Skip to main content

കൊച്ചി: കൊച്ചി മുസരിസ് ബിനാലെക്ക് വീണ്ടും ധനസഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ബഞ്ചിന്റേതാണ് ഉത്തരവ്.  നാലു കോടി രൂപ സഹായം നല്‍കാന്‍ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു.

കഴിഞ്ഞ ഇടതു സര്‍ക്കാര്‍ ബിനാലെ ഫൌണ്ടേഷന് നല്‍കിയ അഞ്ച് കോടി രൂപയുടെ വിനിയോഗത്തില്‍ ക്രമക്കേടുകള്‍ സര്‍ക്കാര്‍ ധനകാര്യ വിഭാഗം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും വീണ്ടും പണം അനുവദിക്കില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു.  ഈ സത്യവാങ്മൂലം നിലനില്‍ക്കെ ബിനാലെക്ക് വീണ്ടും ധനസഹായം നല്‍കുന്നതിനെതിരെ  ലാന്റേ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

 

ബിനാലെയ്ക്കെതിരേ നേരത്തേ തീരുമാനിച്ച വിജിലന്‍സ് അന്വേഷണം വേണ്ടെന്നു വയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.