Skip to main content
Delhi

Himachal Pradesh result

ബിജെപി അധികാരം തിരിച്ചുപിടിച്ച ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ 24 വര്‍ഷത്തിനു ശേഷം സിപിഎമ്മിന് ഒരു എം.എല്‍.എയെ ലഭിച്ചു.  സിപിഎമ്മിന്റെ ഹിമാചല്‍ പ്രദേശിലെ പ്രമുഖ നേതാക്കളിലൊരാളായ രാകേഷ് സിന്‍ഹയാണ് തിയോഗ് മണ്ഡലത്തില്‍ വിജയിച്ചത്. പൊതുവെ ഇടതുപക്ഷത്തിന്സ്വാധീനം കുറവുള്ള ഹിമാചല്‍പ്രദേശില്‍ നിന്ന് ഇടതുപക്ഷത്തിനു കിട്ടിയ അപ്രതീക്ഷിത വിജയമാണിത്. ബിജെപി സ്ഥാനാര്‍ഥിയെ രണ്ടായിരത്തിലധികം വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് രാകേഷ് സിന്‍ഹ വിജയിച്ചത്. എന്നാല്‍ സി.പി.എമ്മിന്റെ ഈ വിജയത്തിന് വഴിയൊരുക്കിയത് കോണ്‍ഗ്രസിന്റെ വലിയൊരു വീഴ്ചയാണ്.

 

rakesh-singha

കോണ്‍ഗ്രസിന്റെ ശക്തയായ പ്രതിനിധി വിദ്യ സ്റ്റോക്‌സ് ആയിരുന്നു വര്‍ഷങ്ങളായി തിയോഗിനെ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. ദീര്‍ഘകാലം ഇന്ത്യന്‍ ഹോക്കി ടീമിന്റെ അഡ്മിനിസ്റ്റേറ്ററായിരുന്ന വിദ്യ സ്റ്റോക്‌സ് എട്ടു തവണ ഹിമാചല്‍ നിയമസഭാംഗമായിട്ടുണ്ട്. എന്നാല്‍ ഇത്തവണ അപ്രതീക്ഷിതമായി വിദ്യ സ്‌റ്റോക്‌സിന്റെ പത്രിക തള്ളപ്പെടുകയായിരുന്നു.

 

തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥി ദീപക് റാത്തോഡാണ് മത്സരിച്ചത്. രാകേഷ് വര്‍മയായിരുന്നു ബിജെപി സ്ഥാനാര്‍ഥി.രാകേഷ് സിന്‍ഹ 1993-1996 കാലത്തും തിയോഗില്‍നിന്ന് നിയമസഭയിലെത്തിയിരുന്നു. ഹിമാചല്‍ പ്രദേശില്‍ 14 മണ്ഡലങ്ങളിലാണ് സിപിഎം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നത്.

 

ഏറ്റവും ഒടുവില്‍ കിട്ടുന്ന വിവരം അനുസരിച്ച് ആകെ 68സീറ്റുള്ള ഹിമാചലില്‍ ബി.ജെ.പി 45 കോണ്‍ഗ്രസ് 19 മറ്റുള്ളവര്‍ 3 എന്നിങ്ങനെയാണ് കക്ഷി നില.