Skip to main content
തിരുവനന്തപുരം

നിയമസഭയ്ക്ക് മുന്നില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് നേരെ പോലീസ് നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ സി.പി.ഐ നേതാവ് സി. ദിവാകരന്‍ എം.എല്‍.എയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി നേതാക്കള്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം.

 

എല്‍.ഡി.എഫിന്റെ കുത്തിയിരിപ്പ് സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അച്യുതാനന്ദന്‍. ഗ്രനേഡിലെ പുക ശ്വസിച്ച അദ്ദേഹത്തിന് തലചുറ്റലും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാരെത്തി പരിശോധിച്ചു. ഉടന്‍തന്നെ കന്റോണ്‍മെന്റ് ഹൗസിലേക്ക് മാറ്റി.

 

പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ഒരു പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു. പാളയത്ത് പോലീസിനുനേരെ പ്രകടനക്കാര്‍ പ്രെട്രോള്‍ ബോംബും എറിഞ്ഞു. ഇരുപതോളം പ്രവര്‍ത്തകരെ പോലീസ് അവിടെനിന്നും അറസ്റ്റുചെയ്തുനീക്കി.