒരു ചിരി സമ്മാനിച്ച്, ‘ പിന്നെന്താ ശരിയാക്കാമല്ലോ ‘ എന്ന ഭാവത്തിൽ കാർ മുന്നോട്ടെടുത്തു. ഉടൻ തന്നെ സ്ത്രീ ഉഷാറോടെ അയാൾക്ക് റിവേഴ്സിൽ പോകാൻ നിർദ്ദേശം നൽകി. അതും സ്വീകരിച്ചു കൊണ്ട് അയാൾ കാർ സൗകര്യപ്രദം പാർക്ക് ചെയ്തു . ” സൂപ്പർ “. സ്ത്രീയുടെ പ്രതികരണം. രണ്ടാളും കൂടി ഒരു പ്രവൃത്തി ചെയ്തപോലെ. പുറത്തിറങ്ങിയപ്പോൾ സ്ത്രീയുടെ മുഖത്ത് നേരത്തേ കണ്ട കുറ്റിരിട്ടില്ല. പകരം നല്ല ശക്തിയുള്ള എൽ ഇ ഡി ലൈറ്റിൻ്റെ പ്രകാശം. അവർ മെഷീനിൽ രസീതടിക്കുന്നതിനിടയിൽ സ്നേഹ കുശലം പോലെ പറഞ്ഞു, ” സാറേ ചിലർക്ക് ഇങ്ങനെ നേരേ ഒന്നു പാർക്ക് ചെയ്യാൻ പറയുന്നത് ഇഷ്ടമാകില്ല. പക്ഷേ, ആൾക്കാര് വണ്ടിയെടുക്കാൻ വരുമ്പോ ഡോറു തുറക്കാൻ ബുദ്ധിമുട്ടാകുമ്പോഴും തെറി നമ്മള് കേക്കണം. ” പൈസയും കൊടുത്ത് കാറുകാരൻ പോകാനൊരുങ്ങുമ്പോൾ അവർ പറഞ്ഞു, ” സാറേ നല്ല ദിവസമായിരിക്കട്ടെ ഇന്ന്. പോകുന്ന കാര്യം എന്തായാലും സൂപ്പറായി നടക്കും”. ഏതാനും നമിഷം കൊണ്ട് ഇരു കൂട്ടരും സൂപ്പറായി .
മലയാളിയുടെ രണ്ടു പ്രതീകബന്ധങ്ങൾ
കഴുതയും കുതിരയും. രണ്ടും ജീവികൾ. ആ നിലയിൽ ഇരു കൂട്ടർക്കും ഇവിടെ ഒരേ അവകാശം.
പ്രേമലു എന്തുകൊണ്ട് സൂപ്പർ ഹിറ്റായി
പ്രേമലു എന്ന സിനിമ വൻ തിയേറ്റർ വിജയമായി. പ്രായഭേദമന്യേ കണ്ടവർക്കെല്ലാം ഇഷ്ടപ്പെട്ടു .എന്നിട്ട് മിക്കവരും ചിരിച്ചുകൊണ്ടാണ് പറയുന്നത്, എന്താണ് ഈ സിനിമയിൽ.ഒന്നുമില്ല.
ഇല്ലസ്ട്രേറ്റർമാർക്ക് മേച്ചിൽപ്പുറങ്ങൾ തേടേണ്ടി വരുന്നു
നിർമ്മിത ബുദ്ധിയുടെ കാലത്ത് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഒരു വിഭാഗമാണ് ആർട്ടിസ്റ്റുകൾ.
ഹാർവാഡിൽ വിദ്യാർത്ഥികൾ അമേരിക്കൻ പതാക മാറ്റി പാലസ്തീൻ പതാക ഉയർത്തി
അമേരിക്കൻ കോളേജ് ക്യാമ്പസ്സുകളിലെ ഇസ്രായേൽ വിരുദ്ധ സമരം ഗുരുതര ആഭ്യന്തരപ്രശ്നമായി വളർന്നു കൊണ്ടിരിക്കുന്നു.
പാവം സെയിൽസ് പ്രൊഫഷണലുകൾ
ചാറ്റ് ജിപിടി വന്നതിനുശേഷം ഏറ്റവും കൂടുതൽ കഷ്ടപ്പാട് അനുഭവിക്കുന്ന ഒരു വിഭാഗമായി സെയിൽസ് പ്രൊഫഷനുകൾ. കാരണം ഓരോ പ്രൊഫഷണലും ചാറ്റ് ജിപിടി തയ്യാറാക്കുന്ന നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കാൻ അവർ നിർബന്ധിതരാകുന്നു.
കുട്ടികളുടെ എഐ കഥകൾ ആശങ്കകൾ ഉയർത്തുന്നു
ആമസോണിന്റെ കിൻ്റിൽ പ്ലാറ്റ്ഫോമിൽ നിർമ്മിത ബുദ്ധി സൃഷ്ടിച്ച കഥാപുസ്തകങ്ങൾ വന്നുനിറഞ്ഞത് പുതിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയായിരിക്കുന്നു.
കോൺഗ്രസ്സിൻ്റേത് ദയനീയമായ പ്രചാരണം
കോൺഗ്രസിന്റെ കേരളത്തിലെ ഇത്തവണത്തെ റെഡിയായോ തെരഞ്ഞെടുപ്പ് പ്രചാരണം വളരെ ദയനീയവും മുഖ്യസന്ദേശം ഇല്ലാത്തതുമായി അവശേഷിച്ചു.













