Skip to main content
കൊച്ചി

ഫസൽ വധക്കേസിൽ കാരായി ചന്ദ്രശേഖരനും കാരായി രാജനും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം ജില്ല വിട്ടുപോകരുതെന്ന ഉപാധിയിന്മേലാണ് ജാമ്യം അനുവദിച്ചത്. ഫസല്‍ വധക്കേസില്‍ കാരായി രാജന്‍ ഏഴാം പ്രതിയും കാരായി ചന്ദ്രശേഖരന്‍ എട്ടാം പ്രതിയുമാണ്.

 

2006 ഒക്ടോബർ 22 നാണ് തലശ്ശേരിയിൽ പത്രവിതരണക്കാരനായ മുഹമ്മദ് ഫസൽ കൊല്ലപ്പെടുന്നത്. സംഭവത്തിന്റെ ഗൂഢാലോചനയില്‍ തലശ്ശേരി സി.പി.ഐ.എം ഏരിയ സെക്രട്ടറി ആയിരുന്ന കാരായി രാജനും തലശ്ശേരി തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരനും പങ്കുണ്ടെന്ന് സി.ബി.ഐ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

 

2012 ൽ ഇരുവരും സി.ജെ.എം കോടതിയിൽ കീഴടങ്ങുകയായിരുന്നു. 16 മാസത്തിനു ശേഷമാണ് ഇരുവര്‍ക്കും ജാമ്യം കിട്ടുന്നത്.