Skip to main content
കൊച്ചി

kerala high courtഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ ചെയ്ത സ്കൂളുകള്‍ക്ക് മാത്രം പുതിയ പ്ലസ്‌ടു കോഴ്സുകളും അധികബാച്ചുകളും അനുവദിച്ചാല്‍ മതിയെന്ന് ഹൈക്കോടതി. സര്‍ക്കാറിന് തിരിച്ചടിയായ ഇടക്കാല വിധിയില്‍ തുടര്‍നടപടികള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.  

 

വിവിധ സ്കൂള്‍ മാനേജ്മെന്റുകളും അധ്യാപക-രക്ഷാകര്‍തൃ സമിതികളും സമര്‍പ്പിച്ച 88 ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ്‌ പി.ആര്‍ രാമചന്ദ്ര മേനോന്റെ സിംഗിള്‍ ബഞ്ച് വിധി. ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സമിതിയുടെ ശുപാര്‍ശയില്‍ പെടാതെ പുതിയ ബാച്ചുകള്‍ അനുവദിച്ച മന്ത്രിസഭാ ഉപസമിതിയുടെ പട്ടികയില്‍ ഉള്‍പ്പെട്ട സ്കൂളുകള്‍ക്ക് ബാച്ച് നഷ്ടപ്പെടും. സര്‍ക്കാറിനോട്‌ എതിര്‍സത്യവാങ്ങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി 134 പഞ്ചായത്തുകളിലെ 258 സര്‍ക്കാര്‍-എയ്ഡഡ്‌ സ്കൂളുകളിലായി 640 ബാച്ചുകള്‍ ആരംഭിക്കാനാണ് ശുപാര്‍ശ നല്‍കിയിരുന്നത്. എന്നാല്‍, 700 ബാച്ചുകള്‍ ആണ് മന്ത്രിസഭാ ഉപസമിതി അനുവദിച്ചത്.