
പോപ്പുലർ ഫ്രണ്ട് ,എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ ശ്രമത്തിൻറെ ഫലമായി അത് ഇന്ത്യയുടെയും വിഷയമായി. ഈ വിഷയത്തിലെ സാങ്കേതികമായ പരിഹാരം വളരെ ലളിതമാണ്. കാരണം ഭരണഘടനയുടെ വെളിച്ചത്തിൽ കോടതിയിൽ നിന്ന് വരുന്ന വിധിയെ സ്വീകരിക്കേണ്ടതേയുള്ളു. വിധി കാത്തിരിക്കുകയുമാണ്.
വിധി എന്ത് തന്നെയാണെങ്കിലും കർണാടകത്തിലെ ഹിജാബ് വിവാദത്തിലൂടെ പുതിയ ഇന്ത്യൻ രാഷ്ട്രീയത്തിന് വഴിയൊരുങ്ങിക്കഴിഞ്ഞു. . ഈ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ബിജെപി ആകുന്നു എന്നുള്ളതാണ് വസ്തുത. ഇതുവരെ മതം രാഷ്ട്രീയത്തിൽ ഒളിഞ്ഞും തെളിഞ്ഞും ഒക്കെയായിരുന്നു നിഴലിച്ചിരുന്നതെങ്കിലും ഇപ്പോൾ ഹിജാബ് വിവാദത്തിലൂടെ ഭൂരിപക്ഷ -ന്യൂനപക്ഷ സമുദായ വേർതിരിവ് ലൂടെ നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്.
കർണാടക സ്കൂളിൽ കാവി ഷാൾ wരിച്ചുവന്ന വിദ്യാർത്ഥികളിൽ നല്ലൊരു ശതമാനവും കോൺഗ്രസ് കുടുംബങ്ങളിൽ നിന്നായിരുന്നു എന്നാണ് അറിയുന്നത്. ഇത് ആ മാറ്റത്തിൻ്റെ സൂചനയാണ്. ഹിജാബ് വിഷയത്തിൽ സംസ്ഥാനതലത്തിൽ ആയാലും ദേശീയതലത്തിൽ ആയാലും കൃത്യമായ ഒരു നിലപാട് പ്രഖ്യാപിക്കാൻ ഇതുവരെ കോൺഗ്രസ് നേതൃത്വത്തിൽ കഴിഞ്ഞിട്ടില്ല എന്നുള്ളതും ഏറ്റവും ശ്രദ്ധേയമായ സൂചനയാണ്.
ReplyForward
|