ചാർലി കിർക്കിന്റെ കൊലപാതകത്തിൽ വിറങ്ങലിച്ച് അമേരിക്ക
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ഉറ്റ ചങ്ങാതിയും അമേരിക്കയിലെ കൺസർവേറ്റീവ് പാർട്ടിയുടെ ഏറ്റവും വലിയ യുവ പ്രചാരകനുമായ ചാർലി കിർക്കിന്റെ കൊലപാതകത്തിൽ വിറങ്ങലിച്ച് അമേരിക്ക. 31 കാരനായ ചാർലി കിർക്ക് അമേരിക്കയിലെ ഉട്ട വാലി യൂണിവേഴ്സിറ്റിയിൽ "അമേരിക്കയുടെ തിരിച്ചുവരവ്" എന്ന പ്രചാരണ പരിപാടിയിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കിർക്കിൻ്റെ കഴുത്തിൽ വെടിയേൽക്കുന്നത്.
"അമേരിക്കയുടെ ചരിത്രത്തിലെ ഇരുണ്ട ഇരുണ്ട ദിനമാണ്" എന്നായിരുന്നു ക്രിക്കറ്റിന്റെ കൊലപാതക വാർത്ത കേട്ട പ്രസിഡൻറ് ട്രംപിന്റെ പ്രതികരണം. പതിനെട്ടാം വയസ്സിൽ കോളജ് പഠനം അവസാനിപ്പിച്ച് "ടേണിങ് പോയിൻറ് യുഎസ് എ " എന്ന വിദ്യാർത്ഥി യുവജന സംഘടന സ്ഥാപിച്ചു കൊണ്ടുള്ള ചാർലി കിർക്കിന്റെ ഉദിച്ചുയരൽ റോക്കറ്റ് വേഗത്തിലായിരുന്നു. കൺസർവേറ്റിവ് പാർട്ടിയിലേക്ക് യുവജനങ്ങളെ അടുപ്പിച്ച് ട്രംപിന്റെ വിജയം ഉറപ്പാക്കുന്നതിൽ ചാർലി വഹിച്ച പങ്ക് വളരെ വലുതാണ്. അരിസോന ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ഡെമോക്രാറ്റുകളിൽ നിന്ന് കൺസർവേറ്റീവ് പാർട്ടി തിരിച്ചുപിടിക്കുന്നതിലും ചാർലി കിർക്കിൻ്റെ സ്വാധീനം നിർണായക ഘടകമായി .
ചാർലി കിർക്കിന്റെ കഴുത്തിന്റെ മുൻഭാഗത്ത് ഇടതുവശത്ത് ഒറ്റ വെടിയുണ്ടയാണ് തറച്ചത്. ആരാണ് വെടിവെച്ചത് എന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. എങ്കിലും സംശയിക്കുന്ന കൊലയാളിയുടെ ചിത്രം അമേരിക്ക പുറത്തു വിട്ടിട്ടുണ്ട്. ഒരു ലക്ഷം യുഎസ് ഡോളറാണ് കൊലപാതകിയെ ചൂണ്ടിക്കാണിക്കുന്നവർക്കായി അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്.
