Skip to main content

കോയമ്പത്തൂരിലെ സുന്ദരപുരത്ത് ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 10-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പിടിയിലായി. അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിച്ച് വീട്ടില്‍ പൂട്ടി ഇട്ടായിരുന്നു പീഡനം. രണ്ട് പ്രതികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. സംഭവശേഷം മുങ്ങിയ പ്രദേശവാസിയായ മറ്റൊരു വിദ്യാര്‍ത്ഥിക്കായി അന്വേഷണം തുടരുകയാണ്. 

സുന്ദരപുരത്ത് വാടകവീട്ടിലാണ് പെണ്‍ക്കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ഇതേ വീടിന്റെ താഴത്തെ നിലയില്‍ കഴിഞ്ഞിരുന്ന ഉടമസ്ഥന്റെ മകനും കൂട്ടുകാരും ചേര്‍ന്നാണ് പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചത്. കോയമ്പത്തൂര്‍ സ്വകാര്യ സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വീട്ടുടമസ്ഥന്റെ മകന്‍. 

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍ക്കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സഹായം നല്‍കിയാണ് സൗഹൃദം സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ എത്തിയ പെണ്‍ക്കുട്ടിയെ വിദ്യാര്‍ത്ഥിയും കൂട്ടുകാരും ചേര്‍ന്ന് അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചു. ഇവിടെ നിന്നും പേടിച്ച് മുകളിലേക്ക് ഓടിപ്പോയ പെണ്‍ക്കുട്ടിയെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയും കൂട്ടുകാരും ചേര്‍ന്ന് മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ശക്തമായ വയറുവേദനയെ തുടര്‍ന്ന് വീട്ടുകാര്‍ ഡോക്ടറുടെ അടുത്ത് എത്തിച്ചപ്പോഴാണ് പെണ്‍ക്കുട്ടി സംഭവം വെളിപ്പെടുത്തിയത്. പെണ്‍ക്കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.