Skip to main content
London

stephen-hawkings

ശാസ്ത്ര ഇതിഹാസം സ്റ്റീഫന്‍ ഹോക്കിംഗ് (76) അന്തരിച്ചു.അദ്ദേഹത്തിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ പ്രസ്താവനയിലൂടെയാണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. നാഡീരോഗം മൂലം കൈകാലുകള്‍ തളര്‍ന്നു പോയെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭയെ അതൊട്ടും ബാധിച്ചില്ല. വീല്‍ ചെയറിലിരുന്നുകൊണ്ട് അദ്ദേഹം നടത്തിയ പഠനങ്ങളും കണ്ടുപിടുത്തങ്ങളും വിലമതിക്കാനാവാത്തതാണ്.

 

ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡില്‍ 1942 ജനുവരി 8നാണ് സ്റ്റീഫന്‍ ഹോക്കിംഗ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. പതിനൊന്നാം വയസില്‍ !ഇംഗ്ലണ്ടിലെ ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ സെന്റ് ആല്‍ബന്‍സ് സ്‌കൂളില്‍ ചേര്‍ന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നതെങ്കിലും ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു സ്റ്റീഫന്‍ ഹോക്കിങിന് താത്പര്യം.

 

17ആം വയസ്സില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്  നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. കൈകാലുകള്‍ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവര്‍ത്തകരുടെ പിന്തുണ അദ്ദേഹത്തിന് ആത്മവിശ്വാസം പകര്‍ന്നു. ഗവേഷണ ബിരുദം നേടിയ ശേഷം 1965ല്‍ ജെയ്ന്‍ വൈല്‍ഡിനെ വിവാഹം കഴിച്ചു. 1991ല്‍ അവര്‍ വിവാഹമോചനം നേടി. ലൂസി, റോബര്‍ട്ട്, ടിം എന്നിവരാണ് മക്കള്‍. സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജീവിതം ജെയിംസ് മാര്‍ഷ് (2014) എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ എഡ്ഡി റെഡ്‌മെയ്ന്‍ ആണ് ഹോക്കിംഗിനെ അവതരിപ്പിച്ചത്.