Skip to main content
ഇത്രയും ബുദ്ധി ആവശ്യമുണ്ടോ?

ബൗദ്ധിക സാന്നിധ്യത്താല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടംനേടിയ പാര്‍ട്ടിയാണ് സി.പി.എം. ആ പാര്‍ട്ടിയിലെ വലിയ രണ്ട് ബുദ്ധിജീവികളാണ് ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും. ആ പാര്‍ട്ടിയുടെ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് മുഖ്യമായി ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസുമായി ചേര്‍ന്ന് ബി.ജെ.പിയെ നേരിടാണോ വേണ്ടയോ എന്നുള്ളതാണ്.

കോണ്‍ഗ്രസിന്റേത് തയ്യാറെടുപ്പിന് മുന്നേയുള്ള യുദ്ധപ്രഖ്യാപനം

പാരമ്പര്യത്തിന്റെ ഭാരവും ഭാണ്ഡവും പേറിക്കൊണ്ട് ബി.ജെ.പിയെ നേരിടാം എന്ന ധാരണയില്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് തയ്യാറെടുക്കുമ്പോള്‍ മൗഢ്യമായിട്ടേ അതിനെ കരുതാന്‍ കഴിയുകയുള്ളൂ. ഏതൊരു ചെറിയ യുദ്ധത്തിനാണെങ്കിലും, തയ്യാറെടുപ്പുകളാണ് അതിന്റെ വിജയവും പരാജയവും നിശ്ചയിക്കുന്നത്.

സി.പി.എം സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി

തൃശൂരരില്‍ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. രാവിലെ പത്ത് മണിക്ക് റീജനല്‍ തിയേറ്റരില്‍ വി.എസ് അച്യുതാനന്ദന്‍ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് പതാക ഉയര്‍ത്തി.

ബിനോയ് കോടിയേരിയുടെ യാത്രാവിലക്ക് വൈരുദ്ധ്യാത്മിക മൂല്യവാദത്തിന്റെ ഫലം

ബിനോയ് കോടിയേരിയുടെ ദുബായില്‍ നിന്നുള്ള യാത്രാവിലക്ക് വന്‍ വാര്‍ത്തയാകുന്നത് അദ്ദേഹം സി.പി.എം കേരളസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ടാണ്. ആ കാരണം വാര്‍ത്തയാകാന്‍ ഇടയാകുന്നത് മൂല്യവും പ്രയോഗവും തമ്മിലുള്ള അന്തരം കൊണ്ടാണ്.

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ല

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള സി.പി.എം നീക്കത്തെ കോണ്‍ഗ്രസ് പിന്തുണച്ചേക്കില്ലെന്ന് സൂചന. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിയില്‍ നിന്നറങ്ങി വന്ന് ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയതിനെ തുടര്‍ന്നാണ് ഇംപീച്ച്‌മെന്റ് നീക്കവുമായി സി.പി.എം രംഗത്തെത്തിയത്.

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റിന് നീക്കം

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ്‌ പ്രമേയത്തിന് നീക്കം. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇംപീച്ച്‌മെന്റിനെ കുറിച്ച് ആലോചിച്ച് വരുകയാണെന്ന് അറിയിച്ചത്.

Subscribe to Murali Gopy