Skip to main content

തിരുത്തൽ ഒഴിവാക്കിയാൽ സി.പി.എമ്മിന്റെ കാര്യത്തിൽ അൽപ്പമെങ്കിലും പ്രതീക്ഷ

സിപിഎമ്മിന്റെ മുഖമുദ്ര തന്നെ തെറ്റുതിരുത്തൽ ആണ്. ഇത്രയധികം തെറ്റ് തിരുത്തിയ ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയിൽ ഇല്ല .2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങി

കോടിയേരിയെ മലയാളി സഹാനുഭൂതിയോടെ കാണണം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇപ്പോൾ ഒരു വിഷമവൃത്തത്തിലാണ്. അത് മുതലെടുത്ത് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതിനായി പ്രതിപക്ഷം ആയാലും ബിജെപി ആയാലും ശ്രമിക്കുകയാണെങ്കിൽ അതിൻറെ പ്രത്യാഘാതം ഗുരുതരമായിരിക്കും

സി.പി.എം സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നില്‍ക്കാന്‍ സന്നദ്ധത അറിയിച്ച് കോടിയേരി

 ബിനോയ് കോടിയേരിക്കെതിരായി പീഡന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചതായി സൂചന. സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കോടിയേരി മാറി നില്‍ക്കാന്‍ സന്നദ്ധത അറിയിച്ചത്.

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം പ്രതിപക്ഷവുമായി ധാരണയിലെത്താതെ അവസാനിച്ചു

ഒരു രാജ്യം ഒറ്റത്തെരഞ്ഞെടുപ്പ് എന്ന അജണ്ട ചര്‍ച്ചയില്‍ കൊണ്ടുവരുന്നതിന് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം പ്രതിപക്ഷവുമായി ധാരണയിലെത്താതെ അവസാനിച്ചു. വിരലിലെണ്ണാവുന്ന പാര്‍ട്ടികളാണ് പുതിയ നീക്കത്തെ പിന്തുണച്ചത്. കോണ്‍ഗ്രസ് അടക്കമുള്ള എട്ട് പാര്‍ട്ടികള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിലാണ് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുക. നന്ദി പ്രമേയ ചർച്ചക്ക് ശേഷം പ്രധാനമന്ത്രി മറുപടി പറയും

ആഭ്യന്തര തര്‍ക്കം കോടതിയില്‍; കരുതലോടെ കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് വിഭാഗവും

ആഭ്യന്തര തര്‍ക്കം കോടതി കയറിയതോടെ കരുതലോടെ മുന്നോട്ട് നീങ്ങാന്‍ കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് വിഭാഗവും. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അനുകൂല നിലപാടുണ്ടാക്കാനാണ് രണ്ട് വിഭാഗങ്ങളുടെയും ഇനിയുള്ള ശ്രമം.

പാലാരിവട്ടം ഫ്ലൈഓവർ: രാജ്യദ്രോഹികളെ കണ്ടെത്തിയ ശേഷം മതി പാലം പണി

പാലാരിവട്ടം എന്ന പേര് ഇപ്പോൾ കേരളത്തിലെവിടെയും പരിചിതമാണ്. പണിതീർത്ത് രണ്ടുവർഷത്തിനകം തകർച്ചയുടെ വക്കിലെത്തിയ ഫ്ലൈ ഓവറിലൂടെ ആണ് പാലാരിവട്ടം ഇവ്വിധം പരിചിതത്വം നേടിയത്

മുഖ്യമന്ത്രിയെ മെരുക്കാൻ കച്ചകെട്ടി സിപിഐ

ഇടതുപക്ഷ മുന്നണിയും മുന്നണിക്കുള്ളിലെ മറ്റ് പാർട്ടികളുമെല്ലാം തെരഞ്ഞെടുപ്പ് തോൽവി വിശകലനം ചെയ്തു കഴിഞ്ഞു. എല്ലാവരുടെയും കണ്ടെത്തൽ ഒന്നുതന്നെ

സുഗതകുമാരിയുടെ ചിരി

മരണശേഷം ഒരു പൂവും ഏന്റെ ദേഹത്ത് വയ്ക്കരുത്. സർക്കാരിൻറെ ഔദ്യോഗിക ബഹുമതിയും വേണ്ട .മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനിൽക്കാതെ എത്രയും വേഗം ശാന്തികവാടത്തിൽ ദഹിപ്പിക്കണം" സുഗതകുമാരി മാതൃഭൂമി ദിനപത്രത്തിലൂടെ മലയാളികളൊടു പറഞ്ഞതാണ് ഈ കാര്യങ്ങൾ

സിപിഎമ്മിന് ഇനി കേരളത്തിൽ പ്രതീക്ഷയ്ക്ക് വകയില്ല

രോഗം കൃത്യമായി നിർണയിക്കുക. അതിൻറെ അടിസ്ഥാനത്തിൽ യുക്തമായ മരുന്ന് നൽകുക. ഇതാണ് ഒരു വ്യക്തിയാണെങ്കിലും പ്രസ്ഥാനമാണെങ്കിലും രോഗബാധിതമാണെങ്കിൽ ചെയ്യേണ്ട അടിയന്തര ആവശ്യം.

Subscribe to