തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക, കൈപ്പത്തി വെട്ടിമാറ്റുക, കണ്ണൂരിൽ ആചാരം പോലെ സി.പി.എമ്മുകാർ ഏർപ്പെടുന്ന പ്രവൃത്തികളാണിവ. ഇവരും ക്രിമിനൽ സംഘങ്ങളും തമ്മിൽ ഒരു വ്യത്യാസമേ ഉള്ളു. ഈ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളെ സി. പി. എം അണികൾ പ്രകടനമായി മുദ്രാവാക്യം വിളിച്ച് അഭിവാദ്യമർപ്പിച്ച് ജയിലേയ്ക്കയക്കുന്നു. ക്രിമിനൽ അഥവാ ഗുണ്ടാ സംഘങ്ങൾ ഇതുവരെ അത്തരമൊരു പൊതുപരിപാടി കേരളത്തിൽ നടത്തിയിട്ടില്ല. അതായത് ക്രിമിനൽ സംഘങ്ങളുടെ ധാർമ്മികതയെപ്പോലും വെല്ലുന്ന സമീപനം.
വളരെയധികം നല്ല മനുഷ്യർ ഉള്ള പ്രദേശമാണ് വടക്കേ മലബാർ. എന്നാൽ ഇന്ന്, കണ്ണൂർ പുറത്തേക്ക് പ്രകടമാക്കുന്ന ചിത്രം ആ ജില്ലയ്ക്കും കേരളത്തിന് പൊതുവെയും അപഖ്യാത്രി വരുത്തിവയുന്നു. മറ്റു ജില്ലക്കാർ കണ്ണൂരുള്ളവരുമായി വിവാഹബന്ധം സ്ഥാപിക്കുന്നതിൽ പോലും വൈമനസ്യം കാണിക്കുന്നുവെന്ന് മാട്രിമണി ഏജൻസി നടത്തിപ്പുകാർ സ്വകാര്യമായി പറയുന്നു. എന്തുതന്നെയായാലും ആ പ്രദേശത്തിൻ്റെ പ്രത്യേകതയാണെന്നും ഈ സ്വഭാവത്തിൻ്റെ നിഴലിപ്പ് അവിടുത്തെ വ്യക്തികളിലും ഉണ്ടാകുമെന്നു പറഞ്ഞാണ് പലരും കണ്ണൂർക്കാരുമായുള്ള വിവാഹ ബന്ധത്തിന് വിമുഖത കാട്ടുന്നതെന്നും ഏജൻസികൾ പറയുന്നു.
ഇപ്പോൾ പയ്യന്നൂരിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണനാണ് സി.പി.എമ്മിൻ്റെ നോട്ടപ്പുള്ളി. ളതിനകം തന്നെ വ്യാപകമായ ആക്രമണമാണ് കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവർക്കെതിരെ സി.പി എം പയ്യന്നൂരിൽ അഴിച്ചു വിട്ടിരിക്കുന്നത്. ഇതിനെയാല്ലാം സമീകരിക്കുകയും സ്വാഭാവികവൽക്കരിക്കുകയും ചെയ്യുന്ന നിലപാടാണ് പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി മുതലിങ്ങോട്ടുള്ളവർ സ്വീകരിച്ചു വരുന്നത്

