Skip to main content
ഒറീസ

Kandhamal nun gang-rapeഒഡീഷയിലെ കന്ധമാലില്‍ കന്യാസ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ പിടിയിലായ ഒമ്പതു പ്രതികളില്‍ മൂന്ന് പേര്‍ കുറ്റക്കാരാണെന്ന് കോടതി. കുറ്റക്കാരല്ലെന്ന് കണ്ട് ആറു പേരെ വിചാരണാക്കോടതി വെറുതെ വിട്ടു . കേസില്‍ പത്തു പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. ഇതില്‍ ഒരാളെ ഇനിയും പിടികൂടിയിട്ടില്ല. എട്ടു പേര്‍ ജാമ്യത്തിലും ഒരാള്‍ ജയിലിലും കഴിയുകയാണ്.

 


2008 ആഗസ്റ്റ് 25-നാണ് ഒഡീഷയിലെ കന്ധമാല്‍ ജില്ലയിലെ ബലിഗുഡയില്‍ കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയായത്. വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകത്തെത്തുടര്‍ന്നാണ് വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. കേസിന്റെ വിചാരണ കന്ധമാലില്‍ നടത്തുന്നതിനെതിരേ കന്യാസ്ത്രീ ഒഡീഷ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ ആകെ 29 സാക്ഷികളെ വിസ്തരിച്ചിരുന്നു.