Skip to main content
ന്യൂഡല്‍ഹി

ഭൂമി ഏറ്റെടുക്കല്‍ ബില്ലിന് രാജ്യസഭ അംഗീകാരം നല്‍കി. 10നെതിരെ 131 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. അനിയന്ത്രിതമായ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. പല പദ്ധതികള്‍ക്കായി ഭൂമി നല്‍കുന്നവര്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നല്‍കാനും ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്.

 

രാജ്യസഭയില്‍ പ്രതിപക്ഷം മുന്നോട്ടു വച്ച ചില ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചാണ് ബില്‍ പാസ്സാക്കിയത്. പുതിയ നിയമമനുസരിച്ച് പൊതുവായ പദ്ധതികള്‍ക്കായാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ 70 ശതമാനം ഭൂവുടമകളുടെയും സ്വകാര്യ ആവശ്യങ്ങള്‍ക്കായാണ് ഏട്ടെടുക്കുന്നെങ്കില്‍ 80 ശതമാനം പേരുടെയും അനുമതി നിര്‍ബന്ധമാണ്. ശനിയാഴ്ച ബില്‍ ലോക്സഭ പാസാക്കിയിരുന്നു.