പിണറായി വിജയൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനുശേഷം നടത്തിയ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രസ്താവനയാണ് കെഎസ്‌ടിഎ എന്ന സംഘടനയ്ക്ക് നൽകിയ താക്കീത് .
പുതുകാല ബന്ധങ്ങളിലെ മനോഹാരിത
രാവിലെ ചെന്നെയിൽ നിന്നുള്ള തിരുവനന്തപുരം മെയിൽ കൊച്ചിയിൽ നിന്നും പുറപ്പെട്ടു. സ്ലീപ്പർ കമ്പാർട്ട്മെൻ്റിലും നല്ല തിരക്ക്.
മസ്കിൻ്റെ മുന്നറിയിപ്പിനെ നേരിടുന്നതിനും നിർഡിത ബുദ്ധിയെ ഉപയോഗിക്കണം
ടെസ്‌ല കാറിന്റെയും സാമൂഹ്യ മാധ്യമമായ എക്സിന്റെയും ഉടമയായ ഇലോൺ മാസ്ക് ഇപ്പോൾ ലോകത്തുള്ള രക്ഷകർത്താക്കളെ ഓർമിപ്പിക്കുന്നു ,തങ്ങൾ കുട്ടികളുടെ സാമൂഹ്യ മാധ്യമഉപയോഗം നിയന്ത്രിക്കണമെന്ന്
ലജ്ജിപ്പിക്കുന്ന സംസ്ഥാന സർക്കാർ
നേതൃത്വത്തിന്റെ പ്രാഥമിക ലക്ഷണമാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നത് .ഒരു വകുപ്പ് മന്ത്രി തൻറെ വകുപ്പിന്റെ കീഴിൽ നടക്കുന്ന എല്ലാ സംഗതികളുടെയും നിയന്ത്രണം ഉള്ള വ്യക്തിയാണ് .
ലാപതാ ലേഡീസ് നല്ലയൊരു സിനിമ
ഒരു സിനിമയുടെ എല്ലാ ആസ്വാദ്യതകളോടുംകൂടി കണ്ടിരിക്കാൻ പറ്റുന്ന ഹിന്ദിസിനിമയാണ് ലാപതാ ലേഡീസ് . എന്നു വെച്ചാൽ കാണാതായ സ്ത്രീകൾ.
സ്കൂൾ പരീക്ഷകൾ പൊളിച്ചെഴുതുമ്പോൾ
സ്കൂൾ പരീക്ഷകൾ പൊളിച്ചെഴുതാൻ കേരള സർക്കാർ തീരുമാനിച്ചു .അടിമുടി മൂല്യനിർണയ രീതി പരിഷ്കരിക്കാൻ ആണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
സി.പി.എം നടത്തിയത് വിനാശകരമായ പ്രചാരണം
ഇത്തവണത്തെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണം ശ്രദ്ധേയമായത് സംസ്ഥാനത്തെ വിവിധ മതങ്ങൾ തമ്മിലുള്ള അകലത്തെ സൃഷ്ടിക്കുന്നതിലൂടെയാണ് .
പുതുകാല ബന്ധങ്ങളിലെ മനോഹാരിത
രാവിലെ ചെന്നെയിൽ നിന്നുള്ള തിരുവനന്തപുരം മെയിൽ കൊച്ചിയിൽ നിന്നും പുറപ്പെട്ടു. സ്ലീപ്പർ കമ്പാർട്ട്മെൻ്റിലും നല്ല തിരക്ക്. കോട്ടയം അടുക്കാറായപ്പോൾ ടി.ടി.ഇ എത്തി. യുവാവ്. പരിശോധനയ്കിടയിൽ ഒരിരുപത്തിയേഴു കരൻ്റെ പക്കൽ ടിക്കറ്റില്ല.
