Skip to main content
മരയൂര്‍

 

കെ.എസ്‌.ആര്‍.ടി.സി ബസിനുളളില്‍ മുപ്പതോളം യാത്രക്കാരുടെ മുന്നല്‍വെച്ച് യാത്രക്കാരനെ വെട്ടിക്കൊലപ്പെടുത്തി. മാട്ടുപ്പെട്ടി ഇന്‍ഡോ സ്വിസ്‌ പ്രോജക്‌ടിലെ ഡ്രൈവര്‍ സുബ്രഹ്‌മണ്യനാണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ മറയൂര്‍ മാച്ചി വയല്‍ സ്വദേശി വടിവേലുവിനെ പോലീസ്‌ പിടികൂടി. ശനിയാഴ്ച രാത്രി പത്തു മണിയോടെ ഉടുമലപ്പെട്ടയില്‍ നിന്ന്‌ മൂന്നാറിലേക്കു പുറപ്പെട്ട ബസ്‌ പതിനൊന്നരയോടെ മറയൂര്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം നടന്നത്.

 

ബസ് ലക്കം വെള്ളച്ചാട്ടത്തിന് സമീപം എത്തിയപ്പോള്‍ ബൈക്കില്‍ ബസിനെ പിന്തുടര്‍ന്നെത്തിയ അക്രമി ബസ് തടഞ്ഞ ശേഷം യാത്രക്കാരനെ വെട്ടിക്കൊലപ്പെടുതുകയായിരുന്നു. കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോയിച്ചാണ് കൊല നടത്തിയതെന്നും ആദ്യത്തെ വെട്ട് കിട്ടിയപ്പോള്‍ തന്നെ ബസില്‍ നിന്ന് ഇറങ്ങിയോടിയ സുബ്രഹ്‌മണ്യനെ വഴിയിലിട്ടും അക്രമി വെട്ടിയെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു. കൊലയ്‌ക്ക് ശേഷം അക്രമി ബൈക്കില്‍ കയറി രക്ഷപ്പെട്ടു. കൊലപാതക കാരണമെന്ന്‌ വ്യക്‌തമല്ല. തുടര്‍ന്ന്‌ കണ്ടക്‌ടര്‍ അറിയിച്ചതനുസരിച്ച്‌ പ്രതിയെ പിന്തുടര്‍ന്ന മറയൂര്‍ പോലീസ്‌ പ്രതിയെ പിടികൂടി. ദേഹാസ്വാസ്‌ഥ്യം പ്രകടിപ്പിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags