Skip to main content

AN_Shamseer

ഡി.വൈ.എഫ്.ഐ നേതാവും തലശേരി എം.എല്‍.എയുമായ എ.എന്‍ ഷംസീറിന്റെ ഭാര്യ പി.എം. സഹലയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമനം അനധികൃതമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി നടപടി. ഒന്നാം റാങ്കുകാരിയായ ഡോ. എം.പി. ബിന്ദുവിനെ മറികടന്ന് സഹലയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുകയായിരുന്നു.

 

റാങ്ക് ലിസ്റ്റും സര്‍വകലാശാലാ വിജ്ഞാപനവും തിരുത്തിയാണ് എം.എല്‍.എയുടെ ഭാര്യയെ സര്‍വകലാശാല നിയമിച്ചതെന്നു കാണിച്ച്  ബിന്ദുവാണ് തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കരാര്‍ നിയമനങ്ങള്‍ക്ക് ഇതുവരെ സംവരണം നടപ്പാക്കിയിട്ടില്ലാത്ത സര്‍വകലാശാല ഇത്തവണ സംവരണത്തിന്റെ പേരില്‍ തന്റെ നിയമനാര്‍ഹത മറികടന്നതായാണ് ഹര്‍ജിയില്‍  ഡോ. എം.പി. ബിന്ദു ചൂണ്ടിക്കാട്ടിയത്. ഈ വാദങ്ങള്‍ അംഗീകരിച്ച കോടതി  നിയമനം റദ്ദ് ചെയ്ത് ഒന്നാം റാങ്കുകാരിയായ ബിന്ദുവിനെ അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കാന്‍ ഉത്തരവിടുകയായിരുന്നു.