പാർക്കിംഗ് സ്ഥലത്തെ സൂപ്പർ നിമിഷങ്ങൾ
തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ. രാവിലെ കാർ പാർക്ക് ചെയ്തിട്ട് യാത്ര പോകാനെത്തിയ ആൾ. പാർക്കിംഗ് ഫീസ് മേടിക്കാൻ അമ്പതുകളുടെ മധ്യത്തിലെത്തിയ സ്ത്രീ. യാത്രക്കാരൻ്റെ പാർക്കിംഗ് അൽപ്പം കൂടി ശരിയാകാനുണ്ട്. അല്ലെങ്കിൽ വശത്തുള്ള കാറിൻ്റെ ഡോറു തുറക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ടാകും. കാറുകാരൻ എന്തോ തെറ്റു ചെയ്തതു പോലെയാണ് സ്ത്രീ അദ്ദേഹത്തോട് പാർക്കിംഗ് നേരേയാക്കാൻ ആവശ്യപ്പെട്ടത്. ശരിയാണ് പാർക്കിംഗ് സ്ഥലങ്ങളിൽ നിയന്ത്രിക്കുന്നവർ ചിലപ്പോൾ ആധികാരികതയോടെ സംസാരിക്കാറുണ്ട്. ഈ സ്ത്രീയുടെ നിർദ്ദേശത്തിലും ആ ആധികാരികതയും ചെറുശാസനയും ഉണ്ടായിരുന്നു. എന്നാൽ കാറുകാരൻ നിർദ്ദേശം കേട്ടപ്പോൾ ആ സ്ത്രീക്ക് സ്നേഹപൂർവ്വമായ ഒരു ചിരി സമ്മാനിച്ച്, ‘ പിന്നെന്താ ശരിയാക്കാമല്ലോ ‘ എന്ന ഭാവത്തിൽ കാർ മുന്നോട്ടെടുത്തു. ഉടൻ തന്നെ സ്ത്രീ ഉഷാറോടെ അയാൾക്ക് റിവേഴ്സിൽ പോകാൻ നിർദ്ദേശം നൽകി. അതും സ്വീകരിച്ചു കൊണ്ട് അയാൾ കാർ സൗകര്യപ്രദം പാർക്ക് ചെയ്തു . ” സൂപ്പർ “. സ്ത്രീയുടെ പ്രതികരണം. രണ്ടാളും കൂടി ഒരു പ്രവൃത്തി ചെയ്തപോലെ. പുറത്തിറങ്ങിയപ്പോൾ സ്ത്രീയുടെ മുഖത്ത് നേരത്തേ കണ്ട കുറ്റിരിട്ടില്ല. പകരം നല്ല ശക്തിയുള്ള എൽ ഇ ഡി ലൈറ്റിൻ്റെ പ്രകാശം. അവർ മെഷീനിൽ രസീതടിക്കുന്നതിനിടയിൽ സ്നേഹ കുശലം പോലെ പറഞ്ഞു, ” സാറേ ചിലർക്ക് ഇങ്ങനെ നേരേ ഒന്നു പാർക്ക് ചെയ്യാൻ പറയുന്നത് ഇഷ്ടമാകില്ല. പക്ഷേ, ആൾക്കാര് വണ്ടിയെടുക്കാൻ വരുമ്പോ ഡോറു തുറക്കാൻ ബുദ്ധിമുട്ടാകുമ്പോഴും തെറി നമ്മള് കേക്കണം. ” പൈസയും കൊടുത്ത് കാറുകാരൻ പോകാനൊരുങ്ങുമ്പോൾ അവർ പറഞ്ഞു, ” സാറേ നല്ല ദിവസമായിരിക്കട്ടെ ഇന്ന്. പോകുന്ന കാര്യം എന്തായാലും സൂപ്പറായി നടക്കും”. ഏതാനും നമിഷം കൊണ്ട് ഇരു കൂട്ടരും സൂപ്പറായി .
മലയാളിയുടെ രണ്ടു പ്രതീകബന്ധങ്ങൾ
കഴുതയും കുതിരയും. രണ്ടും ജീവികൾ. ആ നിലയിൽ ഇരു കൂട്ടർക്കും ഇവിടെ ഒരേ അവകാശം.
പ്രേമലു എന്തുകൊണ്ട് സൂപ്പർ ഹിറ്റായി
പ്രേമലു എന്ന സിനിമ വൻ തിയേറ്റർ വിജയമായി. പ്രായഭേദമന്യേ കണ്ടവർക്കെല്ലാം ഇഷ്ടപ്പെട്ടു .എന്നിട്ട് മിക്കവരും ചിരിച്ചുകൊണ്ടാണ് പറയുന്നത്, എന്താണ് ഈ സിനിമയിൽ.ഒന്നുമില്ല.
ഇല്ലസ്ട്രേറ്റർമാർക്ക് മേച്ചിൽപ്പുറങ്ങൾ തേടേണ്ടി വരുന്നു
നിർമ്മിത ബുദ്ധിയുടെ കാലത്ത് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഒരു വിഭാഗമാണ് ആർട്ടിസ്റ്റുകൾ.












