Skip to main content
Delhi

sridevi, Riddhi Sen, Fahad Fazil

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് അന്തരിച്ച അഭിനേത്രി ശ്രീദേവിയെയാണ്. മികച്ച നടന്‍ റിഥി സെന്‍ ആണ്. ബംഗാളി ചിത്രം നഗര്‍ കീര്‍ത്തനിലെ അഭിനയത്തിനാണ് റിഥിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.  മികച്ച സംവിധായകനുള്ള പുരസ്‌കാരം ജയരാജനാണ്. ഫഹദ് ഫാസിലാണ് മികച്ച സഹനടന്‍.

 

ടേക്ക് ഓഫിനും പാര്‍വതിക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നത് തൊണ്ടിമുതലും ദൃക്‌സാക്ഷിയെയുമാണ്.

 

മികച്ച ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍ ആണ്. പ്രത്യേക പരാമര്‍ശം മറാഠി ചിത്രം മോര്‍ഖ്യയ്ക്കും ഒറിയ ചിത്രം ഹലോ ആര്‍സിയ്ക്കുമാണ്.മികച്ച സംഗീത സംവിധാനം, പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലായി എ.ആര്‍ റഹ്മാന് രണ്ട് പുരസ്‌കാരം ലഭിച്ചു.മികച്ച ഗായകനുള്ള പുരസ്‌കാരം യേശുദാസിനാണ്.

 

പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പ്രാദേശിക ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ശേഖര്‍ കപൂര്‍ പറഞ്ഞു.  321 ഫീച്ചര്‍ ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. മലയാളത്തില്‍ നിന്ന് പതിനഞ്ച് ചിത്രങ്ങളാണ് മത്സരിച്ചത്.

 

 

മറ്റ് പുരസ്‌കാരങ്ങള്‍

 

മികച്ച ഹിന്ദി ചിത്രം: ന്യൂട്ടന്‍

മികച്ച തമിഴ് ചിത്രം: ടു ലെറ്റ്

മികച്ച ഗായിക: സാക്ഷ

സംഗീത സംവിധായകന്‍: എ. ആര്‍ റഹ്മാന്‍ (കാട്ര് വെളിയിടൈ)

മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍: സന്തോഷ് രാജ് (ടേക്ക് ഓഫ്)

മികച്ച വിഷ്വല്‍ എഫക്ട്, ആക്ഷന്‍ സംവിധാനം: ബാഹുബലി 2

മികച്ച അവലംബിത തിരക്കഥ: ജയരാജ് (ഭയാനകം)

മികച്ച അഡ്വെഞ്ചര്‍ ചിത്രം: ലഡാക് ചലേ റിക്ഷാവാലേ

സാമൂഹിക പ്രസക്തിയുള്ള ചിത്രം: ഐ ആം ബോണി

മികച്ച ഹ്രസ്വചിത്രം: മയ്യത്ത് (മറാഠി)

മികച്ച നിരൂപകന്‍: ഗിരിധര്‍

മികച്ച ബംഗാളി ചിത്രം: മയൂരാക്ഷി

കുട്ടികളുടെ ചിത്രം: മോര്‍ഖ്യ