Skip to main content
ഭുവനേശ്വര്‍

communist party of india maoist

 

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഒഡീഷയിലെ ജനങ്ങള്‍ക്ക്‌ നിരോധിക്കപ്പെട്ട സി.പി.ഐ മാവോയിസ്റ്റുകളുടെ ആഹ്വാനം. ബി.ജെ.ഡി, ബി.ജെ.പി,കോണ്‍ഗ്രസ്‌ തുടങ്ങിയ ജനവിരുദ്ധ പാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കരുതെന്നാണ് ഉമാകാന്ത്‌ എന്ന് സ്വയം പരിചയപ്പെടുത്തിയ മാവോയിസ്റ്റു പ്രവര്‍ത്തകന്‍ ജനങ്ങളോട് ആവശ്യപ്പെട്ടത്. ഒഡീഷയിലെ തെക്കന്‍ ജില്ലകളായ കാന്‍ധാമല്‍, കോരാപുട്ട്, രായഗട, കാലാഹണ്ടി എന്നിവിടങ്ങള്‍ സി.പി.ഐ മാവോയിസ്റ്റുകള്‍ക്ക് പ്രാമുഖ്യമുള്ള പ്രദേശങ്ങളാണ്.

 


ബി.ജെ.ഡി സര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്തുവെന്നും ആദിവാസികളെ ചവിട്ടിയരക്കുകയും അവരുടെ ഭൂമിയും വനവും വെള്ളവും ധാതുക്കളും കോര്‍പ്പറേറ്റുകള്‍ക്ക് മറിച്ചു വിറ്റുവെന്നും അവര്‍ ആരോപിച്ചു. ജനങ്ങള്‍ക്ക് ഈ സര്‍ക്കാറിന്റെ കീഴില്‍ യാതൊരു സുരക്ഷിതത്വവും ഇല്ലാതായി തീര്‍ന്നിരിക്കുകയാനെന്നും സി.പി.ഐ മാവോയിസ്റ്റുകള്‍ ആരോപിച്ചു.

 


നേരത്തെ ജമുയി, ലക്ഷ്മിസരായ്, ബാങ്ക, ഗയ, ഔറംഗബാദ് എന്നീ ജില്ലകളില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തനനുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മാവോയിസ്റ്റു മേഖലയില്‍ നിന്ന് സുരക്ഷാസേനയെ പിന്‍വലിക്കണമെന്നും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ പോലീസ് പിടിച്ചെടുക്കുകയായിരുന്നു. മാവോയിസ്റ്റ് ഭീഷിണി രൂക്ഷമായ പ്രദേശങ്ങളില്‍ സുഗമമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനു കൂടുതല്‍ സുരക്ഷാസേനാ അംഗങ്ങളെ അയക്കണമെന്ന് ഒഡീഷ സര്‍ക്കാര്‍ കേന്ദ്ര ഗവണ്‍മെന്റിനെ അറിയിച്ചു.