മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു രോഗിക്കു ശരിയായ ചികിത്സ കിട്ടുന്നില്ല എന്ന പരാതി ഉയരുമ്പോൾ ഡോക്ടറല്ലാത്ത ആരോഗ്യ വകുപ്പുമന്ത്രി രോഗനിർണ്ണയം നടത്തിയാൽ എങ്ങിനെയുണ്ടാകും? അതുപോലെയാണ് വയനാട് ചൂരൽ മലയിൽ സർക്കാർ നിർമ്മിച്ചു നൽകിയ വീടിന് ചോർച്ചയുണ്ടെന്ന പരാതി ഉയർന്നപ്പോൾ റവന്യൂമന്ത്രി വീടിൻ്റെ ടെറസ്സ് ഉള്ളിൽ നിന്ന് ഉരച്ചുനോക്കി തീരുമാനത്തിലെത്തിയത്.
മന്ത്രി തന്നെ പറയുന്നു, പൊട്ടലല്ല വെള്ളം കിനിഞ്ഞിറങ്ങിയതാണെന്ന്. മഴപെയ്താൽ ഉള്ളിൽ നനയാതെ യിരിക്കുക എന്നതാണ് മേൽക്കുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. പിന്നീടേ , മറ്റ് വശങ്ങൾ ഉയരുന്നുള്ളു. ആ വീടിൻ്റെ ഉടമസ്ഥനായ നൗഫലിനോട് മന്ത്രി ഉള്ളിൽ നനയുന്നതിൻ്റെ വിവരങ്ങൾ അന്വേഷിച്ചതുമില്ല.
ഇത്തരത്തിലൊരു പരാതി വന്നാൽ മേൽക്കൂരയ്ക്ക് എന്തെങ്കിലും തകരുറുണ്ടോ ഇല്ലയോ എന്ന് ഉപ്പാക്കിക്കേണ്ടത് വിദഗ്ദ്ധരെക്കൊണ്ടാണ്. പി.ഡബ്ല്യൂ .ഡി ചീഫ് എഞ്ചിനീയറോട് അന്വേഷണം നടത്തി ഉടൻ വിവരമറിയിക്കാൻ നിർദ്ദേശിക്കുകയായിരുന്നു മന്ത്രി ചെയ്യേണ്ടിയിരുന്നത്. വിട്ടുടമ നൗഫൽ ഒരു വൻദുരന്തത്തിൽ നിന്നും ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട് കഷ്ടിച്ച് രക്ഷപെട്ട വ്യക്തിയാണ്. അതിനാൽ വിള്ളൽ വീണെന്ന് താൻ കരുതുന്ന മേൽക്കൂരക്ക് കീഴിൽ താമസിക്കുക എന്നതും അദ്ദേഹത്തിൽ മറ്റുള്ളവരേക്കാൾ ആശങ്ക നിറക്കാനുമിടയുണ്ട്. ഇതൊന്നുമാലോചിക്കാതെ മന്ത്രി രാജൻ ചെയ്ത നടപടി അതേയറ്റം ബാലിശമായിപ്പോയി.

