Skip to main content
കൊച്ചി

വ്യവസായി വി.എം രാധാകൃഷ്ണന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി തള്ളി. മലബാര്‍ സിമന്റ്സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും കുടുംബത്തിന്റെയും മരണവുമായി ബന്ധപ്പെട്ടാണ് രാധാകൃഷ്ണന്‍ അറസ്റ്റിലാവുന്നത്.

 

കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ചാണ് ജാമ്യം റദ്ദാക്കണമെന്നു സി.ബി.ഐ ആവശ്യപ്പെട്ടത്. കേസിലെ സാക്ഷിയായ മലബാര്‍ സിമന്റ്സ് കമ്പനി ജീവനക്കാരന്‍ മുഹമ്മദ്‌ സുലൈമാനെ രാധാകൃഷ്ണന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു സി.ബി.ഐ വാദം. എന്നാല്‍ ഇത് സംബന്ധിച്ച് മതിയായ രേഖകള്‍ ഹാജരാക്കാന്‍ സി.ബി.ഐക്കു കഴിഞ്ഞില്ലെന്നു കാണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

 

രാധാകൃഷ്ണന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന സി.ബി.ഐ വാദം കോടതി അംഗീകരിച്ചില്ല. റിമാന്റ് കാലാവധി പൂര്‍ത്തിയായിട്ടും സി.ബി.ഐ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനെത്തുടര്‍ന്നാണ് രാധാകൃഷ്ണന് ജാമ്യം അനുവദിച്ചത്.