ബീഹാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സമ്പൂര്‍ണ മദ്യ നിരോധനം പാറ്റ്ന ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെ മദ്യനയം നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചു. സര്‍ക്കാരിന്റെ മദ്യനിരോധനത്തിനെതിരെ ഒരു പൂര്‍വ്വ സൈനികൻ നൽകിയ ഹര്‍ജിയിലാണ് വിധി.
ഇഷ്ടമുള്ളതെന്തും കുടിക്കാനും കഴിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യത്തെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നതെന്നായിരുന്നു ഹര്‍ജിയിലെ വാദം.
കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മദ്യനിരോധനം. അധികാരത്തിലേറി നിതീഷ് കുമാര്‍ കൈക്കൊണ്ട ആദ്യ തീരുമാനവും മദ്യം നിരോധിക്കാനുള്ള ഫയലില്‍ ഒപ്പുവെച്ചതായിരുന്നു.