Skip to main content
ന്യൂഡല്‍ഹി

കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതിനെ ചൊല്ലി പാരലമെന്റില്‍ വ്യാഴാഴ്ചയും പ്രതിപക്ഷം ബഹളം വച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രസ്താവന നടത്തണമെന്ന് അരുണ്‍ ജൈറ്റ്ലി ആവശ്യപ്പെട്ടു. ബഹളത്തെതുടര്‍ന്ന് ലോക്സഭ 12മണിവരെ നിര്‍ത്തി വച്ചു.

 

അതേസമയം തെലുങ്കാന വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിഷേധിച്ച എം.പിമാരെ സസ്പെന്ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്ററികാര്യമന്ത്രി കമല്‍നാഥ് പ്രമേയം പാസ്സാക്കി. എന്നാല്‍ പ്രമേയത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി.   റോബര്‍ട്ട് വധേരയുടെ ഭൂമി ഇടപാടിനെക്കുറിച്ചു പറഞ്ഞും പ്രതിപക്ഷം ബഹളം വച്ചു.

 

ഇതിനിടെ പാരലമെന്റിന്‍റെ വര്‍ഷകാല സമ്മേളനം സെപ്റ്റംബര്‍ അഞ്ചു വരെ നീട്ടി. ഭക്ഷ്യ സുരക്ഷാ ബില്‍ പാര്‍ലമെന്റില്‍ വ്യാഴാഴ്ച തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കല്‍ക്കരിപ്പാടം ഫയല്‍ കാണാതായതിനെത്തുടര്‍ന്നു പ്രധാനമന്ത്രി മറുപടിപറയണമെന്നാവശ്യപ്പെട്ട്‌ ചൊവ്വാഴ്ചയും പ്രതിപക്ഷം ബഹളം വച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പാര്‍ലമെനറിന്റെ ഇരുസഭകളും നിര്‍ത്തി വച്ചിരുന്നു.