Skip to main content

കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹൈക്കോടതി

നടന്‍ കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം ഒരുമാസത്തിനകം ഏറ്റെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

 

നേരത്തെ കേസ് സി.ബി.ഐക്ക് കൈമാറുന്നതായി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍ മണിയുടെ മരണത്തില്‍ അസ്വഭാവികതയോ ദുരൂഹതയോ കണ്ടെത്താനായിട്ടില്ല എന്നും അതിനാല്‍ കേസ് ഏറ്റെടുക്കാന്‍ സാധിക്കില്ല എന്നും കാട്ടി സി.ബി.ഐ. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. എന്നാല്‍ ഇത് തള്ളിയാണ് സി.ബി.ഐ. അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.  

 

കലാഭവന്‍ മണിയുടെ മരണകാരണം കണ്ടെത്താനായില്ലെന്ന് സര്‍ക്കാര്‍

നടന്‍ കലാഭവൻ മണിയുടെ മരണകാരണം ഇതുവരെ കണ്ടെത്താനായില്ലെന്ന് സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് നൽകി. കേസിൽ സി.ബി.ഐ. അന്വേഷണത്തിന് വിജ്ഞാപനം ഇറങ്ങിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. 

പൈങ്കിളിസാമൂഹ്യമനസ്സിന്റെ ഇരയായ മണി

ചലച്ചിത്ര നടൻ എന്ന മേൽവിലാസം ഉപയോഗിച്ച് മണി നാടൻ പാട്ടിലൂടെ മലയാളിയെ ഉണർത്തുകയായിരുന്നു. എന്നാൽ തന്നിൽ നിക്ഷിപ്തമായിരിക്കുന്നതെന്തെന്നും താനെന്താണ് ചെയ്യുന്നതെന്നും അതിന്റെ ആഴവും പരപ്പുമെന്താണെന്നും മണി അറിയാതെ പോയി.

കലാഭവന്‍ മണി കസ്റ്റംസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതായി പരാതി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരോട് ചലച്ചിത്ര താരം കലാഭവന്‍ മണി അപമര്യാദയായി പെരുമാറിയതായി പരാതി

കലാഭവന്‍ മണിക്ക് ജാമ്യം ലഭിക്കും

kalabhavan maniമജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് 50,000 രൂപയുടെ ബോണ്ടിലും തുല്യ തുകക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലും മണിക്ക് ജാമ്യം ലഭിക്കും.

Subscribe to P.Jyarajan