Skip to main content
Kochi

Kerala-High-Court

യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നില്‍ രഹസ്യ അജണ്ട ഉണ്ടോ എന്ന് ഹൈക്കോടതി. യുവതികളുടെ വരവിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതല്ലേ എന്ന് കോടതി ആരാഞ്ഞു. ശബരിമല സ്‌പെഷല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് യുവതികളുടെ പ്രവേശവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്.

 

പോലീസിനും സര്‍ക്കാരിനും മറ്റ് സംഘടനകള്‍ക്കും പ്രകടനം നടത്താനുള്ള സ്ഥലമല്ല ശബരിമലയെന്നും അത് വിശ്വാസികളുടെ ഇടമാണെന്നും കോടതി നിരീക്ഷിച്ചു.

 

യുവതീപ്രവേശത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ കര്‍മസമിതി നേതാള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍, പി.എസ്.സി മുന്‍ ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരോടാണ്  ഹൈക്കോടതി വിശദീകരണം തേടിയിരിക്കുന്നത്.