Skip to main content

കെഎസ് യൂക്കാർ എസ്എഫ്ഐക്കാരെ പോലെയാകുമ്പോൾ

കമ്യൂണിസ്റ്റ് പ്രസ്ഥാനവും അവരുടെ വിദ്യാർഥി സംഘടനയും കേരളത്തിൽ സാർവത്രികമായ സ്ഥാപിച്ചെടുത്ത ഒരു സംസ്കാരമുണ്ട്. രാഷ്ട്രീയത്തോടൊപ്പം അക്രമത്തെയും ചേർത്തുവച്ചുകൊണ്ട് .കോഴിക്കോട് ടൗൺ സ്കൂളിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടയിൽ കെ.എസ് യു പ്രവർത്തകർ കാട്ടിയത് ഈ സംസ്കാരത്തിന്റെ തനിയാവർത്തനം.

 

 

സിപിഐ എം ഓർക്കേണ്ടത്

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്നും സിപിഐഎം .കേഡർ ഘടനയുടെ ബലമാണ് സിപിഎമ്മിന്  ശക്തി പകരുന്നത്. ആ ഘടനയുടെ ചേർച്ചകളിൽ പലയിടത്തും തുരുമ്പ് എടുത്തിട്ടുണ്ട്. ജനങ്ങളിൽ നിന്ന് അകന്ന ഈ കേഡർ പാർട്ടി ഏതാനും ചില നേതാക്കളുടെ സ്വകാര്യ താൽപര്യങ്ങൾക്കും രീതികൾക്കും വിധേയമായി ഏറെക്കാലമായി നയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

പാലാരിവട്ടം ഫ്ലൈഓവർ എന്ന രാജ്യദ്രോഹവും , നാഗമ്പടം പാലം എന്ന രാജ്യസ്നേവും

കൊച്ചി പാലാരിവട്ടം ഫ്ലൈ ഓവർ നിർമ്മാണത്തിൽ നേതൃത്വം വഹിച്ച വരും സാങ്കേതികത്വം കൈകാര്യം ചെയ്തവരും പാലം നിർമ്മാണം നിർവ്വഹിച്ചവരും കോട്ടയം നാഗമ്പടം പാലം പൊളിക്കുന്നതിന് നേരിട്ട് സാക്ഷ്യം വഹിക്കേണ്ടതാണ്. അതുപോലെ കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാർഥികളും രാഷ്ട്രീയ നേതൃത്വവും സാംസ്കാരിക നേതാക്കളും സാധാരണ ജനങ്ങളും .

സിപിഎമ്മിന് മുഖ്യമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെടുമ്പോൾ

  സംസ്ഥാന മുഖ്യമന്ത്രി ഒരു വസ്തുത പറയുമ്പോൾ  അതിനെ ആധികാരികമായി വേണം കാണാൻ. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ദോഷകരമായി .ഇടതുപക്ഷത്തിന്റെ വിജയസാധ്യതയെ സ്വാധീനിക്കില്ല എന്ന് ഫലം അറിയുന്നതിന് മുൻപും  സ്വാധീനിച്ചിട്ടില്ല എന്ന് ഫലം അറിഞ്ഞതിനു ശേഷവും മുഖ്യമന്ത്രി പിണറായി വിജയൻ കേരളസമൂഹത്തെ ഔപചാരികമായിത്തന്നെ അറിയിക്കുകയുണ്ടായി .

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം അഹന്തക്കെതിരെയുള്ള വോട്ട്

 നിലവിലുള്ള അവസ്ഥയില്‍ ഏറ്റവും നല്ല സ്ഥാനാര്‍ഥികളെ രംഗത്തിറക്കി വളരെ മുന്‍പ് പ്രചരണത്തിന് ഇറങ്ങിയത്  ഇടതുപക്ഷ ജനാധിപത്യമുന്നണി ആയിരുന്നു, സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുപ്രചരണത്തിലും വലിയ ദൗര്‍ബല്യങ്ങള്‍ നേരിട്ടത് യുഡിഎഫില്‍ ആയിരുന്നു വിശേഷിച്ചും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ

മോദി വിജയം:പിന്നില്‍ ആരൊക്കെയാണ്?

ഇന്ത്യയിലെ പ്രതിപക്ഷവും ബുദ്ധിജീവികളും ,ബുദ്ധിജീവികളുടെ അഭിപ്രായത്തോട് ചേര്‍ന്നുനില്‍ക്കുന്ന മാധ്യമങ്ങളും ആണ് മോദിയുടെ വന്‍ വിജയത്തിനു പിന്നില്‍
 

അക്രമവാസനയുള്ള കണ്ണൂര്‍ യുവാക്കളെ, യുവതികള്‍ കൂട്ടമായി തിരസ്‌കരിക്കണം

 കണ്ണൂര്‍ ഇന്ന് കേരളത്തിന്റെ ഉണങ്ങാത്ത മുറിവായിരിക്കുന്നു. അതിനിയും ഉണങ്ങാന്‍ വൈകിക്കൂട .രാഷ്ട്രീയത്തിന്റെ പേരില്‍ അജ്ഞതയുടെ ഭ്രാന്തിളകിയ ആണുങ്ങള്‍ കാട്ടിക്കൂട്ടുന്ന ഭീരുത്വത്തിന്റെ പ്രകടനങ്ങളാണ് കണ്ണൂരില്‍ അരങ്ങേറുന്ന കൊലപാതകങ്ങളും വെട്ടും കുത്തും ബോംബേറും എല്ലാം .

കേരളത്തിൽ മൂന്നിടത്ത് കൂടി റിപ്പോളിംഗ്.

കേരളത്തിൽ മൂന്നിടത്ത് കൂടി റിപ്പോളിംഗ്.കഴിഞ്ഞദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നാല് ഇടങ്ങളിൽ  റിപ്പോളിംഗ് പ്രഖ്യാപിച്ചിരുന്നു .അതിനിടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കേരളത്തിൽ മൂന്നിടങ്ങളിൽ കൂടി റിപ്പോളിംഗ് നടത്താൻ തീരുമാനിച്ച വിവരം അറിയിച്ചത്.

ബംഗാളിൽ സർക്കാർ ഇല്ലാത്ത അവസ്ഥ

പശ്ചിമബംഗാളിൽ ഇപ്പോൾ പ്രായോഗികമായി സർക്കാർ ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. വനിതാ ഡോക്ടർമാർ രാത്രി ജോലിക്ക് ഹാജരാകുന്നത് ഒഴിവാക്കി കൊണ്ടുള്ള വിജ്ഞാപനത്തെ സുപ്രീംകോടതി അസാധുവാക്കി.എന്നാൽ തൻറെ സംസ്ഥാനത്ത് രാത്രിയിൽ സ്ത്രീകൾക്ക് സുരക്ഷയോടെ ജോലി ചെയ്യാൻ അവസരമില്ല എന്ന കുറ്റസമ്മതം കൂടിയാണ് മുഖ്യമന്ത്രി മമതയുടെ സർക്കാരിൻറെ ആ ഉത്തരവ്.

Subscribe to