കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്കൂള്‍ പൂട്ടാൻ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി തിങ്കളാഴ്ച ശരിവെച്ചു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ തള്ളിയ ഡിവിഷന്‍ ബഞ്ച്, നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച കോടതിയെ അറിയിക്കാനും ഉത്തരവിട്ടിട്ടുണ്ട്. ജൂൺ എട്ടിനകം പൂട്ടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
സ്കൂൾ അടച്ചു പൂട്ടുന്നത് 75 വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും അവരുടെ വിദ്യാഭ്യാസത്തിനുളള അവകാശം നിഷേധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു. എന്നാല്‍, ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാൻ ആവശ്യത്തിലധികം സര്‍ക്കാറിന് സമയം ലഭിച്ചിരുന്നുവെന്ന് കോടതി പറഞ്ഞു. ചട്ടപ്രകാരം ഒരു വർഷം മുമ്പ് നോട്ടീസ് നൽകി നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് മാനേജര്‍ സ്കൂൾ പൂട്ടാൻ അനുമതി തേടിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
ആദായകരമല്ലാത്ത സ്കൂള്‍ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് മാനേജർ എ.എ പദ്മനാഭൻ നൽകിയ ഹർജിയിലാണ് സ്കൂള്‍ പൊളിച്ചു മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടത്. മാനേജരുടെ നേതൃത്വത്തിത്തിൽ ഒരു സംഘം സ്കൂള്‍ കെട്ടിടം പൊളിച്ചു നീക്കിയിരുന്നെങ്കിലും വിവിധ അദ്ധ്യാപക, വിദ്യാർത്ഥി സംഘടനകളും സന്നദ്ധ സംഘടനകളും ചേർന്ന് സ്കൂൾ പുനർനിർമിക്കുകയായിരുന്നു.